Advertisment

വാട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസി: ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പിന്മാറി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: വാട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പിന്മാറി. വാട്‌സാപ്പിന്റെ പ്രൈവസി പോളിസി ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ വാദം കേല്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് പ്രതിഭ എം സിങ് ആണ് പിന്‍മാറിയത്.

ഹര്‍ജി മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയും ജനുവരി 18 ന് വീണ്ടും വാദം കേള്‍ക്കും. അഭിഭാകരായ ചൈതന്യ റോഹില്ല സമര്‍പ്പിച്ച ഹര്‍ജി മറ്റൊരു സിംഗിള്‍ ബെഞ്ചിലേക്ക് മാറ്റാന്‍ ജസ്റ്റിസ് പ്രതിഭ എം സിങ് നിര്‍ദേശിച്ചു. 'ഇക്കാര്യം പൊതു താല്‍പര്യ വ്യവഹാരമായി പരിഗണിക്കട്ടെ' ബെഞ്ച് പറഞ്ഞു.

ഹര്‍ജിക്കാരനുവേണ്ടി അഡ്വ. മനോഹര്‍ലാല്‍ ആണ് ഹാജരായത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മയും വാട്‌സാപ്പിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയും ഹാജരായി. വാട്‌സാപ്പിന്റെ പുതിയ പ്രൈവസി പോളിസി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കുമായും മറ്റ് കമ്ബനികളുമായും മൂന്നാം കക്ഷി സ്ഥാപനങ്ങളുമായും പങ്കുവയ്ക്കുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യ ഹര്‍ജിക്കാരന്‍ ഉന്നയിച്ചു.

Advertisment