ബംഗളൂരു: ഇന്ത്യയിൽ എംബിബിഎസ് പ്രവേശനത്തിന് 97 ശതമാനം മാർക്ക് നേടിയിട്ടും തന്റെ മകന് മെഡിക്കൽ സീറ്റ് ലഭിച്ചില്ലെന്ന് ഉക്രെയ്നിലെ ഖാർകിവിൽ മരിച്ച ഇന്ത്യൻ വിദ്യാർത്ഥി നവീന്റെ പിതാവ് ശേഖരപ്പ പറഞ്ഞു.
ജാതി അധിഷ്ഠിത സംവരണവും ഡൊണേഷനും കാരണം മികവുറ്റ വിദ്യാർത്ഥികളെ രാജ്യത്തിന് പുറത്തേക്ക് പഠനത്തിനായി അയക്കേണ്ടി വരികയാണെന്ന് റിട്ടയേർഡ് മെക്കാനിക്കൽ എഞ്ചിനീയറായ ശേഖരപ്പ പറഞ്ഞു.
“എംബിബിഎസിന് ഇന്ത്യയില്‍ നല്‍കേണ്ട ഡൊണേഷന്‍ വളരെ കൂടുതലാണ്. ഇതുമൂലം ഇന്ത്യയിൽ കോടികൾ ചിലവഴിക്കേണ്ടി വരുന്നതിനാൽ മികവുറ്റ വിദ്യാർഥികൾ വിദേശത്തേക്ക് പോകുകയാണ്. ഇവിടെ സീറ്റുകൾ അനുവദിക്കുന്നത് ജാതി അടിസ്ഥാനത്തിലുള്ള സംവരണം അടിസ്ഥാനമാക്കിയാണ്, അല്ലാതെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല. റഷ്യ-ഉക്രെയ്ൻ സംഘർഷത്തിൽ മകനെ നഷ്ടപ്പെട്ട ശേഖരപ്പ പറഞ്ഞു.
"For MBBS In India, Donations are very bad and intelligent students are going abroad as they have to spend Crores and Crores here - also seats here are allotted only based on Caste-Based Reservations and not on Merit" - Naveen's Father.
— இந்தா வாயின்கோ - Take That (@indhavaainko) March 1, 2022
Om Shanthi Naveen!! pic.twitter.com/bNxOcu3Zkv
പിയുസിയിൽ 97 ശതമാനം മാർക്ക് നേടിയിട്ടും തന്റെ മകന് മെഡിക്കൽ സീറ്റ് നേടാനായില്ലെന്ന് പിതാവ് പറഞ്ഞു. “മകനെ പഠനത്തിനായി ഉക്രെയ്‌നിലേക്ക് അയയ്ക്കുന്നത് ഞങ്ങൾക്ക് അനിവാര്യമായി. പക്ഷേ ഞങ്ങൾക്ക് മകനെ നഷ്ടപ്പെട്ടു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
ഹാവേരി ജില്ലയിലെ റാണെബെന്നൂർ താലൂക്കിലെ ചാലഗേരി സ്വദേശിയാണ് ഖാർകിവിൽ ഷെല്ലാക്രമണത്തിൽ മരിച്ച നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥി നവീൻ.
തുടക്കം മുതൽ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു നവീൻ. എന്നാൽ കുടുംബത്തിന് ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ചിലവ് താങ്ങാൻ കഴിഞ്ഞില്ലെന്ന് ബന്ധുവായ ഗംഗാധർ ജ്ഞാനഗൗഡർ അനുസ്മരിച്ചു.
മെറിറ്റുള്ള വിദ്യാർത്ഥികളെ രാജ്യത്ത് തന്നെ വിദ്യാഭ്യാസം തുടരാൻ പ്രാപ്തരാക്കുന്നതിന് സംഭാവനകളുടെയും ജാതി അടിസ്ഥാനത്തിലുള്ള സംവരണങ്ങളുടെയും ഭീഷണി അവസാനിപ്പിക്കണമെന്ന് ശേഖരപ്പ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു. തന്റെ മകന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.