Advertisment

''എന്താടോയിത്? ഒരു നാല് കിലോ സിമന്റെങ്കിലും തന്റെ തലയില്‍ കൊള്ളണ്ടേ?'' എന്ന് ജഡ്‍ജി.... ''കേസ് പരിഗണിക്കുന്നത് തത്കാലം മാറ്റി വയ്ക്കുകയാണ്. ഉടനേ ഇറങ്ങിപ്പോയി പോയി തലമുടി വെട്ടി വരണം...'ഫ്രീക്കന്‍ പ്രതി'യുടെ മുടി മുറിച്ച്‌ കോടതി

New Update

തിരുവനന്തപുരം: 'ആക്ഷന്‍ ഹീറോ ബിജു' എന്ന സിനിമയില്‍ കോണ്‍സ്റ്റബില്‍ മിനിമോന്‍ സാറിനെ തുമ്മിച്ച ആ ഫ്രീക്കന്‍ മുടിക്കാരനെ ഓര്‍മയില്ലേ. അത്തരമൊരു ഫ്രീക്കനെ കൊണ്ട് മുടിയെടുപ്പിച്ചു ഇവിടെ. സിനിമയിലേത് പോലെ പൊലീസ് സ്റ്റേഷനിലല്ല. കോടതിയിലാണെന്ന് മാത്രം. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജോസ് എന്‍ സിറിളാണ് ഫ്രീക്കനെ കൊണ്ട് മുടി വെട്ടിച്ചത്.

Advertisment

publive-image

രാവിലെ 11.30ഓടെ തുറന്ന കോടതിയില്‍ ഓരോരോ കേസായി വിളിക്കവേയാണ് സംഭവം. പ്രതിയുടെ പേര് കുമാര്‍. കൊലക്കേസ് പ്രതിയാണ്. കൂട്ടില്‍ കയറി നിന്ന കുമാറിന് തലയേക്കാള്‍ നീളത്തിലുണ്ട് മുടി! രൂപം കണ്ട് അന്തം വിട്ട ജഡ്ജി പ്രതിക്കൂട്ടില്‍ നിന്ന ഇയാളെ ഡയസിനരികിലേക്ക് വിളിച്ചു വരുത്തി. എന്താണ് ജോലിയെന്ന് ചോദിച്ചു. മേസ്തിരിപ്പണിയാണെന്ന് പ്രതിയുടെ മറുപടി.

''എന്താടോയിത്? ഒരു നാല് കിലോ സിമന്റെങ്കിലും തന്റെ തലയില്‍ കൊള്ളണ്ടേ?'' ജഡ്‍ജി ചോദിച്ചു. ''കേസ് പരിഗണിക്കുന്നത് തത്കാലം മാറ്റി വയ്ക്കുകയാണ്. ഉടനേ ഇറങ്ങിപ്പോയി പോയി തലമുടി വെട്ടി വരണം. കോടതിയെ പറ്റിക്കരുത്. കേസ് വീണ്ടും വിളിക്കും. അപ്പോഴേക്ക് മുടി വെട്ടിയിട്ട് വേണം കൂട്ടില്‍ കയറി നില്‍ക്കാന്‍''- ജഡ്‍ജി സ്വരം കടുപ്പിച്ചു.

തലമുടി വെട്ടാന്‍ മടിച്ച പ്രതി ജഡ്ജിന് മനം മാറ്റമുണ്ടാകുമെന്ന് കരുതി കോടതി വളപ്പില്‍ അര മണിക്കൂറോളം കാത്തു നിന്നു. കോടതിയില്‍ നിന്ന് കനിവുണ്ടാകില്ലെന്ന് മനസ്സിലാക്കിയ പ്രതി തലമുടി വെട്ടിയ ശേഷം തിരികെ വന്നു.

Advertisment