Advertisment

മൂന്ന് കൊല്ലം തിരിഞ്ഞുനോക്കാതിരുന്നവര്‍ അറ്റ്‌ ലസ് രാമചന്ദ്രന്‍ ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ മോചനത്തിന്‍റെ അമരക്കാരായി മാറി ? ഗള്‍ഫ് എങ്ങനെയെന്നും രാമചന്ദ്രന്‍ ആരെന്നും അറിയാത്തവര്‍ പോലും മോചനകരായി ! ഹാ കഷ്ടം !!

New Update

പോരാളി ഷാജിയും പറയുന്നു പിണറായിയാണ് കാരണമെന്ന്. ജോൺ ബ്രിട്ടാസ് നേരത്തെ തന്നെ ജാമ്യമെടുത്തു. ഇന്റർവ്യൂവും ഒപ്പിച്ചു.  എന്തോ ഒരു വലിയ സംഗതിപോലെ ഇന്റവ്യൂവിൽ മുതലക്കണ്ണീർ ഒഴുകുന്നതും നമ്മൾ കണ്ടു.

Advertisment

നാടിനു വേണ്ടി പോരാടുന്ന ധീര ജവാന്മാരെ കാണുന്നതുപോലെയാണ് അല്ലെങ്കിൽ സ്വാതന്ത്ര്യ സമര സേനാനികൾക്ക് വരെ ഇന്നേവരെ ഒരു സ്ഥാനവും കൊടുക്കാത്ത കൈരളി ചാനൽ ആയിരം കോടിയുടെ തട്ടിപ്പ് കേസിൽ അകത്തായ പ്രതിക്കായി എക്സ്ക്ലുസിവ് ഷോ. ഇതിനുമുൻപ് വെറുക്കപ്പെട്ടവനുമായാണ് ഇങ്ങനെ ഷോ ചെയ്തത്.

publive-image

പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേനാൾ കളമശ്ശേരി ബസ് കത്തിച്ച കേസിലെ പ്രതിയായ സൂഫിയക്കുവേണ്ടിയും എക്സ്ക്ലുസിവ് ഷോ ചെയ്തു. മലയാളിക്കുവേണ്ടിയും നാടിനുവേണ്ടിയും എന്തൊക്കെയോ പുണ്യകർമ്മം ചെയ്യുന്ന തരത്തിലുള്ള വാക്കുകളും സ്റ്റൈലുകളും വീമ്പിളക്കലും സെന്റിമെൻറ്സും ആണ് ഈ ഷോയുടെ ഒക്കെ ഒരു പ്രത്യേകത.

വിഷ്ണുവിന്റെ അമ്മയെ ഇന്റർവ്യൂ ചെയ്യുവാൻ മനസ്സ് വന്നില്ല , ശ്രീജിത്തിന്റെ ഭാര്യയെ ഇന്റർവ്യൂ ചെയ്യുവാൻ ഓർമ്മ വന്നില്ല , ഉദയകുമാറിന്റെ സഹോദരന്റെ ഒറ്റയാൾ സമരം കണ്ടതേയില്ല. അവസരവാദ ടിവി ഷോകളുടെ ഒരു പര്യായമായി മാറിയിരിക്കുന്ന ഇത്തരം ആളുകൾക്ക് ഇനിയെങ്കിലും ഒരു നിയമസഭാ സീറ്റ് കൊടുത്തുകൊണ്ട് അവരുടെ ശല്യം ഒഴിവാക്കണമേയെന്ന് ബഹുമാന്യ മുഖ്യനോട് അഭ്യർത്ഥിക്കുന്നു ....

ദുബായിലെ കൈരളിയുടെ വക്താക്കളും സംരക്ഷകരും എന്തിനധികം ഒരു മാനേജർ പോലും അറിയാതെ വെള്ളിയാഴ്ച ദിവസത്തിൽ വന്ന്

പഞ്ചസാരയിൽ മുക്കിയ ഒരു ഇന്റർവ്യൂ നടത്തിയപ്പോൾ ബ്രിട്ടാസും കൈരളിയും എന്താണ് നേടിയതെന്ന് മനസിലാകുന്നില്ല. പരസ്യ ഇനത്തിൽ കോടികളുടെ ബാധ്യത ഉള്ളതുകൊണ്ട് എങ്ങനെങ്കിലും അത് വസൂലാക്കുവാൻ വേണ്ടിയാണ് മാനേജ്‌മെന്റ് ബ്രിട്ടാസിനെ പറഞ്ഞയച്ചതെന്നാണ് ഇവിടത്തെ വക്താക്കൾ പറയുന്നത് .

publive-image

പണ്ട് ഷാർജ ഷേഖ് കേരളത്തിൽ വന്ന സമയത്ത് പെരുന്നാളിന് ഷാർജ ജയിലിലെ കുറെ തടവുകാരെ വിട്ടയച്ചിരുന്നു. അന്നും പോരാളി ഷാജിമാർ പറഞ്ഞുപരത്തി, അതൊക്കെ കേരളം ഭരിക്കുന്ന പാർട്ടിയുടെ കഴിവാണെന്ന് . ഇന്നിപ്പോൾ അറ്റ്ലസ് രാമചന്ദ്രേട്ടന്റെ വിഷയത്തിലും സോഷ്യൽ മീഡിയയിൽ വാക്ക് പോരുകൾ നടന്നുകൊണ്ടിരിക്കുന്നു .

രക്തസാക്ഷികളിൽ പതാക പുതപ്പിക്കുവാൻ മത്സരിക്കുന്നതുപോലെ പാർട്ടിക്കാർ നെട്ടോട്ടമോടുമ്പോൾ നമ്മുക്ക് കളികൾ കണ്ടുരസിക്കാം. സാധാരണയായി സാമ്പത്തിക കുറ്റകൃത്യത്തിൽ അകപ്പെട്ട ഒരാൾ കോടതി മുഖേന ആവശ്യപ്പെട്ടാൽ അവരെ ജയിലിൽ നിന്നും വെളിയിൽ കൊണ്ടുവന്ന് പണമിടപാടുകാരുമായി സംസാരിച്ച് പ്രശ്ന പരിഹാരത്തിന് സൗകര്യം ഒരുക്കാറുണ്ട്. അതുപോലെയാണ് ഇന്നിപ്പോൾ രാമചന്ദ്രേട്ടൻ വെളിയിൽ വന്നിരിക്കുന്നത്. അല്ലാതെ ഇപ്പറഞ്ഞവന്മാരുടെ കത്തുകൾ കൊണ്ടോ ഫോൺ കോളുകൾ കൊണ്ടോ ഒന്നുമല്ല .

പക്ഷെ ഇതൊന്നും അവരുടെ കുടുംബം അംഗീകരിക്കണമെന്നില്ല. കാരണം അവർക്കു എങ്ങനെയെങ്കിലും അദ്ദേഹത്തെ വെളിയിൽ ഇറങ്ങി കണ്ടാൽ മതിയെന്നാണ് മനസ്സിലിരുപ്പ് എന്നാണ് തോന്നുന്നത് . അതുകൊണ്ട് ഇനി വിവാദങ്ങൾക്ക് തിരികൾ കൊളുത്തുവാൻ ഇഷ്ടപ്പെടടില്ല . ഉപ്പുതിന്നാൽ വെള്ളം കുടിക്കാതെ പറ്റില്ല എന്നാണ് കുവൈറ്റിലെ അറ്റ്ലസിന്റെ മുൻ പാർട്ട്ണർമാർ പറഞ്ഞുനടക്കുന്നത് . ഒപ്പം ദുബായിൽ നിന്നും പുറത്താക്കിയ മാനേജർമാരും ഇതേ അഭിപ്രായക്കാരാണ്.

ശോഭ സുരേന്ദ്രനും ഈ കളികളിൽ ഇടം കണ്ടെത്താതിരുന്നില്ല. അവരും പറയുന്നു അവരാണ് ഇറക്കിയതെന്ന്.  കുമ്മനവും കൂട്ടരും നേരത്തെ തന്നെ എട്ടുകാലി മമ്മുഞ്ഞി ആയിരുന്നു . ഇതിന്നിടയിൽ ഉമ്മൻചാണ്ടിയുടെ ബന്ധുക്കൾ പറയുന്നു അദ്ദേഹമാണ് ആദ്യം മുൻ കൈ എടുത്തതെന്ന് . ഷെട്ടിയാണ് പിന്നിലെന്ന് ഒരു കൂട്ടർ വാദിക്കുന്നു . വക്കീലന്മാർ പരസ്പരം അടിയോടടി .

publive-image

ജയിൽ മോചിതനായ ജനകോടികളുടെ വിശ്വസ്തന് തിരിച്ചു ജയിലിലേക്ക് പോയാൽ മതിയെന്ന തോന്നലാണ് ഈ കഴിഞ്ഞ ആഴ്ചകളിലെ അദ്ദേഹത്തിന്റെ അനുഭവങ്ങൾ . കോടിക്കണക്കിന് രൂപ പരസ്യത്തിന്റെ വകയിൽ വസൂലാക്കിയ റേഡിയോക്കാരും പത്രക്കാരും ഇപ്പോൾ അദ്ദേഹത്തെ സ്തുതി പാടുവാൻ നെട്ടോട്ടമോടുകയാണ് .

അദ്ദേഹം തന്നെ പറയുകയുണ്ടായി ''ഈ റേഡിയോക്കാർ എന്നെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ മാനസികമായി തളരുകയായിരുന്നുവെന്ന് ''.  ഏഷ്യാനെറ്റിനോട് തെറ്റിയപ്പോൾ തന്നെ കൈരളി അദ്ദേഹത്തെ മുറുക്കി പിടിച്ചിരുന്നു , അതിന്റെ ഉപകാരസ്മരണയാണോ ഇക്കഴിഞ്ഞ ബ്രിട്ടാസ് ഇന്റർവ്യൂ എന്ന് തോന്നിപോകുന്നു . ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിനായി അൽപ്പമെങ്കിലും പരിശ്രമിച്ചത് മാധ്യമത്തിന്റെ സക്കറിയായും ജയ്‌ഹിന്ദിന്റെ എൽവിസ് ചുമ്മാറുമായിരുന്നു .

അദ്ദേഹം ജയിലിൽ പോയി എന്ന വാർത്ത വന്നതുമുതൽ അദ്ദേഹത്തിനെ വെളിയിൽ ഇറക്കുവാൻ ഏറെ പരിശ്രമിച്ച വ്യക്തിത്വങ്ങളെ എല്ലാവരും കണ്ടില്ലെന്ന് നടിക്കുന്നു . അദ്ദേഹം അത് എന്നെങ്കിലും മനസ്സിലാക്കിയാൽ നന്നായിരുന്നു . ദുബായിൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന് അദ്ദേഹവും മനസ്സിലാക്കിയിരിക്കുന്നു .

ഇതിൽ നഷ്ടം വന്നത് ബാങ്കുകൾക്ക് ആണെങ്കിലും അവർക്കു ഇൻഷുറൻസ് കിട്ടുമല്ലോ ? പക്ഷെ ഇതിൽ ശരിക്കും പെട്ടുപോയത് നമ്മുടെ ജയരാജന്റെ മകനാണ് . അദ്ദേഹമാണ് സ്വകാര്യമായി ഇദ്ദേഹത്തെ സഹായിച്ചത് . അക്കാരണത്താൽ ദുബായിൽ ഇറങ്ങുവാൻ പറ്റാത്ത അവസ്ഥയിലുമായി കാര്യങ്ങൾ .

നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്ത ഒരു ലാൻഡുമായി ബന്ധപ്പെട്ട റിയൽ എസ്റ്റേറ്റ് ഡീലുകൾക്ക് ഭരിക്കുന്ന പാർട്ടിയുടെ ഒത്താശയും ഉണ്ടായിരുന്നു . അതിന്റെയൊക്കെ ബാക്കി പത്രങ്ങളാണോ ഈ സ്വകാര്യ ഇടപാട് എന്നതും കൂട്ടി വായിക്കാതെ വയ്യ . അദ്ദേഹം ജയിലിൽ പോകുന്നതിനുമുമ്പേ സ്ഥാപനങ്ങളിൽ നിന്നെല്ലാം അത്യാവശ്യം വില പിടിപ്പുള്ള സാധനങ്ങൾ നഷ്ടപ്പെട്ടിരുന്നു .

publive-image

പുര കത്തുന്നതിനു മുൻപേ ചിലരൊക്കെ കഴുക്കോൽ ഊരിയിരുന്നു . ഡയമണ്ട് പോലത്തെ വിലപിടിച്ച കല്ലുകളുടെ അമൂല്യ ശേഖരത്തിന് ഉടമയായിരുന്നു ജനകോടികളുടെ വിശ്വസ്തൻ . പെട്ടെന്ന് ഇങ്ങനെ ഒരു അറസ്റ്റ് വന്നപ്പോൾ ഒന്നും പറ്റാതെയായി . അമൂല്യ രത്നങ്ങളുടെ കച്ചവടത്തിൽ ഇദ്ദേഹം ഗോൾഡ്‌സൂക്കിലെ പ്രധാനിയായിരുന്നു എന്നതൊക്കെ ജയിലിൽ പോയതിനുശേഷമാണ് അറിയുവാൻ കഴിഞ്ഞത് . എന്തായാലും ഒട്ടുമിക്ക മാനേജർമാരും വിശ്വസ്തരും അവസരം മുതലെടുത്തു എന്നതാണ് വാസ്തവം .

കോഴിക്കോട്ട് ആരംഭിച്ച അറ്റ്‌ലസ് ഇദ്ദേഹത്തിന്റെ ആയിരുന്നില്ല . അവിടത്തെ ഒരു ബിസിനസ്സ് ഗ്രൂപ്പ് ഫ്രാൻഞ്ചൈസ് മാതൃകയിൽ ആരംഭിച്ചതായിരുന്നു എങ്കിലും ഇദ്ദേഹം അവിടെയും കാര്യങ്ങളിൽ തലയിട്ടിരുന്നു എന്നാണ് അറിയുവാൻ കഴിഞ്ഞത് . അവരുമായി പിണക്കത്തിലും ആയിരുന്നു . ഒരു ഇൻകം ടാക്സ് ഉദ്യോഗസ്ഥനെ തെറി വിളിച്ചതിന്റെ പേരിൽ ഉദ്യോഗസ്ഥർ ഒന്നടങ്കം കോഴിക്കോട്ടെ സ്ഥാപനത്തെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു , ഏകദേശം രണ്ടുകോടി രൂപയോളം പിഴയും ചുമത്തി .

ഏഷ്യാനെറ്റിന്റെ സിനിമാലയിൽ ഇദ്ദേഹത്തെ കളിയാക്കി എന്ന പേരിലാണ് ഏഷ്യാനെറ്റുമായി തെറ്റിപ്പിരിഞ്ഞത് . അതുപോലെ മറ്റു സ്വർണ്ണ കച്ചവടക്കാരുമായി പരസ്പരം പോരടിക്കുന്ന ഒരു പ്രകൃതമായിരുന്നു ഇതുവരെ തുടർന്ന് പോന്നത് . അതുകൊണ്ട് തന്നെ ഒരു അപകടം വന്നപ്പോൾ ആരും തന്നെ തിരിഞ്ഞു നോക്കാതെയായി .

കച്ചവടത്തിനിടയിൽ കുറെ വളിച്ച സിനിമകളിൽ അഭിനയിക്കുകയും കുറെ അലമ്പ് സിനിമാക്കാരുമായി കൂട്ടുകൂടുകയും തല്ലിപ്പൊളി സിനിമ സംവിധാനം ചെയുകയും ചെയ്തപ്പോൾ വൈശാലിയിലെ അദ്ദേഹം ഉണ്ടാക്കിയ ആ സൽപ്പേര് എന്നെന്നേക്കുമായി ഇല്ലാതായി . അതുപോലെ അറം പറ്റുന്ന സിനിമയായിരുന്നു അറബിക്കഥ . അതിലെ ആ വേഷം അദ്ദേഹം ചെയ്യരുതായിരുന്നു .

ജയിലിൽ ആയപ്പോൾ കുറെ സുഹൃത്തുക്കൾ യുസഫ് അലിക്കയെ സമീപിച്ചപ്പോൾ അദ്ദേഹവും പറഞ്ഞത് ഇക്കാര്യമാണ് '' ഒരു നല്ല കച്ചവടക്കാരൻ ഈ സിനിമാക്കാരുടെ ഇടയിൽ കോമാളി കളിച്ചു നടക്കരുതായിരുന്നു എന്ന്. '' അടി തെറ്റിയാൽ ആനയും വീഴും എന്നത് ആരും എപ്പോഴും ചിന്തിക്കാറില്ല .

സ്വന്തം മകളുടെ ഈഗോ അല്ലെങ്കിൽ അഹങ്കാരം , മകന്റെ ഉത്തരവാദിത്വമില്ലായ്മ, എന്നതാണ് ഇവിടെ ഈ വിശ്വസ്തന് അടിതെറ്റിയത്.  മകൾ ആദ്യവിവാഹമോചനം നേടിക്കൊണ്ട് വേറെ ഒരാളെ കല്യാണം കഴിക്കുകയും കയ്യിൽ ഒതുങ്ങാത്ത കച്ചവടങ്ങൾ ആരംഭിക്കുകയും ചെയ്തപ്പോൾ ചെക്കുകൾ മടങ്ങി ജയിലിൽ പോകേണ്ടിവന്നു.

publive-image

ഒരു നിശ്ചിത സമയം കഴിഞ്ഞിട്ടും മകളെ അച്ഛൻ ഇറക്കാതായപ്പോൾ ബാങ്കുകൾ അന്വേഷണം ആരംഭിച്ചു . അപ്പോഴാണ് കണക്കിലെ കളികൾ മനസ്സിലാക്കുന്നതും വിശ്വസ്‌തന്റെ വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്തത് . ഷെയർ മാർക്കറ്റിൽ കയറുവാനായി സ്റ്റോക്ക് പെരുപ്പിച്ചു കാണിച്ചതും ഒക്കെ വിനയായി . ദുബായിലെ സ്വര്ണക്കടകൾ ആദ്യമേ തന്നെ സ്റ്റോക്ക് ഇല്ലാതെ കാലിയായി കണ്ടിരുന്നു . അപ്പോഴും കുവൈറ്റ് നല്ല രീതിയിൽ നടന്നിരുന്നു .

കൊല്ലത്തുള്ള നാസാർഭായ് ഇദ്ദേഹത്തിന്റെ ഭാര്യയുമായി സംസാരിക്കുകയും കുവൈറ്റ് ജൂവല്ലറികളിലെ കച്ചവടം അവർ കൈകാര്യം ചെയ്തുകൊണ്ട് ബാങ്കുകളുടെ കടം വീട്ടി അദ്ദേഹത്തെ ജയിൽ മോചിതനാക്കാം എന്ന് ഒരു ഉപാധി വെക്കുകയും ചെയ്തിരുന്നു . പക്ഷെ അക്കാര്യം അദ്ദേഹത്തിന്റെ ഭാര്യ സമ്മതിച്ചില്ല . അങ്ങനെ ആ പഴുതും അന്ന് അടഞ്ഞു.

ഇപ്പോഴും ആ ജൂവല്ലറികൾ അവിടെ ഉണ്ടോ എന്നറിയില്ല . എന്തായാലും കുടുംബത്തിന്റെ കെട്ടുറപ്പില്ലായ്മ ഒരു പരിധി വരെ അദ്ദേഹത്തിന്റെ പരാജയത്തിന്റെ ഒരു നല്ല കാരണമായിരുന്നു എന്ന് വേണം കരുതുവാൻ . കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ച യുടെ മാഹാത്മ്യം ആരും മനസിലാക്കാറില്ലല്ലോ .

ലോണുകൾ എടുത്തുകൊണ്ടു സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തുകൊണ്ട് ഭൂമിയെ നിയന്ത്രിക്കുന്ന കുറേയധികം കച്ചവട സാമ്രാട്ടുകൾ ഇപ്പോഴും പണം കൊടുത്തുകൊണ്ടും സ്വാധീനിച്ചുകൊണ്ടും നിരവധി അനവധി അവാർഡുകൾ , ഫോർബ്‌സുൾപ്പെടെ വാങ്ങിക്കൂട്ടുന്നുണ്ട് .

ഏതുസമയത്തും വീണുടയാവുന്ന കളിമൺ പാത്രങ്ങളെപ്പോലെ അല്ലെങ്കിൽ നീർകുമിളകളെ പോലെ റോൾസ് റോയ്സിലും ബെന്റ്ലിയിലുമൊക്കെ വിലസുമ്പോൾ ഇടക്കൊക്കെ ഇങ്ങനെയുള്ള വാർത്തകൾ വായിക്കുന്നത് വീഴ്ചയുടെ ആഘാതം ചിലപ്പോൾ കുറച്ചേക്കാം .

68 വയസിൽ സാമ്രാജ്യം കെട്ടിപ്പടുത്ത ലീല കൃഷ്ണൻ നായരെപ്പോലെ അല്ലെങ്കിൽ കെഎഫ്സിയുടെ കേണലിനെപ്പോലെ ഇനിയും അറ്റ്ലസ് രാമചന്ദ്രരേട്ടന് ജനകോടികളുടെ വിശ്വസ്തൻ ആകാം , നന്മകൾ നേരുന്നു .

Advertisment