ശരിയായ നിക്ഷേപമാർഗം തെരഞ്ഞെടുക്കണം; സമ്പാദ്യം സുരക്ഷിതമായിരിക്കണം, നിങ്ങൾ തീർച്ചയായും അറിയണ്ടേ ചില കാര്യങ്ങൾ

തൊഴിലിൽ നിന്നുള്ള വരുമാനം കണക്കാക്കേണ്ടത് അതിന്‍റെ ഒരു ഭാഗം മിച്ചം വച്ചുകൊണ്ടായിരിക്കണം. മിച്ചം വയ്ക്കുന്ന പണം കൊണ്ടു മാത്രം സമ്പത്തു വർധിക്കണമെന്നില്ല.

New Update
investment

ദീർഘായുസ് അല്ലെങ്കിൽ റിട്ടയർമെന്‍റ് പദ്ധതി, വർദ്ധിക്കുന്ന നികുതി നിരക്കുകൾ, പലിശ നിരക്കുകളിലെ വർധന, കുതിക്കുന്ന വിലക്കയറ്റം, വരുമാനത്തിലുണ്ടാകുന്ന കുതിപ്പ്,  സങ്കീർണമായ നിരവധി നിക്ഷേപ സാധ്യതകൾ എന്നീ കാര്യങ്ങളാണ് ഇവിടെ വിലയിരുത്തുന്നത്. 

Advertisment

ദീർഘായുസ് 

60-65 വയസിനിടയ്ക്ക് ആളുകൾ റിട്ടയർ ചെയ്യുന്നതിനാൽ നിക്ഷേപ തീരുമാനങ്ങൾ നിർണായകമായിത്തീരുന്നു. ആയുർ ദൈർഘ്യം ഏറിക്കൊണ്ടിരിക്കയാണ്. 

തൊഴിലിൽ നിന്നുള്ള വരുമാനം കണക്കാക്കേണ്ടത് അതിന്‍റെ ഒരു ഭാഗം മിച്ചം വച്ചുകൊണ്ടായിരിക്കണം. മിച്ചം വയ്ക്കുന്ന പണം കൊണ്ടു മാത്രം സമ്പത്തു വർധിക്കണമെന്നില്ല. 

മുതലും വരുമാനവും റിട്ടയർമെന്‍റിനു ശേഷമുള്ള ജീവിതകാലത്തേക്ക് ഉതകും വിധം നിക്ഷേപിക്കേണ്ടിയിരിക്കുന്നു. സ്ത്രീകൾ വലിയ തോതിൽ സ്ഥാപനങ്ങളിൽ പണിയെടുക്കുന്നതിനാൽ നിക്ഷേപ തീരുമാനങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. 

ജോലി ചെയ്യുന്ന കാലത്തു തന്നെ അവരവരുടെ നിക്ഷേപ പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്. എങ്കിൽ മാത്രമേ ജോലിയിൽ നിന്നു പിരിഞ്ഞ ശേഷം അവർക്ക് ഉറച്ച വരുമാനം ഉറപ്പാക്കാൻ കഴിയൂ. 

തൊഴിലെടുക്കുന്നവരുടെ എണ്ണത്തിലെ വർധന, ജീവിതകാലത്തേക്കാവശ്യമായ ആസൂത്രണം, ദീർഘായുസ് എന്നിവയെല്ലാം സന്തുലിത നിക്ഷേപത്തിനുള്ള ആവശ്യം ഉറപ്പാക്കുന്നു. 

നികുതി വ്യവസ്ഥ

ഒരാളുടെ നീക്കിയിരിപ്പിൽ നിർബന്ധ പ്രേരണ ചെലുത്തുന്ന നികുതി വ്യവസ്ഥ ഏതൊരു രാജ്യത്തെയും  സുപ്രധാന ഘടകങ്ങളിലൊന്നാണ്. 

നികുതി അടവ് കുറയ്ക്കാനുതകും വിധം നിരവധി നിക്ഷേപ മാർഗങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. നിക്ഷേപ മാധ്യമങ്ങളുടെ ലഭ്യതയനുസരിച്ച് ഇവ ചർച്ച ചെയ്യപ്പെടുന്നു. 

പലിശ നിരക്കുകൾ

പലിശ നിരക്കുകളുടെ വിവിധ തലങ്ങളെക്കുറിച്ചറിയേണ്ടതു ഭദ്രമായ ഒരു നിക്ഷേപ പദ്ധതിക്ക് അനിവാര്യമാണ്. വ്യത്യസ്ത നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകളും വ്യത്യസ്തമാണ്. 

സുരക്ഷിതത്വം കൂടിയ നിക്ഷേപങ്ങളും കുറഞ്ഞവയും തമ്മിലും പലിശ നിരക്കിൽ വ്യത്യാസമുണ്ട്. വ്യത്യസ്ത ആ  നുകൂല്യ പദ്ധതികളിലും പലിശ നിരക്കുകൾ വ്യത്യസ്തമായിരിക്കും. 

നിക്ഷേപങ്ങൾക്കായി പണമിറക്കും മുന്പ് ഈ ഘടകങ്ങൾ പരിഗണിക്കേണ്ടതാണ്. ഉയർന്ന പലിശ നിരക്കു മാത്രമായിരിക്കരുത് നിക്ഷേപത്തിന്‍റെ കാര്യത്തിൽ പരിഗണിക്കേണ്ട ഏക ഘടകം. പോർട് ഫോളിയോയിൽ പല തരം നിക്ഷേപങ്ങൾ ഉൾപ്പെടുത്താൻ നിക്ഷേപകൻ തയാറകണം. 

ഉയർന്ന അപകട സാധ്യതയും ഉയർന്ന പലിശയും മാത്രമല്ല കുറഞ്ഞ പലിശയും കൂടുതൽ സുരക്ഷിതത്വവുമുള്ള നിക്ഷേപങ്ങളും അയാളുടെ പോർട്ഫോളിയോയിൽ ഉണ്ടായിരിക്കണം. 

ഉയർന്ന നിരക്കിൽ പലിശ നേടുന്നതുപോലെ പ്രധാനമാണ് പലിശയുടെ സുരക്ഷിതത്വവും. നിക്ഷേപകൻ നേരിടാൻ തയാറായ അപകട സാധ്യതകൾക്ക് ആനുപാതികമായ ലാഭം അാൾക്കു ലഭിക്കുന്നു എന്നുറപ്പു വരുത്തുക  കൂടിയാണ് ഈ പുസ്തകത്തിന്‍റെ ദൗത്യം. 

വിലക്കയറ്റം

വർധിക്കുന്ന വിലകളും നാണയപ്പെരുപ്പവും ഓരോ വികസ്വര രാജ്യവും നേരിടുന്ന പ്രശ്നമാണ്. കഴിഞ്ഞ പതിറ്റാണ്ടു മുതൽ തുടർച്ചയായി നില നിൽക്കുന്ന പ്രശ്നമാണ് വിലക്കയറ്റം. 

വില വർധനയും താഴോട്ടു പോകുന്ന ജീവിത നിലവാരവുമായി ബന്ധപ്പെട്ട് അനേകം പ്രശ്നങ്ങൾ നില നിൽക്കുന്നുണ്ട്. കൃത്യമായ നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കുന്നതിനു പണം നിക്ഷേപിക്കുന്നതിനു മുന്‍പ് വിഭവങ്ങളുടെ നഷ്ടത്തെക്കുറിച്ചു ശ്രദ്ധയോടെ പഠിക്കേണ്ടതുണ്ട്. 

വിലക്കയറ്റം മൂലമുണ്ടായേക്കാവുന്ന കുറവു പരിഹരിക്കാൻ ഉയർന്ന പലിശ നിരക്ക് ഉറപ്പു തരുന്ന മാർഗം നിക്ഷേപകൻ ഗവേഷണം നടത്തി കണ്ടെത്തും. 

പലിശ അഥവാ ലാഭത്തിനു മുടക്കമുണ്ടാവുകയില്ലെന്നും അതു തുടർച്ചയായിരിക്കുമെന്നും ഉറപ്പു വരുത്തുന്ന കാര്യവും അയാൾ നിർണയിക്കേണ്ടി വരും.   

ഉയർന്ന പലിശ നിരക്കിനോടൊപ്പം മുടക്കു മുതലിന്‍റെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനുള്ള വഴിയും നിക്ഷേപകൻ കണ്ടെത്തണം. 

ഉയർന്ന പലിശ നിരക്കിനും മുതലിന്‍റെ സുരക്ഷിതത്വത്തിനും പുറമേ നികുതിയുടെ കാര്യവും നിക്ഷേപകൻ സദാ മനസിൽ സൂക്ഷിക്കണം. 

നിക്ഷേപത്തിലൂടെ നേടിയ പലിശ അയാളുടെ നികുതി ബാധ്യത വർധിപ്പിക്കാൻ ഇടവരരുത്. അല്ലാത്ത പക്ഷം പലിശയിലൂടെ നേടിയ ആനുകൂല്യം നികുതി വർധനവിലൂടെ അയാൾക്കു നഷ്ടപ്പെടും.

വരുമാനം

ഇന്ത്യയിൽ പൊതുവായി തൊഴിലവസരങ്ങൾ വർധിച്ചതു കാരണം നിക്ഷേപ തീരുമാനങ്ങൾ പ്രാധാന്യം കൈവരിച്ചിട്ടുണ്ട്. രാജ്യത്തു വികസനത്തിന്‍റെ വിവിധ ഘട്ടങ്ങൾ നിക്ഷേപ ആവശ്യം വർധിപ്പിക്കുകയും ഇതിനായി നിരവധി സംഘടനകളും സേവനങ്ങളും ഉണ്ടാവുകയും ചെയ്തു. 

നവീന മേഖലകളായ സോഫറ്റ് വെയർ ടെക്നോളജി, വ്യാപാര സംസ്കരണ ഓഫീസുകൾ, കോൾ സെന്‍ററുകൾ, കയറ്റുമതികൾ, മാധ്യമങ്ങൾ, വിനോദ സഞ്ചാരം, ഹോസ്പിറ്റാലിറ്റി, നിർമാണ മേഖല, ബാങ്കുകൾ, ഇൻഷുറൻസ്, സാന്പത്തിക സേവനങ്ങൾ തുടങ്ങി എണ്ണമറ്റ മേഖലകളിലെല്ലാം തൊഴിലുകൾ ലഭ്യമാണ്. വർധിച്ച തൊഴിലവസരങ്ങൾ വരുമാനത്തിലും വർധനയുണ്ടാക്കിയിട്ടുണ്ട്.  

സാധാരണ വരുമാനത്തിനു പുറമേ കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിനായി നിക്ഷേപത്തിനുള്ള ആവശ്യകതയും സൃഷ്ട്ടിക്കപ്പെട്ടു. 

സാധാരണ വരുമാനത്തിനു പിന്തുണയായി കൂടുതൽ വരുമാനം കണ്ടെത്തുന്നതിനു നിക്ഷേപത്തിന്‍റെ വിവിധ മാർഗങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്. 

സാമ്പത്തിക ആസ്തികളെക്കുറിച്ചും യഥാർഥ ആസ്തികളെക്കുറിച്ചും മറ്റുമുള്ള അറിവു തൊഴിലെടുക്കുന്ന ജനതയെ പണം മിച്ചം പിടിക്കാനും ക്ലേശകാലത്തു സഹായകമായേക്കാവുന്ന വിധം നിക്ഷേപിക്കാനും പഠിപ്പിച്ചത് നിക്ഷേപത്തിന്‍റെ പ്രാധാന്യം വർധിപ്പിച്ചു. 

ഭാവിയിൽ നല്ല നിരക്കിൽ ലാഭമുണ്ടാക്കുക, ഇതിനായി കുറഞ്ഞ അപകട സാധ്യതകളിലൂടെ കടന്നുപോവുക, അടിയന്തിര ഘട്ടങ്ങളിൽ പണം കൈയിലുണ്ടായിരിക്കുക, ശരിയായ നിക്ഷേപമാർഗം തെരഞ്ഞെടുക്കുന്നതിലൂടെ പണത്തിനു സുരക്ഷിതത്വമുണ്ടാക്കുക, വിലക്കയറ്റത്തിനെതിരെ പ്രതിരോധം തീർക്കുക എന്നിവയാണു നിക്ഷേപത്തിന്‍റെ ലക്ഷ്യങ്ങൾ എന്നു കാണാം.

Advertisment