യുക്രെയ്നിലെ ഡോൺബാസ് മേഖല ലക്ഷ്യമാക്കി റഷ്യ ആക്രമണം തുടങ്ങി; ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ഖാർകീവ് നഗരങ്ങളിലുണ്ടായ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു; സഹായവുമായി യുഎസ് യുദ്ധവിമാനങ്ങൾ യുക്രെയ്ൻ അതിർത്തിയിലെത്തി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കീവ്: യുക്രെയ്നിലെ ഡോൺബാസ് മേഖല ലക്ഷ്യമാക്കി റഷ്യ ആക്രമണം തുടങ്ങിയെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കി. ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, ഖാർകീവ് നഗരങ്ങളിലുണ്ടായ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു.

Advertisment

publive-image

ആക്രമണം ശക്തമായ ലെവീവിൽ 7 പേരാണ് മരിച്ചത്. മരിയോ പോളിൽ കനത്ത പോരാട്ടം തുടരുകയാണ്. വംശഹത്യയാണ് റഷ്യ നടത്തുന്നതെന്നാരോപണമാണ് യുക്രെയ്ൻ ആവർത്തിച്ച് ഉയർത്തുന്നത്.

ഇതിനിടെ സഹായവുമായി യുഎസ് യുദ്ധവിമാനങ്ങൾ യുക്രെയ്ൻ അതിർത്തിയിലെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാലിക്കാര്യത്തിൽ ഇരു രാജ്യങ്ങളും സ്ഥിരീകരണം നടത്തിയിട്ടില്ല.

നേരത്തെ 800 ദശലക്ഷം ഡോളറിന്‍റെ സൈനികസഹായം അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഉടൻ യുക്രെയ്ൻ സന്ദർശിക്കാൻ സാധ്യതയില്ലെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കി.

Advertisment