10
Saturday June 2023
അള്ളും മുള്ളും

പ്രതാപ് പോത്തനെപ്പറ്റി അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന പ്രമുഖര്‍ കുറിച്ച ചരമക്കുറിപ്പുകള്‍ വായിച്ചുപോയപ്പോള്‍ അതിമനോഹരമായൊരു പ്രതാപ് പോത്തന്‍ സിനിമ കാണുന്നതു പോലെ ! യൗവ്വനത്തിന്‍റെ തിളപ്പും പ്രണയത്തിന്‍റെ തീഷ്ണതയും മുഖത്തെ നിഷ്കളങ്ക ഭാവവും ഇംഗ്ലീഷ് പറയുമ്പോലെ പറയുന്ന മലയാള ഭാഷയുമെല്ലാം പ്രതാപ് പോത്തനെ മലയാളത്തിലെ വേറിട്ടൊരു നടനാക്കി മാറ്റിയ കഥകള്‍ പറയുന്ന ചരമക്കുറിപ്പുകള്‍ – അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്

ജേക്കബ് ജോര്‍ജ്
Monday, July 18, 2022

രമ വാര്‍ത്തയേക്കാള്‍ ശോഭിച്ച ചരമക്കുറിപ്പുകള്‍. അതെ. അന്തരിച്ച ചലച്ചിത്രതാരം പ്രതാപ് പോത്തനെപ്പറ്റി അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന പ്രമുഖര്‍ കുറിച്ച ചരമക്കുറിപ്പുകള്‍ വായിച്ചുപോയപ്പോള്‍ അതിമനോഹരമായൊരു പ്രതാപ് പോത്തന്‍ സിനിമ കാണുന്നതു പോലെ. യൗവ്വനത്തിന്‍റെ തിളപ്പും പ്രണയത്തിന്‍റെ തീഷ്ണതയും മുഖത്തെ നിഷ്കളങ്ക ഭാവവും ഇംഗ്ലീഷ് പറയുമ്പോലെ പറയുന്ന മലയാള ഭാഷയുമെല്ലാം പ്രതാപ് പോത്തനെ മലയാളത്തിലെ വേറിട്ടൊരു നടനാക്കി മാറ്റിയ കഥകള്‍ പറയുന്ന ചരമക്കുറിപ്പുകള്‍.

പ്രശസ്ത നടി സുഹാസിനി ‘വിട, എന്‍റെ പ്രിയ സുഹൃത്ത് പ്രതാപ് ‘ എന്ന തലക്കെട്ടോടെ ‘ഹിന്ദു’ പത്രത്തില്‍ എഴുതിയ കുറിപ്പാണ് വിവിധ പത്രങ്ങളില്‍ വന്ന ചരമക്കുറിപ്പുകള്‍ വായിക്കാന്‍ എന്നെ ക്ഷണിച്ചത്. പ്രതാപ് പോത്തന്‍റെ സൗഹൃദവും ബുദ്ധിശക്തിയും കളിതമാശകളുമെല്ലാം സുഹാസിനിയുടെ യുവമനസിനെ എത്രകണ്ടു സ്വാധീനിച്ചുവെന്നു പറയുന്നുണ്ട് ഈ കുറിപ്പ്. ആദ്യ സിനിമയില്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി അഭിനയിച്ച കാര്യങ്ങള്‍ ഓര്‍മച്ചെപ്പില്‍ നിന്ന് അടര്‍ത്തിയെടുത്ത് സുഹാസിനി കോറിയിടുമ്പോള്‍ ഉദാത്തമായ ഒരു ആണ്‍-പെണ്‍ സൗഹൃദത്തിന്‍റെ ഊഷ്മളത മുഴുവന്‍ ആ വരികളില്‍ നിറയുന്നു.

സിനിമയില്‍ ഭര്‍ത്താവിനോട് അധികം സംസാരിക്കാറില്ലാത്ത കഥാപാത്രമായിരുന്നു തന്‍റേതെങ്കിലും ഇടവേളകളില്‍ ഒരിക്കലും തീരാത്ത കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് തങ്ങള്‍ കഴിഞ്ഞിരുന്ന സമയം സുഹാസിനി ഓര്‍ക്കുന്നുണ്ട്.

‘മലയാള മനോരമ’യില്‍ കമല്‍ ഹാസന്‍ എഴുതിയിരിക്കുന്നത് പ്രതാപ് പോത്തനുമായുള്ള സൗഹൃദത്തെപ്പറ്റിയും അസാധാരണമായ അടുപ്പത്തെപ്പറ്റിയുമാണ്. “എത്ര പെട്ടെന്നു ഞങ്ങള്‍ അടുത്തു. എനിക്കു മനസിനിണങ്ങിയ ഒരു സുഹൃത്തിനെ കിട്ടിയ സന്തോഷമായിരുന്നു”, കമല്‍ ഹാസന്‍ എഴുതുന്നു.

‘തകര’ തമിഴില്‍ “ആവാരം പൂ” എന്ന പേരില്‍ ഭരതന്‍ തന്നെ സിനിമയാക്കിയപ്പോള്‍ പ്രതാപ് പോത്തന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ വേഷമിട്ട വിനീത് ഓര്‍ത്തെടുക്കുന്നത് ഭരതന്‍ തന്നെ നല്‍കിയ ഉപദേശമാണ്. “പ്രതാപ് അടിമുടി കഥാപാത്രമായി ജീവിച്ച ചിത്രമാണു ‘തകര’. അതുകൊണ്ട് ഈ ചിത്രം കണ്ടു കണ്ട് കൃത്യമായി പഠിക്കണം” – ഭരതന്‍റെ വാക്കുകള്‍ ഇന്നും വിനീതിന്‍റെ മനസിലുണ്ട്.

ഭരതന്‍റെ ഉപദേശപ്രകാരം ‘തകര’ പല തവണ കണ്ടു വിനീത്. പ്രതാപ് പോത്തന്‍റെ കഴിവുകള്‍ കൃത്യമായി അടയാളപ്പെടുത്തുന്ന വാക്കുകളാണതെന്ന് പറ‍ഞ്ഞു വെയ്ക്കുകയാണ് ‘മാതൃഭൂമി’യില്‍ വിനീത്. ‘മനോരമ’യില്‍ എന്‍. ജയചന്ദ്രന്‍റെ “ഋതുഭേദങ്ങളുടെ ചാമരം” എന്ന നീണ്ട കുറിപ്പ് പ്രതാപ് പോത്തന്‍ എന്ന നടന്‍റെ വരവും വളര്‍ച്ചയും എണ്ണി എണ്ണി പറഞ്ഞു വെയ്ക്കുന്നു. ട്രിപ്പിള്‍ ഫൈവ് സിഗരറ്റ് വലിച്ചും ഇംഗ്ലീഷ് ക്ലാസിക്കുകള്‍ വായിച്ചും നടന്ന ആ യുവാവ് ഒരു സുപ്രഭാതത്തില്‍ ആരവത്തില്‍ കൊക്കരക്കോ ആയ കഥയാണത്.

“കൈലി മുണ്ടും ബനിയനുമിട്ട് തെറുപ്പു ബീഡിയും വലിച്ച് ചെല്ലപ്പനാശാരിയുടെ പിന്നാലേ പലകയും ചുമന്ന് ആശാരിയുടെ കാതിലെ നീലക്കടുക്കന്‍ എന്നെങ്കിലുമിടാമെന്നു സ്വപ്നം കണ്ടു നടക്കുന്ന തകര. ‘കുടയോളം ഭൂമി, കുടത്തോളം കുളിര്’ എന്ന പാട്ടിന്‍റെ കുളിരില്‍ മുറുകിയ യൗവ്വനവുമായി അരികില്‍ സുരേഖ,” – എന്‍. ജയചന്ദ്രന്‍റെ വിവരണം കൊഴുക്കുന്നു.

ഇംഗ്ലീഷ് ഭാഷയുടെയും മഹത്തായ ഉംഗ്ലീഷ് ക്ലാസിക്കുകളുടെയും ലോകത്തു നിന്ന് പ്രതാപ് പോത്തനെ നാട്ടുമലയാളത്തിന്‍റെ ഉള്ളറകളിലേയ്ക്കു കൂട്ടിക്കൊണ്ടു പോയത് നെടുമുടി വേണുവായിരുന്നു. രണ്ടു പേരെയും ഭരതന്‍ എന്ന എക്കാലത്തെയും വലിയ സംവിധായകന്‍ പരുവപ്പെടുത്തിയെടുക്കുകയായിരുന്നു. പ്രതാപ് പോത്തന്‍റെ പല കഥാപാത്രങ്ങള്‍ക്കും രൂപവും ജീവനും നല്‍കിയത് നെടുമുടി വേണു തന്നെ.

പ്രതാപ് പോത്തന്‍റെ ഓരോ കഥാപാത്രത്തിനും പ്രത്യേകതരം നില്‍പ്പും നടപ്പും അംഗചലനങ്ങളും മുഖഭാവങ്ങളുമുണ്ടായിരുന്നു. “ചാമര”ത്തില്‍ സ്വന്തം അധ്യാപികയായ ഇന്ദു ടിച്ചറെ (സെറീനാ വഹാബ്) പ്രേമിക്കുന്ന പ്രതാപ് പോത്തനെ ആ കഥാപാത്രമായി മാറ്റിയെടുത്തതിലും നെടുമുടിക്കു പങ്കുണ്ട്. പ്രണയം ആവര്‍ത്തിച്ചു നിരാകരിക്കുന്ന ടിച്ചറുടെ മുന്നില്‍ “സ്റ്റില്‍ ഐ ലവ് യൂ ടിച്ചര്‍” എന്നു പറഞ്ഞു പൊട്ടിത്തെറിക്കുന്ന പ്രതാപ് പോത്തന്‍റെ വന്യമായ മുഖഭാവങ്ങള്‍ വരെ.

തനതു നാടകക്കളരിയുമായി കാവാലം നാരായണപ്പണിക്കര്‍ തിരുവനന്തപുരത്ത് അവതരിച്ച സമയമായിരുന്നു അത്. പുതിയ പാട്ടും പുതിയ താളവും പുതിയ ഈണവുമൊക്കെയായി കാവാലം അരങ്ങു കൊഴുപ്പിക്കുകയാണ്. ‘മാതൃഭൂമി’ ദിനപ്പത്രം തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരണം തുടങ്ങിയതും അക്കാലത്ത് – 1980 നവംബറില്‍.

ഞാന്‍ ‘മാതൃഭൂമി’യില്‍ ചേരുന്നത് ആ സമയത്തു തന്നെ – 1980 -ല്‍. എനിക്കു മുമ്പേ സണ്ണിക്കുട്ടി എബ്രഹാം ‘മാതൃഭൂമി’യിലുണ്ട്. ടി.എന്‍ ഗോപകുമാര്‍, എം.ജി രാധാകൃഷ്ണന്‍, ശശി മോഹന്‍, എം ഹരികുമാര്‍, കെ.ജി ജ്യോതിര്‍ ഘോഷ്, ജി. ശേഖരന്‍ നായര്‍, മലയിന്‍ കീഴ് ഗോപാല കൃഷ്ണന്‍ എന്നിങ്ങനെ ചെറുപ്പക്കാരുടെ നീണ്ട നിര. നേതൃത്വം ടി. വേണുഗോപാലന്‍ എന്ന വേണുവേട്ടനാണ്. എപ്പോഴും ഞങ്ങള്‍ ചെറുപ്പക്കാരോടൊപ്പം എന്തിനും കൂട്ടു നിന്നിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ന്യൂസ് എഡിറ്റര്‍.

മികച്ച പ്രിന്‍റിങ്ങ് സൗകര്യമുള്ളതുകൊണ്ട് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പും ‘ഗൃഹലക്ഷ്മി’യും തിരുവനന്തപുരത്തേയ്ക്കു വന്നു. ആഴ്ചപ്പതിപ്പിനോടൊപ്പം വലിയ പത്രാധിപര്‍ എന്‍.വി കൃഷ്ണ വാര്യരും വി.ആര്‍ ഗോവിന്ദനുണ്ണിയുമെത്തി. ഗൃഹലക്ഷ്മിയുടെ ചുമതല നോക്കുന്ന പി.ബി ലല്‍കാറും. ആള്‍ പാലക്കാട്ടുകാരി.

അങ്ങനെയിരിക്കെയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരവ്. താമസം ‘തമ്പി’ല്‍. നെടുമുടി വേണുവും കൂട്ടരുമൊക്കെ താമസിക്കുന്ന സ്ഥലമാണ് തമ്പ്. തിരുവനന്തപുരത്ത് ശാസ്തമംഗലത്തിനടുത്ത് പൈപ്പിന്‍ മൂട്ടില്‍.

കൈതപ്രത്തിന്‍റെ വരവോടെ ഡെസ്കില്‍ പുതിയൊരു ഉണര്‍വ്. ആദ്യ എഡിഷന്‍ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ വേണുവേട്ടനും മറ്റും പോകും. രാത്രി ഡ്യൂട്ടിവേളകളിലാണ് കൈതപ്രവും ഞങ്ങളും സജീവമാവുക. കൈതപ്രം പാട്ടു തുടങ്ങും. പാതിരാ വരെ നീളുന്ന കച്ചേരിയാണ് ഡെസ്കില്‍. ഞങ്ങളൊക്കെ ആസ്വദിച്ചു കേട്ടിരിക്കും. ഇതിനിടയ്ക്ക് രാത്രി എഡിഷനുകളുടെ പണിയും നടക്കും. വെളുപ്പിന് മൂന്നു മണിയോടെ അവസാന എഡിഷനും പുറത്തിറക്കി എല്ലാവരുടെയും മടക്കം.

ആയിടയ്ക്കാണ് നെടുമുടി വേണുവിനെ പരിചയപ്പെട്ടത്. ചില കൂട്ടായ്മകളില്‍. കൂട്ടായ്മ ഏതായാലും നെടുമുടി വേണു രംഗം കൈയടക്കും. പിന്നെ ഓരോരോ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തുടങ്ങും. നെടുമുടിയുടെ കഥാപാത്രങ്ങളിലധികവും പടുവൃദ്ധരാണ്.

വൃദ്ധന്മാര്‍ പലതരക്കാരുണ്ട് നെടുമുടിയുടെ കൈയില്‍. വായില്‍ മുറുക്കാന്‍ നിറച്ചു ചവച്ചു ചവച്ചു വര്‍ത്തമാനം പറയുന്ന വൃദ്ധന്‍ മുതല്‍ പ്രായമേറെയായിട്ടും തട്ടിക്കൂട്ടിയ പൊളിഞ്ഞ സ്വന്തം കടയില്‍ ജീവിക്കാന്‍ വേണ്ടി സോഡാ നാരങ്ങവെള്ളം വില്‍ക്കുന്ന വൃദ്ധന്‍ വരെ എത്രയെത്ര വൃദ്ധ കഥാപാത്രങ്ങളാണ് നെടുമുടി അവതരിപ്പിക്കുന്നത്. അത്ഭുതകരമായ മുഖ ഭാവങ്ങളിലൂടെ, പേശികളുടെ ചടുല ചലനങ്ങളിലൂടെ, വ്യത്യസ്തമായ ശബ്ദ വിന്യാസങ്ങളിലൂടെ ഓരോ വൃദ്ധന്‍ നെടുമുടിയുടെ മുഖത്തു ജന്മമെടുക്കുന്നതു കണ്ട് ചുറ്റും വിസ്മയത്തോടെ ഞങ്ങളിരിക്കും.

പാട്ടും താളവും മേളവും സൃഷ്ടിച്ച ആരവത്തിലായിരുന്നു അവരുടെ ജീവിതം. കൈതപ്രത്തിന്‍റെ വരവും അവിടെ നിന്നായിരുന്നു. ഊട്ടിയില്‍ ഇംഗ്ലീഷ് സംസ്കാരത്തില്‍ പഠിച്ചു വളര്‍ന്ന പ്രതാപ് പോത്തനെയും മെരുക്കി പരുവപ്പെടുത്തി പതം വരുത്തിയെടുത്തതും ഈ ആരവം തന്നെ. (‘പരുവപ്പെടുത്തി പതം വരുത്തി’ എന്ന പ്രയോഗം കാവാലത്തിന്‍റേത്. ‘തട്ടാരേ, എന്‍റെ പൊന്നു തട്ടാരേ’ എന്ന കവിത.)

More News

നാലാള് കൂടി നിൽക്കുന്ന സ്ഥലത്ത് പല്ലിളിച്ച് ചിരിക്കാൻ പലർക്കും അസ്വസ്ഥതകൾ തോന്നാറുണ്ട്. പല്ലിന്റെ മഞ്ഞ നിറമാണ് ഇതിന്റെ പ്രധാനകാരണം. പല്ല് കാണിച്ച് ചിരിച്ചാൽ എല്ലാവരും പിന്നെ പല്ലിന്റെ മഞ്ഞ നിറം കണ്ടാലോ എന്ന പേടിയും പലർക്കുമുണ്ട്. എന്നാൽ ഇനി ആത്മവിശ്വാസത്തോടെ ചിരിക്കാം. പല്ലിന്റെ ആരോഗ്യവും വെളുത്ത നിറവും വീണ്ടെടുക്കാൻ ഇതൊക്കെയൊന്ന് പരീക്ഷിച്ചാൽ മാത്രം മതി. മറക്കാതെ പാലിക്കാം ഈ ടിപ്സ്… ∙ ഉപ്പ് പല്ലിന്റെ മഞ്ഞ നിറം മാറ്റുന്നതിന് ഏറ്റവും ഗുണപ്രദമായൊരു പോംവഴിയാണ് ഉപ്പ്. ടൂത്ത് പേസ്റ്റ് […]

നമ്മളെല്ലാവരും വിയർക്കുന്നവരാണ്. എന്നാൽ ചിലരാവട്ടെ വിയർക്കുന്നതിനൊപ്പം ദുർഗന്ധം വഹിച്ചാവും നടക്കുന്നത്. ഇത് മറ്റുള്ളവർ നമ്മെ ശുചിത്വമില്ലാത്തവരായി കണക്കാക്കാൻ കാരണമാവും. ഇത് അകറ്റാൻ ഒരു പരിധിവരെ പെർഫ്യൂം ഉപയോഗിക്കുന്നത് സഹായിക്കുമെങ്കിലും അതൊരു ശാശ്വത പരിഹാരമല്ല. ∙ റോസ് വാട്ടർ റോസ് വാട്ടർ ശരീര ദുര്‍ഗന്ധം അകറ്റാന്‍ ഒരു മികച്ച പോംവഴിയാണ്. കക്ഷം, കഴുത്തിന്റെ ഭാഗം തുടങ്ങി അമിതമായ വിയര്‍പ്പ് ഉള്ളയിടത്ത് റോസാപ്പൂവില്‍ നിന്ന് നിര്‍മിച്ച ഫ്രഷ് റോസ് വാട്ടര്‍ പുരട്ടിക്കൊടുക്കാം. ഇതൊരു 30 മിനുട്ട് പുരട്ടിയതിന് ശേഷം, ശുദ്ധമായ […]

കൊച്ചി; ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർവരെ വേഗതയിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സബന്ധനം പാടില്ല. അതേസമയം,മദ്ധ്യകിഴക്കൻ അറബിക്കടലിനു മുകളിലെ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. നാളെയും പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. […]

കൊച്ചി: വ്യാജരേഖ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യ ഒളിവിൽ തന്നെ. അഗളി പൊലീസ് ഇന്ന് കാസർകോടെത്തി തെളിവെടുക്കും.പിഎച്ച്ഡി വിവാദത്തിൽ കാലടി സർവകലാശാല ഉപസമിതിയും ഇന്ന് പരിശോധന തുടങ്ങും. മാർക്ക്‍ലിസ്റ്റ് വിവാദത്തിൽ ആർഷോയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചും ഇന്ന് അന്വേഷണമാരംഭിക്കും. കെ. വിദ്യ വ്യാജ രേഖ സമർപ്പിച്ച കേസിൽ അന്വേഷണങ്ങൾക്കായി അഗളി പൊലീസ് ഇന്ന് കാസർകോട് എത്തും. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാവും അഗളി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘമെത്തുക. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പരിശോധന നടത്തും. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. […]

ചർമസംരക്ഷണം ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും അതിന്റെ ചിലവോർക്കുമ്പോൾ വേണ്ടെന്ന് വയ്ക്കുന്നവരാണ് നമ്മളിൽ പലരും. പ്രീമിയം ക്രീമുകൾ, ലോഷനുകൾ, സെറങ്ങൾ, തുടങ്ങിയവയ്‌ക്കൊക്കെ തൊട്ടാൽ പൊള്ളുന്ന വിലയാണ്. ∙ പാൽപ്പാട  നമ്മൾ ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പാൽപാടയിൽ ഒട്ടനവധി വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പുമെല്ലാം അടങ്ങിയിട്ടുണ്ട്. ചർമത്തിലെ പാടുകൾ അകറ്റാൻ പാൽപ്പാട തേക്കുന്നത് വളരെ നല്ലതാണ്, വരണ്ട ചർമം ഉള്ളവർക്കാകും ഇത് കൂടുതൽ ഉചിതം. കൂടാതെ ചർമത്തിന് തിളക്കം ലഭിക്കാനും പാൽപ്പാട മികച്ച ഉപാധിയാണ്. ∙ പഴത്തൊലി നേന്ത്രപ്പഴത്തോലിന്റെ ഉൾഭാഗം ബ്ലാക്ക്‌ഹെഡ്‌സിന് മുകളിൽ പുരട്ടുന്നത് […]

പല സ്ത്രീകളുടെയും പ്രധാന പ്രശ്നമാണ് മുഖത്തിന്റെ കരിവാളിപ്പും മുഖക്കുരുവും. പലവിധ പരിഹാരങ്ങൾ തേടിയിട്ടും ഒന്നും നടന്നില്ലെന്നോർത്ത് ഇനി ടെൻഷനടിക്കേണ്ട. വീട്ടിൽ സിമ്പിളായി ലഭിക്കുന്ന ചില സാധനങ്ങൾ മാത്രം മതി മുഖത്തിന്റെ എല്ലാ പ്രശ്നവും പമ്പ കടത്താൻ. ∙ റവ ചര്‍മകോശങ്ങളെ തുറക്കുന്നതിനും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, ചര്‍മത്തിൽ നിന്നും അഴുക്കും അമിതമായിട്ടുള്ള എണ്ണമയവും നീക്കാനും ഏറ്റവും മികച്ചതാണ് റവ. ചര്‍മത്തില്‍ നിന്നു എണ്ണമയവും അഴുക്കും നീക്കം ചെയ്യുന്നതിനാല്‍ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും നീക്കം ചെയ്യാൻ റവ […]

മഴക്കാലം ആരംഭിച്ചുകഴിഞ്ഞു. കാറുകളിലെ വിന്‍ഡ്ഷീല്‍ഡില്‍ മൂടല്‍ നിറയുന്നത് ഇക്കാലയളവില്‍ സാധാരണമാണ്. എന്തായാലും വാഹനം ഓടിക്കുമ്പോള്‍ കാഴ്ച മറയുന്നത് അതീവ ഗുരുതരമായ അപകടങ്ങള്‍ക്ക് വഴി വയ്ക്കാനും സാധ്യത ഉയര്‍ത്തുന്നു. അപകടസാധ്യതകളെല്ലാം ഒഴിവാക്കി മഴക്കാലം ആസ്വദിച്ച് യാത്ര ചെയ്യുന്നതിന് വാഹനത്തെ ഡീഫോഗ് ചെയ്യാനുള്ള പൊടിക്കൈകള്‍ നോക്കാം.ഫോഗിങ് അഥവാ ഗ്ലാസുകളിലെ മൂടല്‍ അന്തരീക്ഷത്തിലെ ജലം ആവിയായി ഘനീഭവിച്ച് ചില്ലുപ്രതലത്തില്‍ പരക്കുന്നതാണ്. ഇത് വിന്‍ഡ്ഷീല്‍ഡിനു പുറത്തും ഉള്ളിലും ഉണ്ടാകാം. വാഹനത്തിനുള്ളിലു പുറത്തും വ്യത്യസ്ത താപനില രൂപപ്പെടുന്നതാണ് ഈ ഫോഗിങ്ങിനു പിന്നിലുള്ള അടിസ്ഥാന കാരണം. […]

ദൈനംദിന ജീവിതത്തെ തകരാറിലാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണ് കാലിനുണ്ടാകുന്ന വേദന. ദീര്‍ഘനേരം നില്‍ക്കുന്നതു കൊണ്ടോ, സുഖപ്രദമല്ലാത്ത ഷൂസോ ചെരുപ്പോ മൂലമോ ചിലതരം രോഗങ്ങള്‍ കാരണമോ ഒക്കെയാകാം ഈ കാല്‍ വേദന. ഇവയുടെ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ ഡോക്ടറെ കാണേണ്ടതും അത്യാവശ്യമായി വന്നേക്കാം. എന്നിരുന്നാലും വീട്ടില്‍തന്നെ വളരെ എളുപ്പം ചെയ്യാവുന്ന ചില വ്യായാമങ്ങള്‍ കാലിലെ വേദന അകറ്റാന്‍ സഹായിക്കുന്നതും കാലുകള്‍ക്ക് കൂടുതല്‍ ഫ്ളെക്സിബിലിറ്റി നല്‍കുന്നതുമാണ്. 1. കാല്‍ വിരലുകള്‍ വലിച്ചുനീട്ടല്‍ കാല്‍ വിരലുകള്‍ക്കും കാലിനും കൂടുതല്‍ ചലനക്ഷമത നല്‍കുന്നതും രക്തയോട്ടം […]

ഇനി മുതൽ ഗൂഗിൾ പേയിൽ ആധാർ ഉപയോഗിച്ച്  ,യുപിഐ പേയ്മെന്റ് നടത്താം. ഉപയോക്താക്കൾക്ക് ആധാർ ഉപയോഗിച്ച് യുപിഐയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനമാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഒരുക്കിയിരിക്കുന്നത്. അതായത്, ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള യുപിഐ ഓൺബോർഡിംഗ് സംവിധാനം ഉപയോഗിച്ച്, ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ  യുപിഐ  പിൻ സെറ്റ് ചെയ്ത്,  പേയ്മെന്റ് നടത്താമെന്ന് ചുരുക്കം. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) കണക്കുകൾ പ്രകാരം  രാജ്യത്ത്  99.9% പേർക്കും […]

error: Content is protected !!