ആലുവ ജ്വല്ലറിയില്‍ മോഷണം നടത്തിയ കേസ്;  പ്രതികള്‍ പിടിയില്‍

New Update

കൊച്ചി: ആലുവ ലിമ ജ്വല്ലറിയില്‍ മോഷണം നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. ചാവക്കാട് സ്വദേശി മുഹമ്മദ് റാഫി, തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഷിജോ എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കാറില്‍ വന്നിറങ്ങിയ ഒരാള്‍ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയും താലിയും നല്‍കാന്‍ ആവശ്യപ്പെട്ടു. ജ്വല്ലറി ഉടമ മാല കാണിച്ചതോടെ ഇത് പരിശോധിക്കാനെന്ന വ്യാജേന യുവാവ് മാല കൈയിലേക്ക് വാങ്ങി.

Advertisment

publive-image

തുടര്‍ന്ന് സ്വര്‍ണ മാലയുമായി യുവാവ് പെട്ടെന്ന് പുറത്തേക്കിറങ്ങി കടന്നുകളയുകയായിരുന്നു. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച്‌ സൂചന ലഭിച്ചത്.

ചാവക്കാട് നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്. മോഷ്ടിച്ച സ്വര്‍ണം മാള പുത്തന്‍ചിറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതി പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

aluva gold case5
Advertisment