മഹാരാഷ്ട്രയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ അഞ്ച് തൊഴിലാളികൾ മരിച്ചു; ഒരാളുടെ നില ഗുരുതരം

New Update

publive-image

മുംബെെ: മഹാരാഷ്ട്രയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ അഞ്ച് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയുടെ നില ഗുരുതരമാണ്. ഇയാൾ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പർഭാനി ജില്ലയിലെ സോൻപേത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബൗച്ച തണ്ട മേഖലയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.

Advertisment

പ്രദേശത്തെ ഫാമിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനായി വ്യാഴാഴ്ച ഉച്ചയോടെയാണ് ആറ് തൊഴിലാളികൾ ജോലി ആരംഭിച്ചത്. ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഇവർക്ക് ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ എല്ലാവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അവിടെ എത്തിയപ്പോഴേക്കും അഞ്ച് തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ സോൻപേത്ത് പൊലീസ് സ്റ്റേഷൻ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisment