വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്‌സോ കോടതി

New Update

പാലക്കാട്: വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്‌സോ കോടതി.കേസിന്റെ പുനര്‍വിചാരണയ്ക്ക് ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് വിചാരണക്കോടതിയില്‍ വീണ്ടും നടപടി ആരംഭിച്ചത്.

Advertisment

publive-image

റെയില്‍വേ എസ്.പി. ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

വി.മധു, ഷിബു എന്നീ പ്രതികളുടെ കസ്റ്റഡി കാലാവധി ഫെബ്രുവരി 15 വരെ നീട്ടിയിരുന്നു. കേസിലെ മറ്റൊരു പ്രതി എം. മധു ഹൈക്കോടതിയുടെ ജാമ്യത്തിലാണ്.

2017-ലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. പതിമൂന്നുകാരിയായ മൂത്ത പെണ്‍കുട്ടിയെ ജനുവരി 13-ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേവര്‍ഷം മാര്‍ച്ച്‌ നാലിന് ഒമ്ബതുവയസ്സുള്ള ഇളയസഹോദരിയെയും അട്ടപ്പള്ളത്തെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇളയകുട്ടിയും മരിച്ചതോടെയാണ് സംഭവം പൊതുശ്രദ്ധയിലെത്തിയത്.

അന്വേഷണത്തിനും വിചാരണയ്ക്കുമൊടുവില്‍ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നുകാണിച്ച്‌ 2019-ല്‍ കോടതി പ്രതികളെ വെറുതെവിട്ടു. തുടര്‍ന്ന്, പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

VALAYAR CASE
Advertisment