യുകെ: രണ്ട് യുവതികളെ കൊന്ന് ശവരതി നടത്തിയ മോര്‍ച്ചറി ജീവനക്കാരന്‍ നൂറോളം സ്ത്രീകളുടെ മൃതദേഹങ്ങളില്‍ സെക്‌സ് നടത്തിയതായി ഞെട്ടിക്കുന്ന തുറന്നു പറച്ചില്‍. ഡേവിഡ് ഫുള്ളർ എന്ന അറുപത്തേഴുകാരനാണ് വെളിപ്പെടുത്തൽ നടത്തിയത്.
1987-ല്‍ ടുന്‍ ബ്രിജ് വെല്‍സില്‍ രണ്ട് കൊലപാതകങ്ങള്‍ നടത്തിയ ഇയാള്‍ അറസ്റ്റിലായി. 25 -കാരിയായ വെന്‍ഡി നെല്‍, 20 കാരിയായ കാരലിന്‍ പിയേഴ്‌സ് എന്നിവരെയാണ് ഇയാള്‍ കൊല ചെയ്തത്. കൊലപാതകത്തിനു ശേഷം ഇവരുടെ മൃതദേഹങ്ങളില്‍ ശവരതി നടത്തി. ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ അഞ്ച് ടെറാബൈറ്റ് വരുന്ന വീഡിയോകള്‍ കെണ്ടത്തി. മോര്‍ച്ചറികളില്‍ മൃതദേഹങ്ങളുമായി ശവരതി നടത്തുന്ന ആയിരക്കണക്കിന് വീഡിയോകളാണ് കണ്ടെത്തിയത്.
18 വയസ്സിനു താഴെയുള്ള കുട്ടികള്‍ മുതല്‍ 85 വയസ്സുള്ള വൃദ്ധകളുടെ മൃതദേഹങ്ങള്‍ വരെ ഇയാള്‍ ശവരതിക്കായി ഉപയോഗിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
1987-ലാണ് വെന്‍ഡി നെല്‍ എന്ന യുവതിയെ സ്വന്തം ഫ്‌ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹത്തില്‍ ശവരതി നടത്തിയതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. അതു കഴിഞ്ഞ മാസങ്ങള്‍ക്കു ശേഷമാണ് കാരലിന്‍ പിയേഴ്‌സ് എന്ന സ്ത്രീയുടെ മൃതദേഹം അവരുടെ ഫ്‌ളാറ്റില്‍ കണ്ടെത്തിയത്.
ഇവരുെട മൃതദേഹത്തെയും അപമാനിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ഈയടുത്താണ്, മോര്‍ച്ചറികളില്‍ നടന്ന സംഭവങ്ങള്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.