ഈ ചിത്രങ്ങൾ വെനെസ്വല (Venezuela) യിൽ നിന്നുള്ളതാണ്. ഗ്യാസ് - പെട്രോളിയം - ധാതു സമ്പത്തുക്കളാൽ സമ്പന്നമായ ഈ രാജ്യത്ത് 2013 മുതൽ പട്ടിണിയും തൊഴിലില്ലായ്മയും അരാജകത്വവുമാണ് നിലനിൽക്കുന്നത്.
/sathyam/media/media_files/uIttPyQtEUEX3eWACkTw.jpg)
ഭരണകർത്താക്കളുടെ പിടിപ്പുകേടും അമേരിക്കയുടെ ഉപരോധവും വെനെസ്വലയെ പട്ടിണിയിലേക്ക് തള്ളിവിട്ടു. 3 കോടിവരുന്ന വെനെസ്വലയുടെ ജനസംഖ്യയിൽ 70 ലക്ഷത്തോളം ആളുകൾ രാജ്യത്തുനി ന്നുതന്നെ പലായനം ചെയ്തിരിക്കുന്നു.
/sathyam/media/media_files/D7lmzSOdaRvXqV3hrtst.jpg)
/sathyam/media/media_files/PNzl35gzsYN8DFhnAl26.jpg)
പട്ടിണിയകറ്റാൻ ജനം പാടുപെടുകയാണ്. ആവശ്യസാധനങ്ങളും മരുന്നുകളും സാധാരണക്കാർക്ക് കിട്ടാക്കനിയാണ്. കുട്ടികൾ നല്ലൊരു ശതമാനവും സ്‌കൂളുകളിൽ പോകാറില്ല. ആഹാരത്തിനുള്ള വകതേടി അവർ പല തൊഴിലുകളിലേർപ്പെടുകയാണ്.
/sathyam/media/media_files/xJbxyQ4qECi1PBrutGDP.jpg)
/sathyam/media/media_files/E2b2YJiBsjP4mR8KL7gi.jpg)
ചിത്രത്തിൽ വെനിസ്വലയിലെ ബൊളിവർ (Boliver) സംസ്ഥാനത്തെ എല്‍ കാലാവോ എന്ന സ്ഥലത്ത് മണ്ണിൽ സ്വർണ്ണത്തരികൾ തേടുകയാണ് ഈ കുട്ടികൾ. പട്ടിണിയകറ്റാൻ പകലന്തിയോളം ഇങ്ങനെ കഷ്ടപ്പെട്ടാൽ ഒരു ദിവസത്തെ ആഹാരത്തിനുള്ള ബോളിവര്‍ (വെനെസ്വല കറൻസി) കയ്യിൽക്കിട്ടുന്ന സ്വർണ്ണത്തരികളിലൂടെ നേടാൻ കഴിയും എന്നതാണ് ഏകദേശം 1000 ത്തിലധികം വരുന്ന കുട്ടികളെ ഈ നിയമവിരുദ്ധ ഖനനത്തിന് പ്രേരിപ്പിക്കുന്ന ഘടകം. ഇവിടുത്തെ മണ്ണിൽ സ്വർണ്ണത്തിന്റെ അംശമുണ്ടത്രേ.
/sathyam/media/media_files/bFifvYGFlFhHLnYc5XBH.jpg)
/sathyam/media/media_files/GhAscQxHhDALopzUkh4Q.jpg)
മണ്ണ് ഏറെ കുഴിച്ചെങ്കിൽ മാത്രമേ സ്വർണ്ണത്തിന്റെ കണികകൾ ലഭിക്കുകയുള്ളു. വെള്ളം നിറഞ്ഞ ഇത്തരം കുഴികളിലെ ചെളിവാരി അരിച്ചെടുത്താണ് സ്വർണ്ണം കണ്ടെത്തേണ്ടത്. വളരെ അപകടം നിറഞ്ഞ ഈ പ്രവൃ ത്തിയിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളെ അതിൽ നിന്നും പിന്തിരിപ്പി ക്കാൻ സർക്കാരും സന്നദ്ധസംഘടനകളും ശ്രമിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ സംഘടന അഭ്യർത്ഥിച്ചിട്ടുണ്ട്.
/sathyam/media/media_files/CcyO6hOmV8VArbqILURd.jpg)
/sathyam/media/media_files/R21biJZwZN8PsMmG97T2.jpg)
ലോകത്തെ ഏറ്റവും കൂടുതൽ പെട്രോളിയം നിക്ഷേപമുള്ള വെനിസ്വലയുടെ ഇന്നത്തെ ദയനീയ അവസ്ഥകൂടി അറിയുക. അവിടുത്തെ കറൻസിയായ 41,475.3 ബോളിവർ നൽകിയാൽ മാത്രമേ ഇന്ത്യയുടെ ഒരു രൂപ ലഭിക്കുകയുള്ളു എന്നതാണ് അമ്പരപ്പിക്കുന്ന യാഥാർഥ്യം.