ലൈബീരിയ...
അടിമവംശജരെ പുനരധിവസിച്ചിരുന്ന നാടായതുകൊണ്ടാണ് ലൈബീരിയ (സ്വതന്ത്രരുടെ രാജ്യം) എന്ന പേരുവന്നത്. എന്നാൽ ആ സ്വാതന്ത്ര്യം രണ്ടുതവണ അതിരുകടന്നു.1989 -96 ,1999 -2003 വർഷങ്ങളിൽ നടന്ന ആഭ്യന്തരയുദ്ധങ്ങളിൽ 2.5 ലക്ഷത്തോളം ആളുകളാണ് അവിടെ കൊല്ലപ്പെട്ടത്.
അമേരിക്കയിൽനിന്നു പുനരധിവസിക്കപ്പെട്ട വിഭാഗവും ലൈബീരിയയിലെ സ്വദേശികളും തമ്മിലായിരുന്നു ആദ്യ സംഘട്ടനങ്ങളെങ്കിൽ അത് പിന്നീട് നാടുനീളെ പടർന്നുപിടിച്ചു. രാജ്യസമ്പത്തിന്റെ 90 % വും ഈ ആഭ്യന്തരയുദ്ധങ്ങളിൽ തകർന്നു മണ്ണടിഞ്ഞു.
പരസ്പ്പരം പോരാടുന്ന 16 ഗ്രൂപ്പുകൾ ഇവിടെ സജീവമായുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇത് ജനസംഖ്യയുടെ 95% വരും. കൊച്ചുകുട്ടികൾ വരെ ആയുധമേന്തി പോരാടുന്ന കാഴ്ച നമുക്കുതന്നെ അത്ഭുതമായിത്തോന്നാം.
ജനസംഖ്യയുടെ 86 % വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളാണ്.12 % മുസ്ലീങ്ങളും. അതിശയകരമായ ഒരു വസ്തുത ഇവിടുത്തെ 1.5 ശതമാനം ആളുകൾക്ക് മതമില്ല എന്നതാണ്.
ലൈബീരിയൻ ജനതയിൽ 83% ഇന്നും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് കഴിയുന്നത്. പോഷകാഹാരക്കുറവ് മൂലം അംഗവൈകല്യവും അനാരോഗ്യവുമുള്ള കുട്ടികൾ ആണ് ജനിച്ചുവീഴുന്നത് . പട്ടിണിയിലാണ് ജനത. വിദ്യാഭ്യാസ - ആരോഗ്യമേഖലകളിലും ഈ രാജ്യം വളരെ പിന്നോക്കമാണ്. സാമ്പത്തികമായി തകർന്നു തരിപ്പണമായ ലൈബീരിയയയുടെ പുനർനിർമ്മാണത്തിന് ഐക്യരാഷ്ട്രസഭ ലോകരാജ്യങ്ങളുടെ പിന്തുണ അടിക്കടി തേടുന്നുണ്ടെങ്കിലും പല രാജ്യങ്ങളും ഇനിയും ഇവിടേയ്ക്ക് വിമുഖത കാട്ടുകയാണ്.
ആഭ്യന്തരയുദ്ധകാലത്ത് ഏറ്റവും കൂടുതൽ ക്രൂരതകൾക്ക് നേതൃത്വം നൽകിയത് ജനറൽ ബലാഹിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പായിരുന്നു. ഇവർ 20000 ആളുകളെ കൊലപ്പെടുത്തിയെന്ന് ഒരു അന്താരാഷ്ട്ര കമ്മീഷൻ മുൻപാകെ വെളിപ്പെടുത്തിയിരുന്നു.
ചിത്രത്തിൽ, ആളുകളെ നിരനിരയായി തൂണുകളിൽ കെട്ടിയിട്ട് വെടിവെച്ചുകൊല്ലുന്നു.