Advertisment

പൊട്ടനെ ഷെട്ടി ചതിച്ചാൽ ഷെട്ടിയെ ദൈവം ചതിക്കും ! മലയാളികളെ പറ്റിച്ച ഷെട്ടിക്ക് മലയാളികളുടെ മുട്ടന്‍ പണി !

New Update

രാത്രികാല ഗതാഗതം നിരോധിച്ചുകൊണ്ട് ആദ്യം കർണ്ണാടക കേരളത്തെ തോൽപ്പിച്ചു ! കോവിഡ് വിഷയത്തിൽ മലയാളിയെ അങ്ങോട്ട് കയറ്റിലെന്ന് പറഞ്ഞു ചെക്ക്പോസ്റ്റുകൾ മണ്ണിട്ടടച്ചുകൊണ്ട് രണ്ടാമതും നമ്മെ തോൽപ്പിച്ചു ! ഇപ്പോൾ ഇതാ മലയാളികളുടെ സ്വന്തമായിരുന്ന, മലയാളികളാൽ കോടീശ്വരനായ ഷെട്ടി സ്വന്തം മലയാളി ജോലിക്കാരെ തള്ളിപ്പറഞ്ഞുകൊണ്ട് വീണ്ടും നമ്മെ തോൽപ്പിച്ചിരിക്കുന്നു . തോൽവികൾ ഏറ്റുവാങ്ങുവാൻ മലയാളികളുടെ ജീവിതം പിന്നെയും ബാക്കി !

Advertisment

publive-image

ബിആർ ഷെട്ടി ഒരു പാവമായിരുന്നത്രേ , ഒന്നും അറിയാത്തവൻ , എല്ലാവരെയും വിശ്വസിക്കുന്നവൻ , ജീവിതത്തിൽ തെറ്റുകൾ ചെയ്യാത്തവൻ !  ആ പാവത്തിനെ രണ്ടു പാലക്കാട്ടുകാർ സഹോദരന്മാർ ചേർന്ന് പറ്റിച്ചത്രേ . കേട്ടപ്പോൾ ഏറെ സങ്കടം തോന്നിയ നിമിഷങ്ങൾ . മാങ്ങാട്ടുകാർ ഒരിക്കലും ഈ കൊടും ചതികൾ  ചെയ്യുവാൻ പാടില്ലായിരുന്നു .

വളരെ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചുണ്ടാക്കിയ , അതും നേരായ വഴികളിലൂടെ ഇത്രേം വലിയ അവാർഡുകൾ ഏറ്റുവാങ്ങിയ ആൾ , ഇന്ത്യയുടെ സ്നേഹം യുഎഇ ക്ക് പഠിപ്പിച്ചു കൊടുത്തയാൾ , അമ്പലം പണിയുവാൻ അഹോരാത്രം പണിയെടുത്ത ആൾ (അമ്പലം ഷെയ്ഖ് സായിദിന്റെ നന്മയിൽ പാസാക്കിവെച്ചിരിക്കുന്നതായിരുന്നു ), ചുരുക്കി പറഞ്ഞാൽ ബിആർ എന്നാൽ ഭീമസേനനും രാമനും കൂടി ചേർന്ന അവതാര പുരുഷൻ (അദ്ദേഹം ഈ സെന്റിമെൻറ്സും വിൽക്കുവാൻ ശ്രമിച്ചിരുന്നു ) എന്നൊക്കെ പാവങ്ങളായ നമ്മുടെ മലയാളികൾ വിശ്വസിക്കുന്ന ബിആർ ഷെട്ടിയെ പറ്റിക്കുവാൻ ആ സഹോദരന്മാർക്ക് എങ്ങനെ ധൈര്യം വന്നു ?

പറഞ്ഞ ഷെട്ടി ഒരു ചൂതാട്ടക്കാരനായിരുന്നു, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കയറികൂടുവാൻ കാണിച്ച അതിമിടുക്കിൽ കുറെ കള്ളത്തരങ്ങൾ പാർട്ണർക്ക് തെളിവ് സഹിതം ലഭിച്ചു . അത് മനസ്സിലാക്കിയ പാർട്ണർ അദ്ദേഹത്തെ ചെവിക്ക് പിടിച്ചുകൊണ്ട് പുറത്തേക്കിട്ടു . എല്ലാം ശരിയാകുന്നതുവരെ വീട്ടു തടങ്കലിൽ താമസിപ്പിക്കുകയും ചെയ്തു .

പിന്നീട് കമ്പനിയെ അബുദാബിയിലെ മറ്റൊരു ഗ്രൂപ്പിന് വിറ്റു . പുതിയ ഗ്രൂപ്പ് ഷെട്ടിയെയും കസിനായ സഹോദരനെയും ശമ്പളക്കാരായി നിയമിച്ചു . അതിന്റെ കാരണം , യുഎഇ ഭരണാധികാരികൾ ആരെയും വേദനിപ്പിക്കുവാൻ ഇഷ്ടപ്പെടുന്നവരല്ല . ഷെട്ടിയുണ്ടാക്കിയ ഒരു പേരിനെ നശിപ്പിക്കുവാൻ അവർ ഇഷ്ടപ്പെട്ടിരുന്നില്ല .

അല്ലാതെ ഷെട്ടിയുടെ ബുദ്ധി കൊണ്ടോ വൈദഗ്ദ്യം കൊണ്ടോ ഒന്നുമല്ല . അബുദാബിക്കാരുടെ നെറിവ് ഒന്ന് കൊണ്ട് മാത്രം പിന്നെയും പിടിച്ചു നിൽക്കുവാൻ അവസരം കൊടുത്തു എന്ന് മാത്രം . അതിപ്പോൾ അവരുടെ തന്നെ ഏറ്റവും വലിയ മണ്ടത്തരമായിപ്പോയി എന്നത് യുഎഇയിൽ അറബികളുടെ ഇടയിൽ ട്രോളർമാർ പ്രചരിപ്പിക്കുന്നുമുണ്ട്.

publive-image

ഇനിയുള്ള തന്റെ ജീവിതം തുലാസിലാണ് എന്ന് മനസിലാക്കിയ ഷെട്ടിയദ്ദേഹം പിന്നീടുള്ള കരുക്കൾ നീക്കിയത് കുറച്ചുകൂടി ബുദ്ധിയോടെയാണ് . അതിന്റെ ഭാഗമായാണ് തനിക്ക് കൂടുതൽ താല്പര്യമുണ്ടായിരുന്ന എക്പ്രസ്സ് മണിയുടെ തലപ്പത്തേക്ക് ഒരു  സഹോദരനെയും  തന്റെ പ്രസ്റ്റീജ് സ്ഥാപനമായ എൻഎംസി ഗ്രൂപ്പിലേക്ക് മറ്റൊരു സഹോദരനെയും കയറിൽ കെട്ടി ഇറക്കിയത് .

എന്നിട്ട് ഘട്ടം ഘട്ടമായി പുതിയ പുതിയ പേരിൽ സ്ഥാപനങ്ങൾ ആരംഭിക്കുകയായിരുന്നു . അതായിരുന്നു യൂണിമണിയും ഫിനബിളാരും ഒക്കെ . റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിക്കുന്നതിൽ പ്രാവീണ്യം കാണിച്ചതുപോലെ മങ്ങാട്ട് സഹോദരൻമാർ ലോണുകൾ തരപ്പെടുത്തുന്നതിൽ അഗ്രഗണ്യന്മാർ ആയിരുന്നു . ലോകത്ത് അൻപതോളം ഇൻവെസ്റ്റ്‌മെന്റ് ബാങ്കുകളുടെ കൺസൽട്ടൻറ് ആയ ക്യു കാപ്പിറ്റൽ ഉടമയേ  പോലത്തെ വൻ തോക്കുകളുമായാണ് ഇടപാടുകൾ നടത്തിയിരുന്നത് .

അപകടം മണത്തറിഞ്ഞ കസിൻ ഷെട്ടി നേരത്തെ തന്നെ വളണ്ടിയർ റിട്ടയർമെന്റ് പോലെ സ്ക്രൂട്ട് ആയി . ഷാർജയിലെ റോളയിലെ ഒരു കെട്ടിടത്തിൽ ഒരു നിലയിൽ പ്രവർത്തിച്ചിരുന്ന സണ്ണി ക്ലിനിക്ക് ഏകദേശം 120 കോടിക്ക് വാങ്ങിയെന്നാണ് മങ്ങാട്ടുകാരുടെ പേരിലുള്ള ഒരു ആരോപണം .

120 കോടിക്ക് ആ കെട്ടിടം മൊത്തത്തിൽ കിട്ടുമെന്നത് ആർക്കുമറിയാം . അപ്പോൾ ഇത്രയും ചെറിയ ഒരു സ്ഥാപനം വിലക്ക് വാങ്ങുമ്പോൾ ഷെട്ടി ഉറങ്ങുകയായിരുന്നോ ? കൂടാതെ എ സഹ്റ എന്ന ഒരു ആശുപത്രി 2 ബില്യൺ അഥവാ 4000 കോടിക്കും വാങ്ങി കമ്പനിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു .

publive-image

ചുരുങ്ങിയ കാലയളവിൽ എൻഎംസി യെ ഒരു പവർ പെർഫോമൻസ് കമ്പനിയാക്കുമ്പോൾ മറ്റൊരു വശത്ത് കടം കുമിഞ്ഞുകൂടുകയായിരുന്നു . പണം കത്തിക്കാതെ കടത്തിന്റെ കൂമ്പാരത്തിൽ ഇരുന്നുകൊണ്ട് ഇങ്ങനയൊക്കെ കളിക്കുവാൻ ഒരു സിഇഒ മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമായിരുന്നില്ല . ഷെട്ടിക്കും പുതിയ പാർട്ണനർമാരെ ഞെട്ടിക്കുവാൻ കിട്ടിയ അവസരമായതുകൊണ്ട് പുള്ളിയുടെ മൗനസമ്മതം എല്ലാത്തിനും കൂട്ടായി ഉണ്ടായിരുന്നു എന്നത് ഒരു നഗ്നസത്യം .

ഷെട്ടിയെ സംബന്ധിടത്തോളം കൊഴിഞ്ഞുപോയ ഇമേജ് തിരിച്ചുപിടിക്കുവാൻ ഏതറ്റം വരെയും പോകുവാൻ തയാറായിരുന്നു . നാലായിരവും അയ്യായിരവും കോടികൾ ലോണുകൾ എടുക്കുമ്പോൾ ചെയർമാൻ അറിഞിരുന്നില്ല എന്നത് ശുദ്ധ ഭോഷ്ക് ആയിട്ടേ പറയുവാനാകൂ .

കാരണം ഭൂമീദേവിയുടെ പൊക്കിൾ കൊടി കണ്ടയാളാണ് ഇപ്പറഞ്ഞ ഷെട്ടി . നൂറു കണക്കിന് ആളുകളെ പറ്റിച്ചുള്ള ഒരു എക്സ്പീരിയൻസ് നിസാരമായി കാണുവാനാകില്ല . പിന്നെ ഷെട്ടിയുടെ കാഞ്ഞ ബുദ്ധി എന്തായിരുന്നു എന്ന് വെച്ചാൽ ഇന്ത്യൻ ഗവൺമെന്റിന്റെ യുഎഇ യിലെ വക്താവാകുവാനുള്ള കളികൾ .

ആ കളിയുടെ ഭാഗമായി പ്രധാനമന്ത്രീയുടെയും മറ്റുള്ള മന്ത്രിമാരുടെയും സന്ദർശന വേളകളിൽ ബോബനും മോളിയിലെയും നായക്കുട്ടിയെ പോലെ എല്ലായിടത്തും മുന്നിട്ട് നിന്നു . അതിന്നായി കുറെ ഫോട്ടോഗ്രാഫർമാരെയും തീറ്റിപ്പോറ്റി .

പ്രധാനമന്ത്രിക്ക് അറിയില്ലല്ലോ ഷെട്ടിയുടെ മനസിലിരുപ്പ് . സോഷ്യൽ മീഡിയയിൽ കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തപ്പോൾ കേന്ദ്രത്തിൽ നിന്നും ശകാരം വരെ കിട്ടിയത്രേ . കൂടാതെ തരികിടകൾ പലതും മനസിലാക്കിയ പാർട്ടി നേതൃത്വം ഷെട്ടിയുമായി ഏറെ അകന്നിരുന്നു . പാർട്ടിക്ക് ക്ഷീണം വരുത്തുന്ന ഒന്നിനും നിൽക്കരുത് എന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു .

പൊട്ടനെ ഷെട്ടി ചതിച്ചാൽ ഷെട്ടിയെ ദൈവം ചതിക്കും എന്ന് പറഞ്ഞതുപോലെ ഇവിടെ ദൈവം നേരിട്ട് വരാറില്ലാത്തതുകൊണ്ട് മാങ്ങാട്ടുകാരിലൂടെയാണ് ഓപ്പറേഷൻസ് നടത്തിയത് എന്ന് മാത്രം കരുതി ആശ്വസിച്ചാൽ മതി . ചുമ്മാ പബ്ലിസിറ്റിക്കായി ഷെട്ടി ഇറക്കിയ മറ്റൊരു തരികിടയായിരുന്നു മലയാളിയായ നമ്മുടെ സ്വന്തം അറ്റ്ലസ് രാമചന്ദ്രനെ സഹായിക്കുവാൻ അദ്ദേഹത്തിന്റെ മസ്ക്കറ്റിലെ ആശുപത്രി വിലക്ക് വാങ്ങി ആ  പണം കൊണ്ട് അദ്ദേഹത്തെ ജയിൽ മോചിതനാക്കുമെന്ന് .

ആ വാർത്ത ഇവിടത്തെ എല്ലാ മാധ്യമങ്ങളും വെണ്ടയ്ക്ക അക്ഷരത്തിൽ കൊടുത്തെങ്കിലും പിന്നീട് ഷെട്ടിയുടെയും ഈ മങ്ങാട്ടന്മാരുടെയും പുല്ലുപോലും എവിടെയും കണ്ടില്ല . അപ്പോഴും അറ്റ്ലസിനെ സ്നേഹിച്ചിരുന്ന ഒരു കൂട്ടം മലയാളികളുടെ ഇടയിൽ ഷെട്ടി ഒരു വീരപുരുഷൻ ആവുകയായിരുന്നു . അതെങ്കിലും ചെയ്തിരുന്നുവെങ്കിൽ ചിലപ്പോൾ ഇന്നീ ഗതി വരില്ലായിരുന്നു .

ഇന്നത്തെ ദൈവം പഴയതുപോലെ അല്ല . പാടത്തെ പണി കഴിഞ്ഞാൽ അപ്പോൾ തന്നെ കൂലിയും കൊടുക്കുവാൻ ഒരു മടിയുമില്ല . മലയാളികളെ ചതിച്ചും പറ്റിച്ചും ഉണ്ടാക്കിയ പണവും പ്രശസ്തിയും സൗകര്യങ്ങളും മലയാളികളിലൂടെ പോയി എന്ന് കരുതി ആശ്വസിച്ചുകൊണ്ട് മംഗലാപുരത്തെ ബംഗ്ലാവിന്റെ പുൽത്തകിടിയിൽ ഷിവാസ് റീഗലിൽ ഐസ് ക്യൂബ് ഇട്ടാൽ മതി എന്നാണ് മലയാളികൾ എന്ന നിലയിൽ അദ്ദേഹത്തെ ഉപദേശിക്കുവാനുള്ളത് .

publive-image

കള്ളത്തരങ്ങൾ ചെയ്ത മലയാളികളെ പുണ്യാളന്മാർ ആക്കുവാൻ വേണ്ടിയല്ല ഇത് എഴുതുന്നത് . ഗൾഫിലെ അറുനൂറോളം കോർപ്പറേറ്റ് കമ്പനികളുടെയും ബാങ്കുകളുടെയും സിഎഫ്ഒ ( ചീഫ് ഫൈനാൻഷ്യൽ ഓഫീസർമാർ ) മലയാളികളാണ് . എന്ന് വെച്ചാൽ 80 ശതമാനത്തോളം വരുന്ന വമ്പൻ സ്ഥാപനങ്ങളുടെ കണക്കപിള്ളകൾ മലയാളികൾ എന്നതാണ് സത്യം . അതിൽ പകുതിയിൽ കൂടുതലും പാലക്കാട്ടും കോഴിക്കോട്ടും കണ്ണൂരുകാരും ആണ് .

കമ്പനി മുതലാളിമാർ കളിക്കുന്ന കളികൾക്കും വേണ്ടാത്തരങ്ങൾക്കും കൂട്ട് നിൽക്കുന്നവരല്ല 95 ശതമാനം കണക്കപിള്ളമാരും . എന്നാലും മുതലാളിയുടെ കയ്യിലിരുപ്പ് കൊണ്ട് ഒരു പ്രശ്നം വന്നാൽ ഇവരുടെ തലയിൽ എല്ലാം കെട്ടിവെച്ച് തടിതപ്പുന്നവരാണ് ഒട്ടുമിക്ക മുതലാളിമാരും . രാഷ്ട്രീയക്കാർ എന്ത് അഴിമതി നടത്തിയാലും ഉദ്യോഗസ്ഥന്മാരെ ബലിയാടാക്കുന്നതുപോലെയുള്ള ഒരുതരം കളികൾ .

ദുബായിലെ ഒന്നാം നമ്പർ പണക്കാരന്റെ കണക്കപിള്ള കോഴിക്കോട്ടുകാരൻ നമ്പ്യാർ ആയിരുന്നു . അദ്ദേഹം എല്ലാം മതിയാക്കി കോഴിക്കോട്ടേക്ക് തിരിച്ചു പോരുകയും വീട്ടിൽ കൃഷിപ്പണിയൊക്കെയായി കൂടിയിരുന്ന സമയത്ത് ഒരു ദിവസം പഴയ മുതലാളിയും ഭാര്യയും കോഴിക്കോട്ടെ അദ്ദേഹത്തിന്റെ വീട്ടിൽ അന്വേഷിച്ചെത്തി .

കരണമന്വേഷിച്ചപ്പോൾ 2009 സാമ്പത്തിക മാന്ദ്യത്തിൽ അവരുടെ കമ്പനിക്ക് ഏകദേശം 3000 കോടിയോളം നഷ്ടം സംഭവിച്ചു . ആ സമയത്ത് കണക്കപിള്ളയുടെ ഉപദേശം ചെവിക്കൊള്ളാതെ കുറെയധികം അനാവശ്യ നിക്ഷേപങ്ങൾ അവരുടെ മക്കൾ നടത്തിയിരുന്നത്രേ . അദ്ദേഹത്തെ വീണ്ടും കമ്പനിയിലേക്ക് തിരിച്ചു കൊണ്ടുപോകുവാൻ ക്ഷണിക്കുവാൻ വന്നതായിരുന്നു അറബിയും ഭാര്യയും !!!

ഗൾഫിലെ പൊതുവായ സ്വഭാവം വെച്ചാൽ അവിടത്തെ ജനസംഖ്യയുടെ അനുപാതം വെച്ച് നോക്കിയാൽ മലയാളികളുടെ അടിച്ചുമാറ്റലുകളും മുങ്ങലുകളും വളരെ കുറവാണ് . ജയിലുകളിലും മലയാളികൾ തീരെ കുറവാണ് . കുറച്ചുപേർ നാട്ടിൽ കാണിച്ചുകൂട്ടുവാനായി അനാവശ്യ ലോണുകളും മറ്റും എടുത്തുകൊണ്ട് മനപ്പൂർവം മുങ്ങുന്നത് ഒഴിച്ചാൽ താരതമ്യേന മലയാളികൾ സമാധാന പ്രിയരാണ് .

അടുത്തടുത്തായി മലയാളികളെ കുറിച്ചുള്ള അനാവശ്യ വിവാദങ്ങൾ കൊഴുക്കുമ്പോൾ ഇപ്പോൾ ഗൾഫ് നാടുകളിലും മറ്റ് വിദേശങ്ങളിലും മാന്യമായി ജീവിക്കുന്നവരുടെ കാര്യത്തിലും സംശയത്തിന്റെ കണ്ണുകൾ പതിക്കുവാൻ ഇടയുണ്ട് . ഈയിടെ ഒരു ഡൽഹിക്കാരൻ ബാങ്ക് സിഇഒ ഒരു സദസ്സിൽ വെച്ച് പറഞ്ഞതിങ്ങനെ-  മലയാളി കച്ചവടക്കാർക്ക് ലോണുകൾ കൊടുക്കുമ്പോൾ സൂക്ഷിക്കണം , മുങ്ങാനാണ് അവർ ലോണുകൾ എടുത്ത് കൂട്ടുന്നത് എന്ന് .

മറ്റൊരു മലയാളി ബാങ്ക് സിഎഫ്ഒ മുങ്ങിയവരുടെ ഒരു നീളൻ പട്ടിക അവതരിപ്പിച്ചപ്പോള്‍ ഞെട്ടി - ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായ 7 സിസ് എന്ന കമ്പനിയുടെ മുതലാളി ഹർഷദ് മേത്ത ( ഇദ്ദേഹത്തിന്റെ സഹോദര പുത്രനാണ് മുകേഷ് അംബാനിയുടെ മകളെ വിവാഹം ചെയ്തിരിക്കുന്നത് ) ആയിരം കോടിയോളം ലോൺ എടുത്തുകൊണ്ട് ദുബായ് വിട്ടിരിക്കുന്നു .

publive-image

അബുദാബിയിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനിയായ അൽഫറായുടെ മുതലാളി ഇതുപോലെ നാട് വിട്ടിരിക്കുന്നു . ഏറ്റവും കൂടുതൽ ഗുജറാത്തികളും സിന്ധികളും പാക്കിസ്ഥാനികളുമാണ് മനപ്പൂർവം ലോണുകൾ എടുത്തു നാടുവിടുന്നത് .

അറ്റ്ലസ് രാമചന്ദ്രനെ പോലുള്ള ആളുകൾക്ക് നാടുവിടുവാൻ ഉപദേശം ലഭിച്ചിട്ടും അവസരം ലഭിച്ചിട്ടും നാടുവിടാതെ അവിടെ തന്നെ ശിക്ഷ ഏറ്റുവാങ്ങുകയാണ് ചെയ്തത് . അതുപോലെ ഇതൊന്നും താങ്ങാൻ പറ്റാത്തവർ മലയാളിയുടെ അവകാശമായ ആത്മഹത്യയിലേക്കും തിരിയുന്നു .

ഇതിൽ രക്ഷപ്പെട്ടത് സാക്ഷാൽ എംടി വാസുദേവൻ നായരാണ് , അദ്ദേഹത്തിനോട് ദൈവത്തിന് സ്വൽപ്പം കാരുണ്യമുണ്ടെന്ന് കരുതാം . രണ്ടാമൂഴം ഒക്കെ തുടങ്ങിയിരുന്നെങ്കിൽ ഇപ്പോൾ എന്താകുമായിരുന്നു അവസ്ഥ . ഷൂട്ടിങ് ലൊക്കേഷനിലുള്ളവർ മൊത്തം കൊറോണ പിടിച്ചു മരിച്ചേനെ !

ആ സിനിമ പ്രഖ്യാപനത്തിലും ഒരു വലിയ കളിയാണ് ഷെട്ടി കളിച്ചത് . സിനിമയുടെ പേരിൽ ഭക്തിയെ ഇറക്കി വിട്ട് വടക്കേ ഇന്ത്യയിലെ താപ്പാനകളിൽ നിന്നും പണം സ്വരൂപിച്ച് ഹൈദരാബാദ് രാമോജി സിറ്റി പോലെ ഒരെണ്ണം യുപിയിലെ അലഹബാദിൽ പ്ലാൻ ചെയ്തിരുന്നു . ഇതിലും ഒരു പാലക്കാട്ടുകാരൻ മലയാളി കുടുങ്ങേണ്ടതായിരുന്നു .

അവനവൻ കുഴിപ്പിക്കുന്ന കുഴികളിൽ അവനവൻ ചാടുമ്പോൾ കുഴികുത്തിയവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . മംഗലാപുരത്തുകാരൻ ഷെട്ടി മലയാളികളുടെ പണം കൊണ്ട് കോടീശ്വരനായി ഇപ്പോൾ മലയാളിയുടെ നെഞ്ചത്തേക്കാണ് കയറുന്നതെങ്കിൽ ഇനിയും കുറെ പറയേണ്ടിവരും.

അതുപോലെ മങ്ങാട്ടുകാരൻന്മാർ ഞെളിയുകയും വേണ്ട . ആ നന്മയുള്ള പാലക്കാടിന്റെ പേരുകളയാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്നു. ഇതൊക്കെ ഇപ്പറയുന്ന ഞങ്ങൾക്കും വായിക്കുന്ന നിങ്ങൾക്കും ഒരു പാഠമാവട്ടെ എന്ന് മാത്രം പറഞ്ഞുകൊണ്ട് ,

ആയിരം കോടിയുടെ സിനിമ മോഹവുമായി സംവിധാനക്കുപ്പായമണിഞ്ഞു അബുദാബിയിലേക്ക് വണ്ടി കയറിയ ദാസനും

മലയാളികളെ തൊട്ടാൽ വിവരമറിയുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് വിജയനും

 

dasanvijayanblog@gmail.com

Advertisment