(അഹമ്മദാബാദിലെ വിമാന ദുരന്തം – ഒരവലോകനം)
അഹമ്മദാബാദിലെ ആ വിമാന ദുരന്തം ഒരു വാർത്ത മാത്രമായി കവിയുന്നതല്ല അത് ആകാശത്തിൽ ചിറകുമുറിച്ച് വീണ, അനേകം കുടുംബങ്ങളുടെ സ്വപ്നങ്ങളുടെ ചിതഭസ്മമാണ്.
ഒരു വിമാനം പതിച്ചത് മാത്രമല്ല, പലരും അതിനൊപ്പം പതിച്ചതായിരുന്നു അവരുടെ ജീവിതം, പ്രതീക്ഷ, ഭാവി. ആ മരണമുറകളിൽ ഓരോ പേരും കേവലം കണക്കാക്കിയ കണക്കുകൾ അല്ല.
അവരാരും തിരിച്ചുവരില്ല എന്ന യാഥാർത്ഥ്യത്തിന്റെ ഭാരം താങ്ങാനാവാത്തതാണത്രെ. ഓരോ കുടുംബത്തിന്റെയും നെഞ്ചകതിയിലാകെ ഇപ്പോഴും തണുത്ത പുഴയായ് ഈ വാർത്ത ഒഴുകുന്നു.
നിരവധി പ്രവാസികൾ, പൊതുസംഘടനകൾ, സോഷ്യൽ മീഡിയയിലൂടെയും മറ്റും, വിമാനത്തിന്റെയും സർവീസിന്റെയും സുരക്ഷാ പ്രശ്നങ്ങൾ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.
പക്ഷേ, ഓരോ അധികാരപീഠവും അതിനെ ചുമരിലിടാൻ ശ്രമിച്ചപ്പോൾ, ഇന്ന് സംഭവിച്ചതു പോലെ, നിരുത്തരവാദിത്വം കടലാകുന്നു.
ഇനി ആവർത്തിക്കരുത്. ഈ സദാചാരമില്ലായ്മ ഇനി ഭാവിയിൽ ഒരൊറ്റ ചുവടും വയ്ക്കരുത്.
എത്രയോ വർഷങ്ങൾ പിന്നിട്ടും, ഒരു വിസയും ടിക്കറ്റുമെടുത്ത് സ്വന്തം നാട്ടിലേക്ക് പോകാൻ ശ്രമിക്കുന്ന പ്രവാസിക്ക് ഇപ്പോൾ കൂടി വിലയായി കണക്കാക്കുന്നത് അതിരുവിട്ട പണമാണ്.
വിമാന കയറണമെങ്കിൽ കാശ് കൂടിയ വേണം, സീറ്റൊന്നുമില്ല എന്ന പേരിൽ, വരും വരും എന്ന മറുപടി കേട്ടുകൊണ്ടുള്ള കാത്തിരിപ്പുകൾ, എല്ലാം ചേർന്ന് രൂപപ്പെടുന്നത് ഒരു പരാജിത വ്യവസ്ഥയാണ്.
വിലയില്ലാത്തവർക്കും വിലയുണ്ട്. ഒരാളുടെ മരണത്തിനപ്പുറത്താണ് ജീവിതത്തിന്റെ അർത്ഥം തുടങ്ങുന്നത്. ഇത് ഒരു യാത്രയല്ല, ഇത് ഓരോ പ്രവാസിയുടെ വേദനയുടെ യാത്രാപുസ്തകമാണ്.
ഒരു പ്രത്യേക അന്വേഷണം വേണം. ഒരു സത്യമുള്ള മറുപടി വേണം. ഒരു ജനതയുടെ വിശ്വാസത്തിന് ഉത്തരം നൽകണം.
അല്ലാതെ, ഈ ആകാശമാർഗം വീണ്ടും വീണ്ടും വിങ് മുറിയുന്ന സ്വപ്നങ്ങളാൽ നിറയാൻ തുടങ്ങിയാൽ, നമുക്ക് മാത്രമല്ല, ഭാവിയിലേക്കുള്ള എല്ലാ കണ്ണുകൾക്കും നിരാശയും പകയും ഒഴുകുന്നതായിരിക്കും.
ബാദുഷ ഇ കെ
(മാധ്യമപ്രവർത്തകൻ)