/sathyam/media/media_files/2025/12/30/siya-haseena-2025-12-30-21-25-43.jpg)
1991ൽ ബംഗ്ലാദേശിന്‍റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഖാലിദ സിയ, ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ചൊവ്വാഴ്ച 80-ാം വയസിൽ അന്തരിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയ രണ്ട് സ്ത്രീകളിൽ ഒരാളായിരുന്നു ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) മേധാവി ബീഗം ഖാലിദ സിയ.
മറ്റൊരാൾ അഞ്ച് തവണ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയാണ്. വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടർന്ന് 2024 ഓഗസ്റ്റിൽ അധികാരത്തിൽനിന്ന് ഹസീന പുറത്താക്കപ്പെട്ടു. ഇപ്പോൾ, ഇന്ത്യയിൽ അഭയാർഥിയായി കഴിയുന്നു.
/filters:format(webp)/sathyam/media/media_files/2025/12/30/khaleda-zia-2025-12-30-21-26-49.webp)
1980-കൾ മുതൽ, ബംഗ്ലാദേശിന്‍റെ രാഷ്ട്രീയം സിയ-ഹസീന മത്സരമായിരുന്നു. പകയും വ്യക്തിവിദ്വേഷങ്ങളും തീർക്കലായിരുന്നു ഇരുവരും നടത്തിയത്. അവരുടെ പോരാട്ടം തെരഞ്ഞെടുപ്പ് മത്സരത്തിനപ്പുറത്തേക്കു പോയി.
രാജ്യത്തിന്‍റെ വിവിധ സ്ഥാപനങ്ങളും സംവിധാനങ്ങളും "ബീഗംമത്സര'ങ്ങൾക്കു വേദിയായി. അക്രമങ്ങൾക്കും കലാപങ്ങൾക്കും കാരണമായി. ഭരണത്തെ സ്തംഭിപ്പിച്ചു, ജനാധിപത്യ രാഷ്ട്രീയത്തെ പാവകളിയാക്കി മാറ്റി.
ബിഎൻപിയുടെ നേതൃനിരയിലേക്ക്
സിയയുടെ അനുയായികൾ അവരെ മര്യാദയുള്ളവളും പരമ്പരാഗത സ്വഭാവക്കാരിയുമാണെന്ന് കരുതി. എന്നാൽ ആഡംരത്തിലും അധികാരത്തിന്‍റെ ഗർവിലും അഭിരമിച്ച സ്ത്രീയായി പിന്നീട് സ്വന്തം പാർട്ടിക്കാർ തന്നെ അവരെ തള്ളിപ്പറഞ്ഞ സാഹചര്യവുമുണ്ടായി.
പാർട്ടിയെ പ്രതിരോധിക്കുന്നതിലും എതിരാളികളെ നേരിടുന്നതിലും ധീരയും വിട്ടുവീഴ്ചയില്ലാത്തതുമായ നേതാവായും സിയ ഉയർന്നു. മറുവശത്ത്, ഹസീന ഉറച്ച നിലപാടുകളുമായി നിലയുറപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/30/d6a2e4c0c3becce9a6a391a11a0febc3-2025-12-30-21-27-27.webp)
1975-ൽ ഹസീനയുടെ പിതാവും ബംഗ്ലാദേശിന്‍റെ സ്ഥാപകനേതാവും അവാമി ലീഗ് പാർട്ടിയുടെ തലവനുമായ ഷെയ്ഖ് മുജിബുർ റഹ്മാനും കുടുംബത്തിലെ അംഗങ്ങളും കൊല്ലപ്പെട്ടതോടെയാണ് സിയ-ഹസീന സംഘർഷം ആരംഭിച്ചത്.
മൂന്ന് മാസങ്ങൾക്ക് ശേഷം, സിയയുടെ ഭർത്താവും അന്നത്തെ ഡെപ്യൂട്ടി ആർമി മേധാവിയുമായിരുന്ന സിയാവുർ റഹ്മാൻ ഫലപ്രദമായി രാജ്യത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയും 1977-ൽ പ്രസിഡന്‍റാകുകയും ചെയ്തു.
1981-ൽ റഹ്മാൻ വധിക്കപ്പെട്ടു. അന്ന് 35 വയസുള്ള രണ്ട് കുട്ടികളുടെ അമ്മയായിരുന്ന സിയ ബിഎൻപി നേതൃത്വത്തിന്‍റെ അവകാശിയായി. രാഷ്ട്രീയത്തിൽ പുതുമുഖമായി ആദ്യം അവരെ തള്ളിക്കളഞ്ഞു.
സിയ-ഹസീന സഹകരണം
എന്നാൽ 1990-ൽ സൈനിക ഭരണാധികാരി ഹൊസൈൻ മുഹമ്മദ് എർഷാദിനെ അട്ടിമറിച്ച് ജനാധിപത്യത്തിനായുള്ള ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ അവർ ഹസീനയുമായി കൈകോർത്തു, ഒരു ശക്തനായ എതിരാളിയാണെന്ന് തെളിയിച്ചു.
എന്നാൽ സിയ-ഹസീന സഹകരണം അധികനാൾ നീണ്ടുനിന്നില്ല. 1991-ൽ, ബംഗ്ലാദേശിലെ ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പ് എന്ന് വാഴ്ത്തപ്പെട്ട തെരഞ്ഞെടുപ്പ് നടന്നു. രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക പാർട്ടിയായ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ നേടിയതോടെ, ഹസീനയ്ക്കെതിരെ സിയ അപ്രതീക്ഷിത വിജയം നേടി. അങ്ങനെ ഖാലിദ സിയ ബംഗ്ലാദേശിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി.
/filters:format(webp)/sathyam/media/media_files/2025/12/30/zia-897x538-2025-12-30-21-27-27.jpg)
മൂന്നു വർഷം മുമ്പ് പാകിസ്ഥാനെ നയിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ബേനസീർ ഭൂട്ടോയ്ക്ക് ശേഷം മുസ്ലീം ഭൂരിപക്ഷമുള്ള ഒരു രാജ്യത്തെ ജനാധിപത്യ സർക്കാരിനെ നയിക്കുന്ന രണ്ടാമത്തെ വനിതയും അവർ ആയിരുന്നു.
പ്രധാനമന്ത്രിയുടെ പക്കൽ അധികാരം നിക്ഷിപ്തമാകുന്ന തരത്തിൽ അവർ പാർലമെന്‍ററി സമ്പ്രദായം കൊണ്ടുവന്നു. പ്രസിഡന്‍റിന്‍റെ അധികാരം വെട്ടിച്ചുരുക്കുകയായിരുന്നു ലക്ഷ്യം. അടുത്ത ഒന്നര പതിറ്റാണ്ടിനുള്ളിൽ, രണ്ട് സ്ത്രീകളും ബംഗ്ലാദേശിൽ മാറിമാറി അധികാരത്തിലായി.
1996 ലെ പൊതുതെരഞ്ഞെടുപ്പിൽ ഹസീനയോട് സിയ പരാജയപ്പെട്ടു. പക്ഷേ അഞ്ച് വർഷത്തിനു ശേഷം അപ്രതീക്ഷിത വിജയവുമായി തിരിച്ചെത്തി. എന്നാൽ ഇസ്ലാമിക തീവ്രവാദികളുടെ ഉയർച്ചയും അഴിമതി ആരോപണങ്ങളും അവരുടെ രണ്ടാം ടേമിനെ ബാധിച്ചു.
അവരുടെ ദൃഢനിശ്ചയത്തിന് അവർ പ്രശംസിക്കപ്പെട്ടെങ്കിലും വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിച്ചതിന്‍റെ പേരിൽ അവർ വിമർശനങ്ങൾ നേരിട്ടു. ഇത് പലപ്പോഴും അവരെ ആഭ്യന്തരമായും അന്തർദേശീയമായും ഒറ്റപ്പെടുത്തി.
/filters:format(webp)/sathyam/media/media_files/dGwF7K6EUrkqJkwnjnvN.webp)
ഹസീനയുടെ പതനം
2004-ൽ ഹസീന പ്രസംഗിച്ച ഒരു റാലിയിൽ ഗ്രനേഡുകൾ പൊട്ടിത്തെറിച്ചു. ഹസീന രക്ഷപ്പെട്ടു, പക്ഷേ 20-ലധികം പേർ കൊല്ലപ്പെടുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിയയുടെ സർക്കാരിനെയും അവരുടെ ഇസ്ലാമിക സഖ്യകക്ഷികളം സംഭവത്തിൽ പ്രതിക്കൂട്ടിലായി.
പിന്നീട് ഹസീന ആധിപത്യം സ്ഥാപിച്ചു, 2008 മുതൽ 2024-ൽ അവരുടെ പതനം വരെ ബംഗ്ലാദേശ് ഭരിച്ചു. ഹസീന ഇന്ത്യയിലേക്കു കടക്കുകയും അവരുടെ അവാമി ലീഗിനെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തതോടെ, അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിനു ശേഷം സിയ അവസാനമായി ഒരു തവണയെങ്കിലും ബംഗ്ലാദേശിനെ നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
17 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ഈമാസം 25 ന് ഖാലിദ സിയയുടെ മൂത്തമകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇളയ മകൻ അറഫാത്ത് റഹ്മാൻ ഹൃദായാഘാതത്തെത്തുടർന്ന് 2015ൽ മലേഷ്യയിൽ മരിച്ചു.
ബിഎൻപിയുടെ തലപ്പത്തേക്ക് ഇനിയെത്തുക, താരിഖ് ആണ്. അടുത്ത തെരഞ്ഞെടുപ്പിൽ താരിഖ് വിജയിക്കുകയും പ്രധാനമന്ത്രിയാകുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. ഷെയ്ഖ് ഹസീനയുടെ പ്രതികാരത്തിനു പലതവണ ഇരയായിട്ടുള്ള, വിദേശത്ത് അഭയം തേടേണ്ടിവന്ന താരിഖ് അധികാരത്തിലെത്തുന്നതോട, പ്രതികാര രാഷ്ട്രീയത്തിന്‍റെ അടുത്തയുഗവും ആരംഭിക്കുകയായി, സ്വാഭാവികമായും ബംഗ്ലാമണ്ണിൽ പ്രതീക്ഷിക്കാവുന്നത്..!
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us