വാഷിംഗ്ടൺ: ഇന്ത്യ-പാക്കിസ്ഥാൻ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനുമായും ചര്‍ച്ച നടത്തുമെന്ന് ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.
/sathyam/media/post_attachments/gRVGE4RLrorzqzGN5Rax.jpg)
വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ട്രംപ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. നേരത്തെയും പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, കാഷ്മീർ തങ്ങളുടെ ആഭ്യന്തര വിഷയമാണെന്നും മറ്റൊരു രാജ്യങ്ങളും ആ പ്രശ്നത്തിൽ ഇടപെടേണ്ടെന്നും ഇന്ത്യ അറിയിച്ചിരുന്നു.
ജി-7 ഉച്ച കോടിക്കിടെ ട്രംപുമായി കൂടിക്കാഴ്ച നടത്തവേ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടും വിദേശകാര്യ വക്താക്കൾ ഒന്നിലേറെ തവണ വാർത്താ സമ്മേളനങ്ങളിലൂടെയും ഈ നിലപാട് ട്രംപിനോട് വ്യക്തമാക്കിയിരുന്നു.