ബെലഗാവി: വിദേശത്ത് മെഡിസിൻ പഠിക്കുന്ന 90% ഇന്ത്യൻ വിദ്യാർത്ഥികളും ഇന്ത്യയിലെ യോഗ്യതാ പരീക്ഷകൾ വിജയിക്കുന്നതിൽ പരാജയപ്പെടുന്നു എന്ന് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രിയും ധാർവാഡ് എംപിയുമായ പ്രലാദ് ജോഷി.
/sathyam/media/post_attachments/6Ycms1aYuKL4OuRdSVUV.jpg)
എന്നാൽ വിദ്യാർത്ഥികൾ എന്തിനാണ് മെഡിക്കൽ പഠനത്തിനായി വിദേശങ്ങളിൽ പോകുന്നത് എന്ന് ചർച്ച ചെയ്യാനുളള സമയമിതല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രലാദ് ജോഷി.
വിദേശത്ത് എംബിബിഎസ് പഠിക്കുന്നവർക്ക് ഇന്ത്യയിൽ ഡോക്ടർമാരായി പ്രവർത്തിക്കാൻ വിദേശ മെഡിക്കൽ ഗ്രാജ്വേറ്റ്സ് പരീക്ഷ (എഫ്എംജിഇ) പാസാകണമെന്ന് നിർബന്ധമാണ്. ഉക്രെയ്നിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുമ്പോൾ, അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ ഇന്ത്യ അവിടത്തെ എംബസിയിൽ അധിക ജീവനക്കാരെ വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യുക്രൈനിലെ വിദ്യാർത്ഥികൾ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതയിൽ വരെ പ്രതിസന്ധി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങൾ ഉക്രെയ്ൻ സർക്കാരുമായും റഷ്യയുമായും ദിവസേന ബന്ധപ്പെടുന്നുണ്ട്, ഉടൻ തന്നെ എല്ലാ വിദ്യാർത്ഥികളെയും വീട്ടിലേക്ക് തിരികെ കൊണ്ടുവരും," അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us