ആദ്യ ബാഗിൽ സിദ്ദിഖിൻ്റെ അരയ്ക്ക് മുകളിലുള്ള ഭാഗം, രണ്ടാമത്തേതിൽ അരയ്ക്കു കീഴ്ഭാഗം, മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കം: കൊലയ്ക്കു പിന്നിൽ ഹണിട്രാപ്പ് എന്ന് സംശയം

New Update

publive-image

മലപ്പുറം; ഒളവണ്ണയിലെ റെസ്‌റ്റോറൻ്റ് ഉടമ തിരൂർ സ്വദേശി സിദ്ദിഖിനെ(58)അ കൊലപ്പെടുത്തിയ സംഭവത്തിൽ മൃതദേഹാവശിഷ്ടങ്ങൾ അടങ്ങിയ ബാഗുകൾ കണ്ടെത്തി. അട്ടപ്പാടി ചുരം ഒമ്പതാം വളവിൽ നിന്ന് കണ്ടെത്തിയ ട്രോളി ബാഗുകളിലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം രണ്ടായി മുറിച്ച് രണ്ട് ബാഗുകളിലാക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരു ബാഗിൽ സിദ്ദിഖിൻ്റെ അരയ്ക്ക് മുകളിലേയ്ക്കുള്ള ഭാഗവും രണ്ടാമത്തേതിൽ അരയ്ക്ക് കീഴ്പ്പോട്ടുള്ള ഭാഗവുമാണ് കണ്ടെത്തിയത്. മലപ്പുറം എസ്‌പി സുജിത് ദാസ് അട്ടപ്പാടി ചുരത്തിലെത്തിയിട്ടുണ്ട്.

Advertisment

മൃതദേഹാവശിഷ്ടങ്ങൾക്ക് ഏകദേശം ഒരാഴ്ച പഴക്കമുണ്ടെന്നാണ് നിഗമനം. ഈ മാസം 18നും 19നും ഇടയ്ക്കാണ് മരണം നടന്നിരിക്കുന്നതെന്നാണ് കരുതുന്നത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഷിബിലിയും ഫർഹാനയും കൂടാതെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആഷിഖ് എന്നയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രോളി ബാഗുകൾ കിടന്ന സ്ഥലം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു.

ഇതിനിടെ പ്രാഥമിക അന്വേഷണത്തിൽ നാലുപേർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആഷിഖിനെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തിച്ചു. ഷിബിലി, ഫർഹാന, ആഷിഖ് എന്നിവരെക്കൂടാതെ ഷുക്കൂർ എന്നയാളും തിരൂർ പൊലീസിന്റെ കസറ്റഡിയിലുള്ളതായി റിപ്പോർട്ടുണ്ട്. ചെന്നെെയിൽ പിടിയിലായ ഷിബിലി, സുഹൃത്ത് ഫർഹാന എന്നിവരെ ട്രെയിൻ മാ‌ർഗം തിരൂർ എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.

Advertisment