വിഴിഞ്ഞം∙ വെള്ളിയാഴ്ച കാണാതായ സുഹൃത്തുക്കളും വിദ്യാർഥികളുമായ മൂന്നു പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. കാണാതായവരില്‍ ശരണ്യ(20) എന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് ശനിയാഴ്ച വൈകിട്ട് കണ്ടെത്തിയത്.
ഇവരുടെ മറ്റൊരു കൂട്ടുകാരി കിടാരക്കുഴി വട്ടവിള പരേതനായ സുരേന്ദ്രൻ- ഇന്ദു ദമ്പതിമാരുടെ മകൾ നിഷ (20) യുടെ മൃതദേഹം വെള്ളിയാഴ്ച രാത്രി കണ്ടെത്തിയിരുന്നു. നിഷയുടെ സംസ്കാരം നടത്തി. ഷാരു (17) എന്ന മൂന്നാമത് പെണ്‍കുട്ടിയെ കണ്ടെത്താനായി തിരച്ചിൽ തുടരും.
വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ കൂട്ടുകാരികളായ ശരണ്യയും ഷാരുവും നിഷയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു . ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനം, ഇവരുടെ ചെരുപ്പുകള്‍ മൊബൈൽ ഫോണ്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
ഷാരു കോട്ടുകാൽ വിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയും മറ്റു രണ്ടു പേർ തമിഴ്നാട്ടിലെ മലങ്കര കത്തോലിക്ക കോളജിലെ ബിബിഎ വിദ്യാർഥിനികളുമാണ് . ശരണ്യയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.