ആദ്യ കാലങ്ങളില്‍ ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്റെ ജനനം ആഘോഷിച്ചിരുന്നത് ഡിസംബര്‍ 25ന് അല്ല? ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാന്‍ കാരണം ഇതാണ്‌

New Update

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കുന്നത് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ മുന്‍പൊന്നും ഈ പതിവ് ഇല്ലായിരുന്നുവെന്നാണ് പഴയകാല രേഖകള്‍ വ്യക്തമാക്കുന്നത്. കാരണം യേശുവിന്റെ ജനന ദിവസമായി ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്ന തീയതി ഡിസംബര്‍ 25 അല്ല.

Advertisment

publive-image

അതായത് ബത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ മറിയം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന് പറയുന്ന ദിവസം ബൈബിളിലെ രേഖകളില്‍ ഇല്ല. അതിനാല്‍ തന്നെ ആദ്യ കാലങ്ങളില്‍ ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്റെ ജനനം ആഘോഷിച്ചിരുന്നത് ഡിസംബര്‍ 25ന് അല്ലത്രേ. പിന്നീട് ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാന്‍ തുടങ്ങിയത്. വ്യത്യസ്തമായ കാരണങ്ങളാണ് ഇതിന് പിന്നില്‍ പറയപ്പെടുന്നത്.

മിക്ക രേഖകളിലും ക്രിസ്തുവിന്റെ ജനനം എഡി 200ന് അടുത്തായി ജനുവരി 6 നാണെന്ന് സൂചിപ്പിക്കുന്നു. പക്ഷേ ഇത് എന്ത് കൊണ്ടാണെന്ന് ആര്‍ക്കും അറിയില്ല. ഏപ്രില്‍ 6ന് ക്രിസ്തു കുരിശിലേറ്റപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരിക്കാം ഇതെന്ന രീതിയില്‍ പ്രചരണങ്ങളുണ്ട്.

പഴയ വിശ്വാസമനുസരിച്ച് പ്രവാചകന്‍മാര്‍ അവരുടെ ഗര്‍ഭധാരണത്തിന്റെ അതേ ദിവസമാണ് മരിക്കുകയെന്ന് പറയുന്നു. നാലാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ജന്മദിനാഘോഷം ഡിസംബര്‍ 25ലേക്ക് മാറ്റുന്നത്. എന്നാല്‍ ഇങ്ങനെയൊരു തീരുമാനം ആരാണ് എടുത്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ചിലര്‍ മാര്‍പ്പാപ്പയാണെന്ന് പറയുമ്പോള്‍ മറ്റു ചിലര്‍ അങ്ങനെയല്ലെന്ന് പറയുന്നു.

ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കുന്നത് എന്തുകൊണ്ടാണ് എന്നതിനെക്കുറിച്ചുള്ള വിവിധ സിദ്ധാന്തങ്ങള്‍ പ്രചാരത്തിലുണ്ട്. നരവംശ ശാസ്ത്രജ്ഞന്‍ ജെയിംസ് ജോര്‍ജ്ജ് ഫ്രേസര്‍ എഴുതിയ ''ഗോള്‍ഡന്‍ ബഗ്'' സിദ്ധാന്തമാണ് ഇവയില്‍ ഒന്ന്. മതത്തെയും പുരാണത്തെയും കുറിച്ചുള്ള താരതമ്യ പഠനത്തെ ആസ്പദമാക്കി 19ാം നൂറ്റാണ്ടില്‍ എഴുതിയ പുസ്തകമാണ് ഇത്. 1890ല്‍ ആണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

മതപരമായ വിഷയത്തെ ദൈവശാസ്ത്രപരമല്ലാതെ സാംസ്‌കാരിക വീക്ഷണകോണിലാണ് ഫ്രേസര്‍ സമീപിച്ചത്. പഴയ ആചാരങ്ങളുമായി ക്രിസ്മസ് തീയതിയെ ഇത് ബന്ധിപ്പിച്ചു. ക്രിസ്മസിന്റെ ഉത്ഭവത്തെക്കുറിച്ച് ''ഗോള്‍ഡന്‍ ബഫില്‍ പറയുന്നത് ഇങ്ങനെയാണ്: ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25 ശീതകാലത്തിന്റെ അവസാന ദിനമായി കണക്കാക്കുന്നു.

മാത്രമല്ല ഇതേ ദിവസമാണ് സൂര്യന്റെ ജന്മദിനമായി കണക്കാക്കുന്നത്. കാരണം ഈ ദിവസമാണ് സൂര്യന്റെ ശക്തി കൂടുന്നതും ദിവസത്തിന്റെ ദൈര്‍ഘ്യം വര്‍ധിക്കുകയും ചെയ്യുന്നത്. നേരത്തെ സിറിയയിലും ഈജിപ്തിലും ഈ ദിവസം ആഘോഷിച്ചിരുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. സൂര്യനെ നവജാത ശിശുവിന്റെ പ്രതിച്ഛായ നല്‍കി ഈജിപ്തുകാര്‍ ആരാധിച്ചിരുന്നു.

സൂര്യന്റെ ജന്മദിനമായ ഡിസംബര്‍ 25ന് അവര്‍ ആഘോഷിക്കുകയും ചെയ്തു. അതിനാല്‍ ഗര്‍ഭം ധരിക്കുകയും ഒരു മകനെ പ്രസവിക്കുകയും ചെയ്തത് ഓറിയന്റല്‍ ദേവതയാണെന്ന് അവര്‍ വിശ്വസിക്കുന്നു. അതേസമയം സുവിശേഷ പുസ്തകങ്ങളില്‍ ഒന്നും തന്നെ ക്രിസ്തുവിന്റെ ജനന തീയതിയെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ ആദ്യ കാലങ്ങളില്‍ സഭ ക്രിസ്മസ് ആഘോഷിച്ചില്ല.

അതേസമയം ക്രിസ്മസ് ഉത്സവം ആരംഭിക്കാന്‍ സഭാ അധികാരികളെ നയിച്ച പരിഗണനകള്‍ ക്രിസ്ത്യാനിയായ ഒരു സിറിയന്‍ എഴുത്തുകാരന്‍ തുറന്നു പറയുന്നു. ഡിസംബര്‍ ഇരുപത്തിയഞ്ചാം തിയതി സൂര്യന്റെ ജന്മദിനം ആഘോഷിക്കുന്നത് പഴയകാലത്തെ പതിവായിരുന്നു,

അവര്‍ ഉത്സവത്തിന്റെ അടയാളമായി വിളക്കുകള്‍ കത്തിച്ചു. ഈ ആഘോഷങ്ങളിലും ഉത്സവങ്ങളിലും ക്രിസ്ത്യാനികളും പങ്കെടുത്തു. ഇങ്ങനെയാണ് ജനുവരി ആറാം തിയതിയിലെ ആഘോഷം ഡിസംബര്‍ ഇരുപത്തിയഞ്ചിലേക്ക് മാറിയതെന്ന് അദ്ദേഹം പറയുന്നു.

Advertisment