റഷ്യയുടെ ആക്രമണത്തിൽ കെവിൻ പീറ്റേഴ്സന്റെ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌, ഭാര്യയും മക്കളും ഉക്രെയ്നിൽ നിന്ന് രക്ഷപ്പെട്ടെന്ന് പീറ്റേഴ്‌സിന്റെ ട്വിറ്റ്, അഭയം നല്‍കിയ പോളണ്ട് സര്‍ക്കാരിന് നന്ദി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും പ്രശസ്ത കമന്റേറ്ററുമായ കെവിൻ പീറ്റേഴ്സന്റെ കുടുംബം ഉക്രെയ്നിലായിരുന്നു. റഷ്യൻ അധിനിവേശ സമയത്ത് തന്റെ കുടുംബം ഉക്രെയ്നിലായിരുന്നുവെന്നും എന്നാൽ ഭാര്യയും കുട്ടികളും എങ്ങനെയോ രാജ്യത്ത് നിന്ന് പുറത്തുകടന്നതായും പീറ്റേഴ്‌സൺ സോഷ്യൽ മീഡിയയിൽ അറിയിച്ചു.

Advertisment

publive-image

റഷ്യയുടെ ആക്രമണത്തിനിടെ പീറ്റേഴ്സന്റെ കുടുംബം ഉക്രെയ്നിൽ കുടുങ്ങിയെങ്കിലും അവർ എങ്ങനെയോ അതിർത്തി കടന്ന് പോളണ്ടിലെത്തി. സോഷ്യൽ മീഡിയയിലൂടെയാണ് കെവിൻ പീറ്റേഴ്‌സൻ ഇക്കാര്യം അറിയിച്ചത്. അതേസമയം, തന്റെ രാജ്യത്ത് 4 ലക്ഷം ഉക്രേനിയൻ പൗരന്മാർക്ക് അഭയം നൽകിയ പോളണ്ട് സർക്കാരിന് പീറ്റേഴ്സൺ നന്ദി പറഞ്ഞു.

'എനിക്ക് പറയാനുള്ളത് പോളണ്ട് ഉക്രേനിയൻ ജനതയ്ക്ക് നല്ല സ്ഥലമാണ്. എന്റെ കുടുംബവും ഉക്രെയ്ൻ അതിർത്തി കടന്ന് പോളണ്ടിലേക്ക് പോയിരിക്കുന്നു. പോളണ്ടിന് നന്ദി.'കെവിൻ പീറ്റേഴ്സൺ ട്വീറ്റ് ചെയ്തു

Advertisment