അക്രമികൾ ലക്ഷ്യമിട്ടത്പ്രതിശ്രുത വധുവിനെ; എത്തിയത് ആസൂത്രിതമായി, പ്രതികളിലൊരാൾ മൺവെട്ടി കൊണ്ട് തലക്കടിച്ചയുടൻ രാജു ബോധമറ്റ് വീണു.

New Update

publive-image

കല്ലമ്പലം: വിവാഹ പന്തലിൽ വധുവിന്‍റെ പിതാവിനെ അടിച്ചുകൊന്ന അക്രമികൾ ലക്ഷ്യമിട്ടത് പ്രതിശ്രുത വധുവിനെ. വിവാഹാലോചന നിരസിച്ചതിലെ വൈരാഗ്യമാണത്രെ കാരണം. സമീപവാസിയായ ജിഷ്ണു രാജുവിനോട് മകളെ വിവാഹം ചെയ്തു നൽകണമെന്നാവശ്യപ്പെട്ടിരുന്നു. ജിഷ്ണുവും കുടുംബവും മൂന്നുതവണ വിവാഹാലോചനയുമായി രാജുവിന്റെ വീട്ടിലെത്തിയിരുന്നു. ഒരുതവണ സഹോദരനൊപ്പവും രണ്ടു തവണ അമ്മയോടൊപ്പവും. ഒടുവിൽ ഇനി ഇക്കാര്യം പറഞ്ഞ് വീട്ടിൽ വരരുതെന്ന് രാജു താക്കീത് ചെയ്തു. ഇതോടെ പ്രതികളിൽ വൈരാഗ്യം വളർന്നു.

Advertisment

രാത്രി അതിഥികളെല്ലാം പോയെന്ന് ഉറപ്പാക്കിയശേഷമാണ് ജിഷ്ണുവും സഹോദരന്‍ ജിജിനും രണ്ട് സുഹൃത്തുക്കളും എത്തിയത്. പുറത്ത് ബഹളം വെക്കുകയും സാധന സാമഗ്രികൾ അടിച്ചുതകർക്കുകയും ചെയ്തു. ശബ്ദം കേട്ട് പുറത്തിറങ്ങിയ ശ്രീലക്ഷ്മിയെ മർദിച്ചു. നിലത്തുവീണ ശ്രീലക്ഷ്മിയെ ചവിട്ടി. തടയാൻ ശ്രമിച്ച രാജുവിനും ഭാര്യ ജയക്കും മർദനമേറ്റു. ബഹളം കേട്ട് ഓടിയെത്തിയ രാജുവിന്‍റെ സഹോദരി ഭർത്താവ് ദേവദത്തനും മർദനമേറ്റു. പ്രതികളിലൊരാൾ മൺവെട്ടി കൊണ്ട് തലക്കടിച്ച രാജു ബോധമറ്റ് വീണു. അപ്പോഴേക്കും സമീപ വീടുകളിലുള്ളവർ ബഹളവും നിലവിളിയും കേട്ട് ഓടിയെത്തി. ഇതോടെ പ്രതികൾ പുറത്തേക്കും ഓടി. ശ്രീലക്ഷ്മിക്ക് ശരീരമാസകലം മർദനമേറ്റു.

വിവാഹ സൽക്കാരത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തിരുന്നു. പതിനൊന്നരയോടെയാണ് ബന്ധുക്കളും നാട്ടുകാരും പൂർണമായും പിരിഞ്ഞുപോയത്. ഇതിനുശേഷമാണ് രാജുവിന്‍റെ മകൻ വിവാഹ സ്ഥലത്തെ ഒരുക്കം വിലയിരുത്താൻ ശിവഗിരിയിലേക്ക് പോയത്. എല്ലാവരും പോയെന്ന് ഉറപ്പാക്കിയശേഷമാണ് അക്രമികൾ വന്നത്.

Advertisment