/sathyam/media/media_files/2025/12/03/octopus-2-2025-12-03-16-04-52.jpg)
നിങ്ങൾ എപ്പോഴെങ്കിലും അങ്ങനെ ചിന്തിച്ചിട്ടുണ്ടോ ? മനുഷ്യാനന്തര കാലഘട്ടത്തിൽ ഭൂമിയിൽ അതിജീവിക്കാനും അഭിവൃദ്ധി പ്രാപിക്കാനും ശേഷിയുള്ള ജീവികളെക്കുറിച്ച് ? അങ്ങനെയങ്കിൽ ഏതു ജീവിവർഗമാകും ഭൂമിയിൽ ആധിപത്യം നേടുക ?
ഗവേഷകർ വിവിധ ജീവികളുടെ പേരുകൾ പറയുമ്പോഴും, അവരുടെ അഭിപ്രായത്തിൽ "നീരാളി'യാണ് ഒന്നാമതുള്ളത്. ബുദ്ധിശക്തിക്കും വൈദഗ്ധ്യത്തിനും പേരുകേട്ട ജീവിവർഗമാണ് നീരാളി. ഏതു സാഹചര്യമായും പൊരുത്തപ്പെടാൻ ഇതിനാകുമത്രെ !
ഈ കടൽജീവിക്ക് സവിശേഷമായ നിരവധി കഴിവുകളുണ്ട്. സങ്കീർണമായ നാഡീവ്യൂഹം, പ്രശ്നപരിഹാര ശേഷി, ഗ്രഹിക്കാനും നവീകരണത്തിനുമുള്ള കഴിവ് തുടങ്ങിയവ മറ്റെല്ലാ മൃഗങ്ങളിൽനിന്നും നീരാളിയെ വ്യത്യസ്തമാക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/12/03/octopus-3-2025-12-03-16-07-04.jpg)
നീരാളികൾക്ക് അത്യധികം ബുദ്ധിശക്തിയും പരസ്പരം ആശയവിനിമയം നടത്താനുള്ള വൈദഗ്ധ്യവും ജിജ്ഞാസയും കഴിവുമുണ്ടത്രെ !
ഏറ്റവും ബുദ്ധിശക്തിയുള്ളതും വിഭിന്ന സാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ കഴിയുന്നതുമായ ജീവികളിൽ ഒന്നാണ് നീരാളിവർഗം.
യഥാർഥവും വെർച്വൽ വസ്തുക്കളും തമ്മിൽ വേർതിരിച്ചറിയാനും പ്രതിസന്ധികൾ പരിഹരിക്കാനും, പരിസ്ഥിതിയുമായി ഇടപഴകാനും, സങ്കീർണമായ ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും, ആഴക്കടൽ മുതൽ തീരപ്രദേശങ്ങൾ വരെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിൽ അഭിവൃദ്ധി പ്രാപിക്കാനും നീരാളിക്കു കഴിയും. ഈ ആശയം ശാസ്ത്രജ്ഞർക്കിടയിൽ വലിയ ചർച്ചകൾക്കു വഴിവച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us