ഉക്രെയ്നിലെ ഷൈറ്റോമിറിലുണ്ടായ സ്ഫോടനത്തിൽ ചരിത്രപരമായ കെട്ടിടം തകർന്നു, കീവിൽ വ്യോമാക്രമണ മുന്നറിയിപ്പ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

കീവ്‌: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന്റെ അഞ്ചാം ദിവസമാണ് ഇന്ന് . ഉക്രെയ്‌നിന്റെ കണക്കനുസരിച്ച് റഷ്യ രാജ്യം ആക്രമിച്ചതിനു ശേഷം 352 സാധാരണക്കാർ കൊല്ലപ്പെട്ടു. ബെലാറസ് അതിർത്തിയിൽ റഷ്യയുമായി സമാധാന ചർച്ചകൾ നടത്താൻ ഉക്രൈൻ ഞായറാഴ്ച സമ്മതിച്ചു.

Advertisment

publive-image

അതിനിടെ റഷ്യൻ പ്രസിഡന്റ് പുടിൻ തന്റെ പ്രതിരോധ മന്ത്രിയോടും സൈനിക ജനറൽ സ്റ്റാഫ് മേധാവിയോടും രാജ്യത്തിന്റെ ആണവ പ്രതിരോധ സേനയെ "പ്രത്യേക യുദ്ധ ചുമതലയിൽ" ഉൾപ്പെടുത്താൻ നിർദ്ദേശിച്ചു.

ഉക്രെയ്നിലെ റഷ്യൻ ആക്രമണത്തിനെതിരെ പ്രതികരിച്ച ബെൽജിയം, ഫിൻലാൻഡ്, കാനഡ എന്നിവ റഷ്യൻ വിമാനങ്ങൾക്കായി തങ്ങളുടെ വ്യോമാതിർത്തി അടച്ചുപൂട്ടി. അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ പുതിയ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു.

ഉക്രെയ്‌നിലെ ഷൈറ്റോമിറിലുണ്ടായ സ്‌ഫോടനത്തിൽ സിനിമാശാല പ്രവർത്തിച്ചിരുന്ന പഴയ ചരിത്ര കെട്ടിടം തകർന്നു. ഉക്രെയ്നിലെ കീവിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താമസക്കാരോട് അടുത്തുള്ള അഭയകേന്ദ്രത്തിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

യുക്രെയ്ൻ തലസ്ഥാനമായ കൈവിലെ റേഡിയോ ആക്ടീവ് മാലിന്യ നിർമാർജന കേന്ദ്രത്തിൽ മിസൈലുകൾ പതിച്ചെങ്കിലും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളോ റേഡിയോ ആക്ടീവ് വസ്തുക്കൾ പുറത്തുവിടുന്നതിന്റെ സൂചനകളോ ഇല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ന്യൂക്ലിയർ വാച്ച്ഡോഗ് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരത്തോടെ ഒരു പ്രസ്താവനയിൽ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി ഒറ്റരാത്രികൊണ്ട് നടത്തിയ ആക്രമണത്തെക്കുറിച്ച്‌ ഉക്രേനിയൻ അധികൃതർ തന്റെ ഓഫീസിനെ അറിയിച്ചതായി പറഞ്ഞു. ഓൺ-സൈറ്റ് റേഡിയോ ആക്ടീവ് നിരീക്ഷണത്തിന്റെ ഫലങ്ങൾ ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Advertisment