Advertisment

പ്രണയമണി കോവിലില്‍ ഇണകുരുവികള്‍

author-image
എ സി ജോര്‍ജ്ജ്
Updated On
New Update

publive-image

Advertisment

പ്രണയമണി കോവിലില്‍ മധുരപ്രതീക്ഷയായ്‌

കാത്തിരിക്കും അനുരാഗപ്രേമ ഭിക്ഷകന്‍ ഞാന്‍

തേനൂറും പ്രണയപുഷ്‌പം കൈയ്യിലേന്തി

നിന്‍പുണ്യാഹത്തിനായി കാത്തിരിക്കും ഞാന്‍

വെണ്‍ചാമരവും വെണ്‍കറ്റകുടയുമായ്‌

മധുര പ്രതീക്ഷതന്‍ സപ്‌തവര്‍ണ്ണ തേരിലേറി

പ്രേമപൂജാ പുഷ്‌പമായ മധുവൂറും നൈവേദ്യം

നിന്‍ തളിര്‍മേനിയിലര്‍പ്പിക്കാന്‍ നേരമായ്‌

നിന്‍ നീര്‍മാതള ചെഞ്ചുണ്ടിലൊഴുകും മധുരമാം

പനിനീര്‍ മുത്തി..കുടിക്കാന്‍ മോഹദാഹവുമായ്‌

കാത്തിരിക്കും ക്ഷമാശീലനാം വേഴാമ്പലാണുഞാന്‍

നിന്‍ പ്രണയമണി പൂങ്കാവനത്തിന്‍ പടിവാതില്‍

തുറക്കൂ മലര്‍ക്കെ തുറക്കൂ എനിക്കായ്‌ എന്‍ ദേവി

സമാഗതമാം കോരിത്തരിക്കും പ്രണയദിനത്തെങ്കിലും

പ്രാണപ്രീയേ..കാമേശ്വരി..പ്രണയ പനിനീര്‍തുള്ളിയായ്‌

തുള്ളി..തുള്ളി ചന്തത്തില്‍ നൃത്തമാടി വന്നണയൂ

എന്‍ സവിധത്തില്‍ പ്രാണേശ്വരി... ഹൃദയേശ്വരി....

പ്രാണപ്രേയസി..ശാലീനസുന്ദരി..മാദകമായി വന്നണയൂ

മലരമ്പനാം..പ്രാണനാഥാ.ഞാനിതാ നിന്നിലലിയാന്‍...

നിന്‍ സന്നിധിയില്‍ ഒരു ചിത്രശലഭമായെത്തും...

കൈയ്യോടുകൈ...നെഞ്ചോടു നെഞ്ചുമായ്‌

കെട്ടി...വാരിപുണരൂ..ശീല്‍ക്കാരനാദവുമായ്‌

എന്‍ പ്രാണനാഥാ...അനുരാഗപൊയ്‌കയില്‍...

ഒപ്പം മെയ്യോടു മെയ്യ്‌ ചേര്‍ത്ത്‌ നീന്തിതുടിക്കാം..

മതിലുകളില്ല പ്രണയ മധു പ്രവാഹം നിര്‍ഗളം...

പൊട്ടി ഒഴുകട്ടെ...എന്‍...കരളിന്റെ കരളേ...

എന്‍ മാതള അധരങ്ങള്‍ നിന്‍ പൗരഷ കോമള

ചുണ്ടില്‍ ശീല്‍ക്കാര നാദവുമായ്‌ പതിയട്ടെ

മുത്തങ്ങള്‍ ആയിരം പ്രണയമണിമുത്തങ്ങള്‍.....

അര്‍പ്പിക്കാം..എന്‍..സ്വര്‍ഗ്ഗപുത്രാ..പ്രാണനാഥാ....

ഈലോക പ്രണയദിനത്തില്‍..മധുപകരും

പരാഗങ്ങളായി..വിരാജിക്കും ശലഭങ്ങള്‍..നമ്മള്‍...

ഈ പ്രണയ തീര്‍ത്ഥങ്ങള്‍ ഒന്നായ്‌ ഒഴുകട്ടെ....

ഈ മാനസ പ്രണയമണികള്‍ ഒന്നായ്‌ ശബ്‌ദിക്കട്ടെ....

പുരുഷ..വനിതാ മതിലുകള്‍ പൊളിയട്ടെ....

ആചാര-ദുരാചാര മതിലുകള്‍ തകരട്ടെ...

മാനവസ്‌നേഹ പ്രണയ പ്രളയമാകട്ടെ എങ്ങും...

നവോത്ഥാന പാഥതന്‍ ഇണകുരുവികള്‍ നമ്മള്‍

Advertisment