ഡല്‍ഹി: യുദ്ധം അവസാനിപ്പിക്കാൻ റഷ്യ എത്രയും വേഗം തയാറാകണമെന്ന് ലിത്വാനിയൻ അംബാസിഡർ ജൂലിയസ് പ്രാണവിഷ്യൂസ്. റഷ്യ ജനങ്ങളെ കൂട്ടക്കൊല ചെയ്യുകയാണ്. ഈ സാഹചര്യം തുടരാൻ കഴിയില്ല.
/sathyam/media/post_attachments/Fy6c5M4vTDcGaAwIehS0.jpg)
വളരെ വലിയ പ്രതിസന്ധിയിലേക്ക് ലോകം നീങ്ങും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്നും ലിത്വാനിയൻ അംബാസിഡർ ജൂലിയസ് പ്രാണവിഷ്യൂസ് പറഞ്ഞു.
വെടിനിർത്തൽ വിഫലമായതോടെ യുക്രൈൻ നഗരങ്ങളിൽ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. മരിയോ പോളിൽ അടക്കം സ്ഥിതി ഗുരുതരമാണ്. നാറ്റോയോട് യുക്രൈൻ കൂടുതൽ പോർ വിമാനങ്ങൾ ആവശ്യപ്പെട്ടു.
റഷ്യൻ വിമാനങ്ങൾക്ക് വ്യോമപാത നിരോധിക്കണമെന്ന് പ്രസിഡന്‍റ് സെലൻസ്കി, യുഎസ് സെനറ്റിലും ആവശ്യമുയർത്തി. നോ ഫ്ലൈ സോൺ പ്രഖ്യാപിക്കുന്നത് യുദ്ധപ്രഖ്യാപനത്തിന് സമാനമാണെന്നാണ് റഷ്യൻ പ്രസിഡന്റ് പുടിന്റെ നിലപാട്.