പുടിന്റെ യുദ്ധത്തിന് കനത്ത വില നല്‍കേണ്ടി വന്നത്‌ റഷ്യൻ ശതകോടീശ്വരന്മാർ; നഷ്ടപ്പെടുത്തിയത്‌ 126 ബില്യൺ ഡോളർ !

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

മോസ്‌കോ: പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉക്രെയ്‌നിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം രാജ്യത്തിന്റെ ഓഹരി വിപണിയും റൂബിളും ഇടിഞ്ഞതോടെ റഷ്യയിലെ ശതകോടീശ്വരന്മാര്‍ നേരിടേണ്ടി വന്നത് കനത്ത നഷ്ടമെന്ന് റിപ്പോര്‍ട്ട്‌.

Advertisment

publive-image

ഞായറാഴ്ച ക്രെംലിനിൽ നടന്ന ഒരു മീറ്റിംഗിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ രാജ്യത്തെ പ്രമുഖ ബിസിനസ്സ് നേതാക്കളോട് പറഞ്ഞത് ഇപ്പോള്‍ നടക്കുന്നത് ആവശ്യമായ നടപടിയാണെന്നാണ്‌. പുടിൻ വിളിച്ച യോഗത്തിൽ കുറഞ്ഞത് 13 ശതകോടീശ്വരന്മാരെങ്കിലും പങ്കെടുത്തിരുന്നു. ശതകോടീശ്വരന്മാരാരും അഭിപ്രായങ്ങള്‍ പറഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്‌.

ഫെബ്രുവരി 16 ന് റഷ്യ ഉക്രെയ്ൻ ആക്രമിച്ചതിനുശേഷം 116 ശതകോടീശ്വരന്മാർക്ക് 126 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടായതായി ഫോർബ്സ് റിപ്പോർട്ട് പറയുന്നു. റഷ്യയുടെ മൊഎക്സ് സൂചിക 33% ക്ലോസ് ചെയ്യുകയും ഡോളറിനെതിരെ റൂബിൾ റെക്കോർഡ് നിലയിലേക്ക് കൂപ്പുകുത്തുകയും ചെയ്തതിനെത്തുടർന്ന് വ്യാഴാഴ്ച 71 ബില്യൺ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി.

വ്യാഴാഴ്ച ക്രെംലിനിലെ വലിയ ശതകോടീശ്വരന്മാരിൽ അലക്‌പെറോവ്, മിഖേൽസൺ, മൊർദാഷോവ്, പൊട്ടാനിൻ, കെറിമോവ് എന്നിവര്‍ക്കാണ് അന്നത്തെ ഏറ്റവും വലിയ നഷ്ടം അഭിമുഖീകരിക്കേണ്ടി വന്നത്‌.

മൊത്തത്തിൽ കുറഞ്ഞത് 11 റഷ്യൻ ശതകോടീശ്വരന്മാർക്കെങ്കിലും വ്യാഴാഴ്ച 1 ബില്യൺ ഡോളറോ അതിൽ കൂടുതലോ നഷ്ടപ്പെട്ടു.

ഉക്രെയ്‌നിലെ റഷ്യൻ ആക്രമണത്തെത്തുടർന്ന്, റഷ്യയുടെ ബാങ്കുകളുടെ ആസ്തി മരവിപ്പിക്കലും റഷ്യൻ പൗരന്മാർക്ക് യുകെ ബാങ്ക് അക്കൗണ്ടിൽ 66,000 ഡോളറിൽ കൂടുതൽ (50,000 പൗണ്ട്) കൈവശം വയ്ക്കുന്നതിൽ നിന്ന് വിലക്കും പ്രഖ്യാപിച്ചു, റിപ്പോർട്ട് പറയുന്നു.

 

Advertisment