ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിച്ചെടുത്തതിന് ശേഷം നിരവധി വീഡിയോകൾ പ്രത്യക്ഷപ്പെട്ടു, അതിൽ താലിബാൻ പോരാളികൾ ഉല്ലസിക്കുന്നതായി കാണാം. ചിലപ്പോൾ താലിബാൻ ഓഫീസുകളിൽ നൃത്തം ചെയ്യുന്നതും കാണാം. അത്തരത്തിലുള്ള ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്, അതിൽ ഒരു സൈനിക വിമാനത്തിന്റെ ചിറകില്‍ കയര്‍ കെട്ടി ഊഞ്ഞാലാടുന്ന ഭീകരരെ കാണാം.
ഒക്ടോബർ 31 ന് അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് പിൻവാങ്ങിയതിന് ശേഷം താലിബാൻ സമ്പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അതിനുശേഷം പുതിയ സർക്കാർ രൂപീകരണത്തെക്കുറിച്ച് ചർച്ച നടന്നു. താലിബാൻ നേതാക്കൾ സർക്കാർ ഏറ്റെടുക്കുമ്പോൾ മറുവശത്ത് അവരുടെ പോരാളികൾ ഉല്ലസിക്കുന്നു.
പോരാളികൾ ഊഞ്ഞാലാടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചത്.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ ഒരു ചൈനീസ് ഉദ്യോഗസ്ഥൻ പങ്കുവച്ചിട്ടുണ്ട്. വീഡിയോയിൽ, താലിബാൻ ഭീകരന്‍ ഒരു സൈനിക വിമാനത്തിൽ കയർ കെട്ടി അതിൽ ഊഞ്ഞാലാടുന്നു. ഒരു ഭീകരന്‍ ഊഞ്ഞാലിൽ ഇരിക്കുന്നു, മറ്റൊരാൾ ഊഞ്ഞാലാടുന്നു.
താലിബാന്‍ തിരികെയെത്തിയതോടെ അഫ്ഗാനിസ്ഥാനിൽ താമസിക്കാൻ അഫ്ഗാൻ പൗരന്മാർക്ക് ബുദ്ധിമുട്ടായി. ശരീഅത്ത് നിയമം വീണ്ടും നടപ്പിലാക്കിയതിനു ശേഷം അവിടെയുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതം നരകമായി മാറിയിരിക്കുന്നു. പുതിയ നിയമങ്ങൾ അനുസരിച്ച്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അഫ്ഗാനിസ്ഥാനിൽ ഒരുമിച്ച് പഠിക്കാൻ കഴിയില്ല.