തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ.എസ്.ശബരീനാഥനെ അറസ്റ്റു ചെയ്ത നടപടിയെക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടിസിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. ഷാഫി പറമ്പിലാണ് അടിയന്തരപ്രമേയം അവതരിപ്പിക്കുന്നതിനു നോട്ടിസ് നൽകിയത്.
/sathyam/media/post_attachments/KrTAzrcJ0WGV5GQSQwHs.jpg)
കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യാനാകില്ലെന്നു നിയമമന്ത്രി പി.രാജീവ് വ്യക്തമാക്കി. ചർച്ച നടത്തിയാൽ കേസുകളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ചർച്ചകളുണ്ടാകുമെന്നും രാജീവ് പറഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കെ സോളർ, ബാർ കേസുകൾ പല തവണ ചർച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
സ്വന്തം സൗകര്യത്തിനുവേണ്ടി റൂളും കീഴ്‌വഴക്കവും ഉന്നയിക്കുന്നത് ശരിയല്ല. വ്യക്തിയുടെ അവകാശങ്ങൾ ഇല്ലാതാക്കി കള്ളക്കേസ് എടുത്തതിനെക്കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്. അടിയന്തര പ്രമേയത്തെ സർക്കാർ ഭയപ്പെടുകയാണ്. വകുപ്പിനെ സംബന്ധിച്ച് ചോദ്യം വരുമ്പോൾ മുഖ്യമന്ത്രി ഭീരുവിനെപ്പോലെ ഒളിച്ചോടുകയാണെന്നും സതീശൻ പറഞ്ഞു.