ഡല്‍ഹി: രണ്ട് ദശലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി സ്ഥിരീകരിച്ച് ഡിസംബറിലെ പുതിയ പ്രതിമാസ റിപ്പോർട്ട് വാട്ട്‌സ്ആപ്പ് പുറത്തിറക്കി. കഴിഞ്ഞ വർഷം നവംബറിൽ ഏകദേശം 17 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചു.
/sathyam/media/post_attachments/J2D2YSq5bUen6R0ERcuC.jpg)
ഡിസംബർ മാസത്തെ താരതമ്യം ചെയ്താൽ 3 ലക്ഷത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2021ലെ ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറ്റ് മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ പെരുമാറ്റച്ചട്ടവും) നിയമങ്ങൾ അനുസരിച്ചാണ് ഈ റിപ്പോർട്ടുകൾ നൽകിയിരിക്കുന്നത്.
ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്ന് ലഭിച്ച പരാതികൾക്ക് മറുപടിയായി വാട്ട്‌സ്ആപ്പ് സ്വീകരിച്ച നടപടികൾ ഈ റിപ്പോർട്ടുകളിൽ വിശദമാക്കിയിട്ടുണ്ടെന്ന് വാട്ട്‌സ്ആപ്പ് പറയുന്നു.
ഇന്ത്യയിലെ നിയമങ്ങൾ അല്ലെങ്കിൽ വാട്ട്‌സ്ആപ്പ്ന്റെ സേവന നിബന്ധനകൾ ലംഘിക്കുന്നത് തടയുന്നതിനും കണ്ടെത്തുന്നതിനുമായി അത്തരം അക്കൗണ്ടുകൾ ശാശ്വതമായി നിരോധിക്കുന്നു.
പുതിയ റിപ്പോർട്ട് 2021 ഡിസംബർ 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിലെ വിവരങ്ങൾ ശേഖരിക്കുന്നു. ഒരു മാസത്തിനിടെ ആകെ 528 പരാതി റിപ്പോർട്ടുകളാണ് വാട്‌സ്ആപ്പിന് ലഭിച്ചത്. ഇന്ത്യയിൽ മൊത്തം 20,79,000 അക്കൗണ്ടുകൾ നിരോധിച്ചതായി വാട്‌സ്ആപ്പ് സ്ഥിരീകരിച്ചു.