ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളുടെ കുടുംബം ഇപ്പോൾ ഇസ്രായേൽ പ്രധനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ വീടിനുമുന്നിൽ ടെന്റുകൾ കെട്ടി സമരം ചെയ്യുകയാണ്
105 ദിവസങ്ങൾ കഴിഞ്ഞു. അവരെവിടെയാണെന്നറിയില്ല. ജീവനോടെയുണ്ടോ അതോ മരണപ്പെട്ടോ ? അവർ ആഹാരം കഴിക്കുന്നുണ്ടോ ഉറങ്ങുന്നുണ്ടോ ? എങ്ങനെയാണ് അവരുടെ ദിനരാത്രങ്ങൾ കടന്നുപോകുന്നത്. പ്രധനമന്ത്രിയുടെ നിഷ്ക്രി യത്വം തുടർന്നാൽ അവരെല്ലാം മടങ്ങിവരുക ശവപ്പെട്ടികൾ ക്കുള്ളിലായിരിക്കും.
ഹമാസിന്റെ കസ്റ്റഡിയിലുള്ള 132 തടവുകാരുടെ ബന്ധുക്കൾ വിങ്ങിപ്പൊട്ടിയാണ് മാദ്ധ്യമങ്ങളോട് ഈ വാക്കുകൾ പറഞ്ഞത്..
ഞങ്ങൾക്ക് വീടുകളിൽ സമാധാനമില്ല, ഉറക്കമില്ല, അതുകൊണ്ടാ ണ് തെരുവിൽ അതും പ്രധാനമന്ത്രിയുടെ വീടിനുമുന്നിൽ ഞങ്ങൾ താമസമാക്കിയത്.. ഇസ്രായേൽ നടത്തുന്ന രൂക്ഷമായ ബോംബാ ക്രമണത്തിൽ ഹമാസിന്റെ തടവിലുള്ളവർക്കും ജീനഹാനി ഉണ്ടാകാം..
ഭരണാധികാരികൾ ഇതെല്ലം ഉൾക്കൊള്ളണം. തടവു കാരെ മോചിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളണം. അതി നായി സീസ് ഫയർ പ്രഖ്യാപിക്കണം.
അവർ പലരും കരയുന്നു .പരസ്പരം ആശ്ലേഷിക്കുന്നു, സമാധനപ്പെ ടുത്തുന്നു.. ഇസ്രായേൽ ഭരണനേതൃത്വമോ സൈനിക അധികാരി കളോ ഇതുവരെ ആരും അവരെ ആശ്വസിപ്പിക്കാനോ സമാധാനി പ്പിക്കാനോ എത്തിയിട്ടില്ല.