09
Friday June 2023
ലേഖനങ്ങൾ

ആഡംബര ജീവിതം നയിക്കുന്ന മറ്റ് നേതാക്കളില്‍ നിന്ന് വ്യത്യസ്തനാണ് പി. ജയരാജന്‍; പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളുടെ സൂചനയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്

പ്രകാശ് നായര്‍ മേലില
Monday, December 26, 2022

പി. ജയരാജൻ എന്ന പി.ജെ സത്യസന്ധനായ കമ്യൂണിസ്റ്റാണ്. ലളിതജീവിതം നയിക്കുന്ന അദ്ദേഹത്തിൻ്റെ മക്കളും അതേ രീതിയാണ് പിന്തുടരുന്നത്. മറ്റു നേതാക്കളുടെ മക്കളും ബന്ധുക്കളുമൊക്കെ ദുബായിലും നാട്ടിലുമായി കോടികളിട്ട് അമ്മാനമാടുമ്പോൾ ഈ അച്ഛനും മക്കളും ഒരു മാതൃകയാണ്. അടുത്തിടെ അദ്ദേഹത്തിനായി വാങ്ങിയ 33 ലക്ഷത്തിന്റെ കാർ മാത്രമാണ് ഒരപവാദമായി പറയാനുള്ളത്.

പൊതുപ്രവർത്തനത്തിലൂടെ ജനസേവനം നടത്താനിറങ്ങിയ പല നേതാക്കളും ഞൊടിയിടയിലാണ് കോടീശ്വരന്മാരാകുന്നത്. അനധികൃതമായി സ്വത്തുവകകൾ സമ്പാദിക്കുകയും ആർഭാട ജീവിതം നയിക്കുകയും ചെയ്യുന്നവർ ഇതെല്ലം കൊടിയ അഴിമതിയിലൂടെ നേടിയെടുക്കുന്നത്.

പ്രഗത്ഭനായ ഒരു മുൻമന്ത്രിക്ക് പൂവാർ കായൽ തീരത്ത് ശതകോടികൾ വിലവരുന്ന അത്യാഢംബര റിസോട്ടുണ്ട്. പല നേതാക്കൾക്കും നാട്ടിലെയും വിദേശത്തെയും വൻകിട സംരംഭങ്ങളിൽ രഹസ്യമോ – ബിനാമിയോ ആയുള്ള നിക്ഷേപങ്ങളുണ്ടെന്നു പറയപ്പെടുന്നു. പാറമടകളും ബാറുകളുമുണ്ടത്രേ!

അന്തരിച്ച മുൻമന്ത്രി ഒരു തെക്കൻ കേരളത്തിലെ വളരെ പ്രശസ്തമായ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ചിരുന്ന 95 കോടി രൂപ അദ്ദേഹത്തിൻ്റെ മരണശേഷം മക്കൾ തുക പെട്ടെന്ന് പിൻവലിച്ചതാണ് ആ സ്ഥാപനം തകരാനും ആയിരക്കണക്കിന് സാധാരണക്കാരായ നിക്ഷേപകർ വഴിയാധാരമാകാനും കാരണമെന്നത് നാട്ടിൽപ്പാട്ടാണ്. ഈ പണമൊക്കെ എവിടെനിന്നു വന്നു ??

സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം കണ്ണൂർ ലോബിയുടെ ആധിപത്യത്തോടെയാണ് പാർട്ടിയുടെ പഴയ മുഖം പൊതുവേ നഷ്ടമാകുന്നത്. എന്നാൽ നയനാരെപ്പോലുള്ള സംശുദ്ധ വ്യക്തിത്വങ്ങളെ മറക്കുന്നില്ല.

ജി.സുധാകരൻ, എസ്.ശർമ്മ, എൻ എൻ കൃഷ്ണദാസ്, ഐഷാ പോറ്റി, സുരേഷ് കുറുപ്പ് തുടങ്ങിയ ജനകീയരും സത്യസന്ധരുമായ കമ്യൂണിസ്റ്റു നേതാക്കൾ പാർട്ടിയിൽ അപ്പാടെ തഴയപ്പെട്ടിരിക്കുന്നു. ഈ ശ്രേണിയിൽ തന്നെയാണ് പി. ജയരാജനുമുള്ളത്.

മുഹമ്മദ് റിയാസ്, പി.രാജീവ് ,ബാലഗോപാൽ തുടങ്ങിവർ വരെ പാർട്ടി സെക്രട്ടറിയേറ്റിൽ എത്തിയിട്ടും വളരെ സീനിയറും നല്ല ജനപിന്തുണയുമുള്ള പി.ജയരാജൻ അവിടെയും തഴയപ്പെട്ടു.

തികഞ്ഞ കമ്യൂണിസ്റ്റും കടുത്ത ആർ എസ് എസ് വിരോധിയുമായ അദ്ദേഹത്തിൻ്റെ അറ്റുപോയ കൈവിരലുകളും ചലനശേഷി നഷ്‌ടമായ ഒരു കയ്യും ആർ എസ് എസ് നടത്തിയ കൊലപാതകശ്രമത്തിൻ്റെ ബാക്കിപത്രമാണ്. അതിശയകരമായാണ് അദ്ദേഹം അന്ന് മരണത്തിൽനിന്നും രക്ഷപെട്ടത്.

1999 ലെ തിരുവോണ നാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട പി ജയരാജന് ജീവന്‍ തിരികെ ലഭിച്ചെങ്കിലും നട്ടെല്ല്, നെഞ്ച്, കൈകാലുകൾ എന്നിവയ്ക്ക് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചു. അന്നത്തെ പരിക്കുകളുടെ ആഘാതം ഇന്നും പി ജയരാജന്‍റെ ശരീരത്തിലുണ്ട്.

പാർട്ടിയിൽ വന്നിരിക്കുന്ന മൂല്യച്യുതികളും അധികാരവടംവലികളും അനധികൃത സ്വത്തുസമ്പാദനവുമെല്ലാം പാർട്ടിക്കുള്ളിൽത്തന്നെ അസ്വാരസ്യങ്ങൾക്ക് കാരണമായി മാറുന്നു എന്ന സൂചനയാണ് പി.ജെ യുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലിലൂടെ പുറത്തുവരുന്നത്.

പ്രകാശ് നായര്‍ മേലില

More News

പീരുമേട്: ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ഗവി മീനാര്‍ കോളനി നിവാസി ആനന്ദകുമാരി(42)യാണ് മരിച്ചത്. കെ.എഫ്.ഡി.സിയുടെ ഗവിയിലെ ഏല തോട്ടത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കായിരുന്നു അപകടം. ഏലത്തോട്ടത്തില്‍ വളം ഇടുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. വാച്ചര്‍ ഉള്‍പ്പെടെ 12 പേര്‍ ജോലി ചെയ്യുന്നതിനിടയിലേക്കാണ് മരം ഒടിഞ്ഞ് വീണത്. മരം ഒടിയുന്നത് കണ്ട വാച്ചര്‍ തൊഴിലാളികളോട് ഓടി മാറുവാന്‍ പറഞ്ഞെങ്കിലും ആനന്ദകുമാരി മരത്തിന്റെ വേരില്‍ തട്ടി വീണതോടെ ഒടിഞ്ഞ മരത്തിന്റെ ചില്ല ആനന്ദവല്ലിയുടെ […]

കോഴിക്കോട്: കോഴിക്കോട് വടകര വില്ല്യാപ്പള്ളി എംഇഎസ് കോളേജിൽ സീനിയർ വിദ്യാർത്ഥികൾ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. മുബഷിർ, അൻഷാദ്, ഷാഫി, അഫ്‌നാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇതിൽ മുബഷിറിന്റെ ചെവിക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ സീനിയർ വിദ്യാർത്ഥികളായ സിനാൻ, നിസാം, ഷാഫി എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്തു.  അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

തൊടുപുഴ: മുട്ടത്ത് വന്‍മരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു. തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ മുട്ടം എന്‍ജിനീയറിങ്ങ് കോളജിന് സമീപമാണ് റോഡിലേക്ക് ആഞ്ഞിലിമരത്തിന്റെ ശിഖരം വീണത്. തുടർന്ന് ഒരു മണിക്കൂറോളം നേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു. 150 മീറ്ററോളം ഉയരവും 100 ഇഞ്ചിലധികം  വ്യാസവുമുള്ള ആഞ്ഞിലിമരത്തിന്റെ വലിയ ശിഖരമാണ് ഒടിഞ്ഞു വീണത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും മുട്ടം പോലീസും മണിക്കൂറോളം പരിശ്രമിച്ചാണ് മമരം പൂര്‍ണമായും മുറിച്ചു മാറ്റിയത്. രോഗിയുമായി വന്ന ആംബുലന്‍സ് ഉള്‍പ്പടെ ഗതാഗതക്കുരുക്കില്‍ […]

കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളും  നിർവഹിച്ചത് വനിതാ ജീവനക്കാരായിരുന്നു. ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസർ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാർ. ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ അംഗങ്ങളും. വനിതകൾ മാത്രമുള്ള ആദ്യ […]

ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളേജുകൾ അനുവദിച്ചപ്പോൾ കേരളത്തെ തഴഞ്ഞ് കേന്ദ്ര സർക്കാർ. പുതുതായി അനുവദിച്ച അമ്പതു മെഡിക്കല്‍ കോളേജുകളില്‍ ഒന്നു പോലും കേരളത്തിനില്ല. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചത്. തെലങ്കാനയില്‍ മാത്രം 12 പുതിയ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രം […]

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പിൽ അറസ്റ്റിലായ ആലത്തൂര്‍ സ്വദേശിയായ യുവതിക്കെതിരേ പരാതിപ്രളയം. നിരവധി പേർ ഇത്തരത്തിൽ പറ്റിക്കപ്പെട്ടു. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശിനി  രേഷ്മ രാജപ്പ(26)നെതിരേയാണ്  പരാതി. തട്ടിപ്പിന് ഒത്താശ ചെയ്ത രണ്ടുപേർ കൂടി കുടുങ്ങുമെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ പോലീസുകാരനാണ്. ദേവസ്വം വിജിലന്‍സ് എന്ന് ബോര്‍ഡ് വച്ച കാറിലാണ് ജോലി ആവശ്യപ്പെടുന്നവരെ കാണാന്‍ രേഷ്മ എത്തിയിരുന്നത്. കോട്ടയത്ത് വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് അഞ്ച് ലക്ഷം തട്ടിയെടുത്തെന്നും കേസുണ്ട്. വെങ്ങന്നൂര്‍ […]

ന്യുയോര്‍ക്ക്: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കർ എ.എൻ. ഷംസീർ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി. ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്. ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് മൂന്നിനാണ്  ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘമെത്തിയത്. കോൺസൽ ജനറൽ രൺദീപ് ജയ്‌സ്വാൾ, നോർക്ക ഡയറ്കടർ കെ. അനിരുദ്ധൻ, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി. മൻമധൻ നായർ, ലോക കേരള സഭ […]

കൊച്ചി: ചെലവ് കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളതുമായ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ മോഡലുകളുടെ പുതിയ ശ്രേണി വിപണിയില്‍ അവതരിപ്പിച്ച്  ഹൈക്കണ്‍. പ്ലൂട്ടോ, മൂണ്‍, ജുപ്പീറ്റര്‍, ടര്‍ബോഡി എന്നിവയാണ് പുതിയ മോഡല്‍ സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍. 15-20 വര്‍ഷത്തേക്ക് സൗജന്യ ചൂടുവെള്ളം, ഊര്‍ജ്ജ ബില്ലുകളില്‍ ലാഭം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കും, വൈദ്യുതി ഇല്ലാത്തപ്പോള്‍ പോലും ആവശ്യാനുസരണം ചൂടുള്ള കുടിവെള്ളം എന്നിവ ഇവയുടെ സവിശേഷതയാണ്. സോളാര്‍ വാട്ടര്‍ ഹീറ്ററിന് കൂടുതല്‍ ലൈഫ് നല്‍കുന്ന വെല്‍ഡ്-ലെസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അകത്തെ ടാങ്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്, […]

കോഴിക്കോട്: കൊയിലാണ്ടിയിൽ കാറിൽനിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ  അറസ്റ്റ് ചെയ്തു. കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ (27), നടുവത്തൂർ മീത്തൽ മാലാടി അഫ്സൽ എന്നിവരിൽ നിന്നാണ് 0.83 ഗ്രാം എംഡിഎംഎയും 3.4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സനലിന്റെ വീടിന് സമീപം നിർത്തിയിട്ട കാറിൽ പോലീസ് സംഘം പരിശോധന നടത്തിയത്. റെയ്ഡിൽ കാറിൽനിന്ന് ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. ഇയാളുടെ കാറും  കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എം.വി. […]

error: Content is protected !!