ക്രോധം ത്യജിക്കാനും ശാന്തിയെ ഭജിയ്ക്കാനും പഠിപ്പിച്ച രാമൻ ഈ ആർപ്പുവിളികളെ എങ്ങനെയാകും കാണുക ? ബാബ്റി മസ്ജിദ് തകര്‍ത്ത് അവിടെ ശ്രീരാമന്റെ പേരില്‍ പണിത ക്ഷേത്രം പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്യുന്നതു കണ്ട് നോവുന്ന മനസുമായി പഴയ ഓര്‍മകളും രാമായണ വരികളും കുറിക്കുകയാണ് ശ്രീജന്. ശ്രീജന്റെ ശ്രീരാമന് എത്ര വലിയവന്‍ ! ഭരതനും ! - അള്ളും മുള്ളും പങ്തിയിൽ ജേക്കബ് ജോർജ്
പരുത്തിപ്പാറ പള്ളിയിലെ മാര്‍ത്തോമ്മാ ഗായകസംഘം ദേശീയ ഗാനം ചൊല്ലിയപ്പോൾ അത് കേരളത്തിനും ഇന്ത്യയ്ക്കും നല്‍കിയത് സമത്വത്തിന്റെയും സമന്വയത്തിന്റെയും സമുദായ സൗഹൃദത്തിന്റെയും മഹത്തായ സന്ദേശം. അതും ദേശീയ തലത്തില്‍ത്തന്നെ വെറുപ്പും വിദ്വേഷവുമെല്ലാം പൊതു രാഷ്ട്രീയത്തിന്റെ ഭാഗമാകുമ്പോള്‍. ഈ കൊച്ചു കേരളത്തില്‍ ക്രിസ്ത്യന്‍ സഭകള്‍ തമ്മില്‍ സംഘര്‍ഷവും പള്ളി കയ്യേറ്റവും വെല്ലുവിളികളും മുറുകുമ്പോള്‍ ! - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്
പിണറായിക്ക് പി.ആര് ഏജന്‍സിയോ ? നല്ലൊരു നേതാവിന് പ്രസംഗം പഠിക്കാന്‍ പി.ആര് ഏജന്‍സികളുടെ ട്യൂഷന് ആവശ്യമില്ല. പിണറായി വിജയന് അത് ഒട്ടു തന്നെ വേണ്ട. അഥവാ ഏതെങ്കിലും പി.ആര് ഏജന്‍സി ആ ദൗത്യത്തില്‍ നിയോഗിക്കപ്പെട്ടാലോ ? ട്യൂഷന് ക്ലാസുകള്‍ ഒരാഴ്ചയിലധികം നീളില്ല, തീര്‍ച്ച! - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്
"തട്ടമിടാന്‍ വരുന്നവരെ തടയാന്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കു കഴിഞ്ഞത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൂടി പ്രവര്‍ത്തന ഫലമായിട്ടാണ്" എന്ന വാചകത്തില്‍ 'കൂടി' എന്ന പ്രയോഗം അനില്‍ കുമാറിന് വലിയ സംരക്ഷണം നല്കി. പക്ഷേ, വിശാലമായൊരു കാഴ്ചപ്പാടോടെ നോക്കിയാല്‍ കെ. അനില്‍ കുമാറിന്റെ തട്ടം പ്രസ്താവന രാഷ്ട്രീയമായി അത്രകണ്ടു ശരിയല്ലെന്നു മനസിലാകും. ഏതു സമുദായത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നത് ആ സമുദായത്തിനുള്ളില്‍ നിന്നു തന്നെയാകും - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്
നമ്പി നാരായണനെയും മറിയം റഷീദയേയും താമസിപ്പിച്ചിരുന്ന ചെന്നൈയിലെ സിബിഐ ഓഫീസായ മല്ലികയിലേയ്ക്ക് അടിയന്തിരമായി വിളിച്ചുവരുത്തിയപ്പോള്‍ രമണ്‍ ശ്രീവാസ്തവ ഉറപ്പിച്ചിരുന്നു, അറസ്റ്റ് ഉണ്ടാകുമെന്ന്. രക്ഷപെട്ടത് ഭാഗ്യംകൊണ്ട് മാത്രം. അതിന്റെ പേരില്‍ കരുണാകരനെ ബലിയാടാക്കിയ ഉമ്മന്‍ ചാണ്ടിതന്നെ ഒടുവില്‍ ശ്രീവാസ്തവയ്ക്ക് ഡിജിപി പദവി നല്കി - പോലീസ് ചരിത്രത്തില്‍ ശ്രീവാസ്തവ എന്ന ഒരദ്ധ്യായമുണ്ട് - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ് (മൂന്നാം ഭാഗം)
ഫ്രഞ്ച് ചാരക്കേസില്‍ അനില്‍ നമ്പ്യാരെ തിരഞ്ഞ് പോലീസ് നെട്ടോട്ടമോടുമ്പോള്‍ നമ്പ്യാരെവിടെയുണ്ടെന്ന് കൃത്യമായി അറിയുന്ന ഒരാള്‍ അന്നത്തെ ഡിജിപി കെ.ജെ ജോസഫായിരുന്നു. നമ്പ്യാരെ 3 ദിവസംകൂടി മാറ്റി നിര്‍ത്താന്‍ പറഞ്ഞതും ഡിജിപി തന്നെ. കേരളം കണ്ട വേറിട്ടൊരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു 'പട്ടാളം ജോസഫ്' ! മാധ്യമങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള അന്തര്‍ധാര അന്നങ്ങനെയൊക്കെയായിരുന്നെങ്കില്... - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് (രണ്ടാം ഭാഗം)
രാഷ്ട്രീയത്തിനതീതരായി പ്രവര്‍ത്തിക്കേണ്ടവരാണ് ഐഎഎസ് - ഐപിഎസ് ഉദ്യോഗസ്ഥര്‍. കെ.എം എബ്രാഹാമും ബാബു പോളും ലളിതാംബികയുമൊക്കെ അങ്ങനെ പ്രവര്‍ത്തിച്ചവരാണ്. പുതിയ ചീഫ് സെക്രട്ടറിയും ഡിജിപിയും വരെയുള്ള സിവില്‍ സര്‍വീസ് വ്യക്തിത്വങ്ങള്‍ ആ പാഠം പഠിപ്പിച്ചുതന്ന ഇന്ത്യയിലെ ഒന്നാം നിരയില്പെട്ടവരായിരുന്നു - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് (ഒന്നാം ഭാഗം)
മുഖ്യമന്ത്രിക്കുനേരെ ഉയരുന്ന ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ മന്ത്രിമാര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് മന്ത്രി റിയാസ്. രാഷ്ട്രീയം പഠിച്ചും പറഞ്ഞും കളിച്ചും വളര്‍ന്ന രാഷ്ട്രീയക്കാരോടൊപ്പമാണ് ഞങ്ങള്‍ പത്രപ്രവര്‍ത്തകരും പത്രക്കാരായി വളര്‍ന്നത്! 80കളിലെ മന്ത്രിമാർ കത്തുന്ന രാഷ്ട്രീയം പറഞ്ഞിരുന്നു. റിയാസ് പറഞ്ഞതു ശരിതന്നെ. മന്ത്രിമാര്‍ മാത്രമല്ല, എല്ലാ നേതാക്കളും രാഷ്ട്രീയം പറയണം. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും - അള്ളും മുള്ളും പംങ്തിയില്‍ ജേക്കബ് ജോര്‍ജ്
കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറുടെ മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ ദക്ഷിണേന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരെയും വേദിയില്‍ കൊണ്ടുവരേണ്ടിയിരുന്നില്ലേ ? അതിപ്രധാനമായൊരു സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്കു പോലും പ്രതിപക്ഷ നേതാക്കളെയും പ്രതിപക്ഷ മുഖ്യമന്ത്രിമാരെയും ഒരുമിച്ചണിനിരത്താന്‍ കഴിയാത്ത കോണ്‍ഗ്രസ് എങ്ങനെ ദേശീയതലത്തില്‍ ബിജെപി വിരുദ്ധ മുന്നണി കെട്ടിപ്പടുക്കും? കര്‍ണാടകയിലെ പ്രതിപക്ഷ വിരോധം: മുഖ പ്രസംഗത്തില്‍ ജേക്കബ്ബ് ജോര്‍ജ്ജ്