തെക്കൻ യുക്രെയ്നിൽ റഷ്യൻ സേനയുടെ 2 ആയുധപ്പുരകൾ തകർത്തു; നൂറിലേറെ പേരെ വധിച്ചതായി യുക്രെയ്ൻ സേന, 7 ടാങ്കുകളും തകർത്തു; പതിനായിരക്കണക്കിനു സൈനികർ നഷ്ടമായ റഷ്യ പ്രതിരോധത്തിലായതായി ബ്രിട്ടനിലെ മിലിറ്ററി ഇന്റലിജൻസ് ഏജൻസി

New Update

കീവ്: തെക്കൻ യുക്രെയ്നിലെ ഹഴ്സൻ മേഖലയിൽ റഷ്യൻ സേനയുടെ 2 ആയുധപ്പുരകൾ തകർത്തു നൂറിലേറെ പേരെ വധിച്ചതായി യുക്രെയ്ൻ സേന അറിയിച്ചു. 7 ടാങ്കുകളും തകർത്തു.

Advertisment

publive-image

പാശ്ചാത്യ രാജ്യങ്ങൾ നൽകിയ ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചാണ് റഷ്യൻ സേനയ്ക്കു നാശമുണ്ടാക്കിയത്. ആറാം മാസത്തിലെത്തിയ യുക്രെയ്ൻ – റഷ്യ സംഘർഷത്തിൽ റഷ്യ നേരിടുന്ന ഏറ്റവും വലിയ ആൾനാശമാണിതെന്നു പറയുന്നു.

പതിനായിരക്കണക്കിനു സൈനികർ നഷ്ടമായ റഷ്യ പ്രതിരോധത്തിലായതായി ബ്രിട്ടനിലെ മിലിറ്ററി ഇന്റലിജൻസ് ഏജൻസിയിലെ റിച്ചഡ് മൂർ പറഞ്ഞു. അധിനിവേശത്തിന്റെ ആദ്യഘട്ടത്തിലെ കുതിപ്പു തുടരാനാകാതെ റഷ്യൻ സേന നശീകരണ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.

സേനാനീക്കം നടന്ന ചില ഗ്രാമങ്ങളിലെ എല്ലാ വീടുകളും തകർത്ത നിലയിലാണ്. ഒട്ടേറെ യുക്രെയ്ൻ നഗരങ്ങളിൽ റഷ്യ രാത്രി ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

Advertisment