യുദ്ധം കടുപ്പിച്ച് റഷ്യ; വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെയും ഖാർക്കിവിൽ വാതക പൈപ്പ് ലൈന് നേരെയും മിസൈൽ ആക്രമണം; ഒരു കുട്ടി ഉൾപ്പെടെയുള്ള 23 പേര്‍ കൊല്ലപ്പെട്ടു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

യുക്രൈൻ: വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെയും  ഖാർക്കിവിൽ വാതക പൈപ്പ് ലൈന് നേരെയും റഷ്യ മിസൈൽ ആക്രമണം നടത്തി. യുക്രൈൻ തലസ്ഥാനമായ കീവിന് സമീപ പ്രദേശമാണിത്. വൻ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്.

Advertisment

publive-image

കഴിഞ്ഞ മണിക്കൂറുകളിൽ യുദ്ധത്തിൽ ഒരു കുട്ടി ഉൾപ്പെടെയുള്ള 23 ആണ് മരിച്ചത്. യുക്രൈൻ പൗരന്മാരായ അഞ്ചുപേരും യുക്രൈൻ പട്ടാളക്കാരായി‌രുന്ന 16പേരും ഒരു റഷ്യൻ സൈനികനും ഏഴ് വയസ് പ്രായമുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്

ഇതിനിടെ യു.എൻ സെക്യൂരിറ്റി കൗൺസിലിൽ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുക്രൈൻ പ്രസിഡന്റ് വ്ലോദിമിർ സെലെൻസ്കി ആവശ്യപ്പെട്ടു.

റഷ്യൻ നീക്കം വംശഹത്യയായി കണക്കാക്കണമെന്നാണ് സെലൻസ്കിയുടെ ആവശ്യം. റഷ്യൻ സൈനികരുടെ മൃതദേഹം തിരികെ നൽകാൻ വഴിയൊരുക്കണമെന്നും യുക്രൈൻ പ്രസിഡന്റ് ആവശ്യപ്പെടുന്നു.

ഇക്കാര്യങ്ങൾ യു.എൻ സെക്രട്ടറി ജനറലുമായി സംസാരിച്ചു എന്നും സെലെൻസ്കി ട്വീറ്റ് ചെയ്തിട്ടുണ്ട്.

Advertisment