മണ്ണാർക്കാട്: കൃഷിയെ പ്രോത്സാഹിപ്പിച്ച് ഭക്ഷ്യ സ്വയം പര്യാപ്തത നേടാൻ ജീവനം അതിജീവനം പദ്ധതിയുമായി സിപിഐ.സംസ്ഥാന നേതൃത്വം. ഇതിന്റെ ഭാഗമായി കരിമ്പ പഞ്ചായത്തിലെ
തരിശ് ഭൂമികളിൽ സിപിഐ പ്രവർത്തകർ കൃഷിക്ക് തുടക്കമിട്ടു.
പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും കൃഷി സ്നേഹികളുടെയും വീടുകളിൽ, ഉള്ള സൗകര്യങ്ങൾ ഉപയോഗിച്ച് പച്ചക്കറി കൃഷിയും,നെൽകൃഷിയും വ്യാപകമാക്കി,അതിജീവനമെന്നത്-
ഒരു രാഷ്ട്രീയ ക്യാംപയ്നായി പ്രഖ്യാപിച്ചിരിക്കുകയാണ് സി പി ഐ പ്രവർത്തകർ.
ജൂൺ മാസത്തെ പരിസ്ഥിതി പ്രവർത്തനങ്ങളെ കൃഷിക്കും കൃഷി അവബോധ പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കാനാണ് തീരുമാനമെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.ശിവദാസൻ പറഞ്ഞു.പാർട്ടി പ്രവർത്തകർ മുഖേന തരിശു ഭൂമിയിൽ പച്ചക്കറി ഉത്പാദനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഇടക്കുർശിയിലും മൂന്നേക്കറിലും- മണ്ണൊരുക്കി വിത്ത് നടീലും,കരനെൽകൃഷിയും ഫലവൃക്ഷ തൈ വിതരണവും നടന്നു.
ഇടക്കുർശിയിലെ അര ഏക്കർ ഭൂമിയിൽ പച്ചക്കറി കൃഷിക്കായി മണ്ണൊരുക്കി.
കൃഷി ചെയ്യുന്നതിന് സൗകര്യമൊരുക്കുകയും കൃഷിയില്‍ തുടരാനുള്ള ആത്മവിശ്വാസം പകരുകയുമാണ് പാർട്ടി. ഈ മഹാ മാരിയുടെ കാലത്ത് മണ്ണിൽ ഇറങ്ങി പണിയെടുക്കാതെ ഭക്ഷ്യ സുരക്ഷ നേടാനാവില്ല.
കൃഷിയിൽ താല്പര്യമുള്ള ചെറുപ്പക്കാര്‍ക്ക് വിത്തും സാങ്കേതികസഹായവും നല്കി
കൃഷിയുടെ വീണ്ടെടുപ്പിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും കരിമ്പ ലോക്കൽ കമ്മിറ്റി സിപിഐ നേതാക്കൾ പറഞ്ഞു.
കെ.വി.ജയപ്രകാശ്,രാധാകൃഷ്ണൻ,വി.കെ.കരുണാകരൻ,രാമകൃഷ്ണൻ,ശിവാനന്ദൻ,രഞ്ജിത്ത്
തുടങ്ങിയവർ കാർഷിക കൂട്ടായ്മയുടെ നടീൽ ഉത്സവത്തിൽ പങ്കാളികളായി.