/sathyam/media/post_attachments/aVMp7dblKZeKFGgYOhFf.jpg)
കോഴിക്കോട്; എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരൂഖിന്റെ വൈദ്യ പരിശോധന പൂർത്തിയായി. മെഡിക്കൽ കോളജിൽ വച്ച് പ്രതിയോട് ഇന്റലിജൻസ് വിവരങ്ങൾ ആരാഞ്ഞു. ഷാരൂഖ് സെയ്ഫിനെ ഫൊറൻസിക് വിദഗ്ധരും പരിശോധിക്കുന്നുണ്ട്.
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരൂഖിന്റെ വൈദ്യ പരിശോധന പൂർത്തിയായി. മെഡിക്കൽ കോളജിൽ വച്ച് പ്രതിയോട് ഇന്റലിജൻസ് വിവരങ്ങൾ ആരാഞ്ഞു. ഷാരൂഖ് സെയ്ഫിനെ ഫൊറൻസിക് വിദഗ്ധരും പരിശോധിക്കുന്നുണ്ട്.
ഷാരൂഖ് അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ വൈരുധ്യങ്ങളുണ്ട്. കൃത്യം നടത്തിയത് ഒറ്റയ്ക്കാണെന്നാണ് ഷാരൂഖ് ആദ്യം നൽകിയ മൊഴി. എന്നാൽ തനിക്ക് ലഭിച്ച നിർദേശങ്ങൾ പ്രകാരമാണ് കൃത്യം നടത്തിയതെന്നാണ് മഹാരാഷ്ട്ര പൊലീസിന് ഷാരൂഖ് നൽകിയ മൊഴി. അക്രമത്തിന് പിന്നിൽ മറ്റാരുമില്ലെന്നും താൻ മാത്രമാണ് ഉത്തരവാദിയെന്നുമാണ് കേരളാ പൊലീസിനോട് ഷാരൂഖ് പറഞ്ഞത്. തന്റെ കുബുദ്ധിയിൽ ചെയ്ത് പോയതാണെന്നാണ് ഷാരൂഖ് പറയുന്നത്. ‘തീ വയ്പ്പിന് ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തി. സ്റ്റേഷനിൽ പരിശോധന നടക്കുമ്പോൾ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഒളിച്ചിരുന്നു. പുലർച്ചെ രത്‌നഗിരിയിലേക്ക് പോയി. ജനറൽ കംപാർട്ട്‌മെന്റിലായിരുന്നു യാത്ര. ടിക്കറ്റ് എടുത്തിരുന്നില്ല.’ പ്രതി പറഞ്ഞു. കേരളത്തിൽ ആദ്യമാണെന്നും ഷാരൂഖ് പൊലീസിനോട് പറഞ്ഞു. മൊഴിയിൽ വിശദ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് പൊലീസ്.