Advertisment

മലേഷ്യയിലെ തൈപ്പൂയ മഹോത്സാവം ! ശരീരമാസകലം ശൂലവും കമ്പിയും തുളച്ചുകയറ്റി കാവടിയുമേന്തി ഭക്തര്‍

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ലേഷ്യയിലെ ആകെ ജനസംഖ്യയുടെ 7 % വരുന്ന ഇന്ത്യക്കാരിൽ ഭൂരിഭാഗവും തമിഴരാണ്. അതുകൊണ്ടു തന്നെ തമിഴ് സംസ്കാരവും ആഘോഷങ്ങളും അവിടെ ജനജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ആഴത്തിൽ വേരൂന്നിയിരിക്കുന്നു എന്നുതന്നെ പറയാം.

Advertisment

publive-image

കുലാലംപൂരിനടുത്തുള്ള ബാത്തുവിലാണ് ഏറ്റവും വലിയ തൈപ്പൂയ മഹോത്സവം നടക്കുന്നത്. ഭഗവാൻ മുരുകന്റെ (കാർത്തികേയൻ) പ്രീതിക്കായി ഭക്തർ ശരീരമാസകലം ശൂലവും കമ്പിയും തുളച്ചുകയറി കാവടിയുമേന്തി വരുന്ന കാഴ്ച വളരെ വേറിട്ട അനുഭൂതിയാണ് നൽകുന്നത്.

publive-image

268 പടികളുള്ള ബാത്തു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ശിവ പാർവ്വതിമാർ ഉൾപ്പെടെയുള്ള ഉപദേവതകളും പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. താലപ്പൊലിയും വാദ്യമേളങ്ങളും കാവടിവൃന്ദവും മുരുകവിഗ്രഹത്തിൽ അഭിഷേകത്തിനുള്ള പാൽക്കുടങ്ങൾ തലയിലേന്തിയ ബാലികമാരുമടങ്ങിയ ഘോഷയാത്ര ഉത്സവനാലുകളിലെ വലിയ ആകർഷണീയതയാണ്.

publive-image

തൈപ്പൂയത്തോടനുബന്ധിച് ബാത്തുവിൽ നടക്കുന്ന വിവിധ ദിവസങ്ങളിലെ കാവടിയാട്ടത്തിലും ഉത്സവങ്ങളിലുമായി 15 ലക്ഷം ആളുകൾ പങ്കെടുക്കുന്നുവെന്നാണ് കണക്ക്. കൃത്യമായ വൃതാനുഷ്ഠാനങ്ങൾക്കുശേഷം ശരീരമാസകലം ഏകദേശം 130 ൽപ്പരം നീളമുള്ള ശൂലങ്ങളും കമ്പികളും കുത്തിയിറക്കി സുബ്രഹ്മണ്യദർശനത്തിനെത്തുന്ന നിരവധി ഭക്തരെ ഇവിടെ കാണാവുന്നതാണ്..

publive-image

ഇതിന്റെ ഐതീഹ്യമെന്താണെന്നുവച്ചാൽ ഭൂമിയിൽ അക്രമം അഴിച്ചുവിട്ട താരകാസുരനെ വധിക്കാൻ നിയോഗിതനായ സുബ്രഹ്മണ്യൻ വിവിധതരത്തിലുള്ള 12 ആയുധങ്ങൾ ശരീരത്തിലേന്തിയാണ് താരകാസുരനെ വധിക്കാനെത്തിയത്. തമിഴിലെ തൈമാസത്തിലെ പൂയം നാളിലാണ് സുബ്രഹ്മണ്യൻ താരകാസുരനെ വധിച്ചെന്നാണ് വിശ്വാസം (മലയാളത്തിൽ മകരമാസത്തിലെ പൂയം). ആ ഓർമ്മയ്ക്കാണ് തൈപ്പൂയം ആഘോഷിക്കുന്നതത്രെ.

publive-image

ശരവണക്കാട്ടിൽ ജനിച്ച കുട്ടിയാണ്‌ സുബ്രഹ്മണ്യൻ എന്നാണു വിശ്വാസം . ജനനശേഷം മലർന്ന്‌ കിടന്നു കരഞ്ഞ സുബ്രഹ്മണ്യനെ അതുവഴിപോയ ആറ്‌ ദിവ്യകൃത്തിമാർ കണ്ടു. അവർ കുഞ്ഞിനെ മുലയൂട്ടനായി തർക്കിച്ചു. അതുകണ്ട കുട്ടി ആറു കൃത്തിമാരെയും മാറിമാറി നോക്കി. അപ്പോൾ കുഞ്ഞിന്‌ ആറ്‌ തലകൾ ഉണ്ടായി എന്നും ആ ആറു തലകൾ കുഞ്ഞിന് ഷൺമുഖനെന്ന പേരും നേടിക്കൊടുത്തു വെന്നും കൃത്തികമാർ മുലകൊടുത്തു വളർത്തിയതിനാൽ ആ കുട്ടി കാർത്തികേയനായി എന്നുമാണ് പുരാണം.

publive-image

publive-image

publive-image

Advertisment