/sathyam/media/media_files/2025/03/16/mmmootty-food-160917.jpg)
നമ്മുടെ മഹാനടൻ മമ്മുട്ടിയുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നവരാണ് മലയാളികള്‍ എല്ലാ കാലത്തും. ഇപ്പോള്‍ ചില അഭ്യൂഹങ്ങള്‍ പടരുമ്പോഴും അത് സത്യമാണെങ്കിലും ( ആകരുതെന്ന് പ്രാര്‍ഥിക്കുന്നു ) അല്ലെങ്കിലും ജനം ആ പ്രാര്‍ഥനയില്‍ തന്നെയാണ്.
ഈയിടെ വൈറലായ ആ കോമഡി വീഡിയോയിൽ 2060 ൽ മമ്മുട്ടിയെയും ദുൽഖറിനെയും കാണിച്ചപ്പോൾ ഏതൊരാളും അതറിയാതെ ചിരിക്കുകയും ഷെയർ ചെയ്യുകയും ചെയ്തു.
കേരളത്തിൽ ആരോഗ്യത്തിന്റെ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും ഏറ്റവും ശ്രദ്ധാലുവായ മമ്മുട്ടിക്ക് ഉദരസംബന്ധമായ വിഷയങ്ങളിൽ ചികിത്സ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
75 വയസ്സിലും പയറുമണിപോലെ ഇരിക്കുന്ന നമ്മുടെ മമ്മുട്ടി ഭക്ഷണരീതിയിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടായിരുന്നു ഇതുവരെ പിടിച്ചു നിന്നിരുന്നത്. എന്നിരുന്നാലും ഇഷ്ടപ്പെട്ട ചോറും ബിരിയാണിയും പത്തിരിയും മീൻ കറിയുമൊക്കെ വളരെ സൂക്ഷിച്ചു.. സൂക്ഷിച്ചു വാരത്തിൽ ഒരു തവണ എന്നോണമായിരുന്നു കഴിച്ചിരുന്നത്.
അല്ലാത്ത സമയങ്ങളിൽ മിക്കവാറും ഇല വർഗ്ഗങ്ങളും സലാഡും പഴവർഗ്ഗങ്ങളും ഒക്കെയായിരുന്നു അദ്ദേഹത്തിന്‍റെ ഭക്ഷണം. അപ്പോഴും മനസ്സിൽ മുഴുവൻ മീൻ ചാറും ചോറും ഒക്കെ തന്നെയായിരുന്നു ആഗ്രഹങ്ങൾ. സിനിമയോടുള്ള അമിതമായ ആസക്തിയാൽ അദ്ദേഹം എല്ലാറ്റിലും നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.
എല്ലാ സിനിമകളുടെയും പാക്കപ്പ് പൂജ കഴിഞ്ഞാൽ നേരെ പറക്കുന്നത് ദുബായിലേക്കായിരിക്കും. ഒരു നേരത്തെ ഭക്ഷണം അദ്ദേഹത്തിന്റെ ഭാര്യയുടെ അനുജത്തിയുടെ വക ആയിരിക്കും. അത് മിക്കവാറും മീൻ കറിയും പത്തിരിയുമൊക്കെ തന്നെ.
പിന്നെ ഒരു നേരം തലശ്ശേരി ബിരിയാണിയും. അതും ഒരു പേരിനു മാത്രമേ കഴിക്കാറുള്ളൂ. പിന്നെ ലോകത്തിലെ ഏറ്റവും നല്ല ഹോട്ടലുകളിലെ ഏറ്റവും നല്ല റെസ്റ്റോറന്റുകളിൽ പോയി എല്ലാം ഒന്ന് രുചിച്ചു നോക്കും. ഫാസ്റ്റ് ഫുഡിൽ നാൻഡോസ് ചിക്കൻ ആയിരുന്നു പ്രിയം.
ബിരിയാണിയിൽ ആദ്യമൊക്കെ ബർദുബായിലെ തലശ്ശേരി റെസ്റ്റോറന്റും, പിന്നെ പിന്നെ സുമേഷിന്റെ പാരഗണും, നാസറിന്റെ മലബാർ പാരീസുമൊക്കെ ആയിരുന്നു. നമ്മുടെയൊക്കെ ശരീരത്തിന് ആവശ്യമായ പ്രതിരോധശക്തി നൽകുന്നതിൽ നമ്മുടെ ജനിച്ച നാടിന്റെ ചുറ്റുമുള്ള ഭക്ഷണങ്ങൾ എന്നും പ്രയോജനപ്പെടും.
മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, ചായ എന്നിവ കൂടാതെ നമ്മുടെ വീടുകളുടെ പരിസരത്തുള്ള ചക്ക, മാങ്ങാ, ഇരുമ്പൻ പുളി, ചേന, ചേമ്പ്, പയര്‍ വർഗ്ഗങ്ങൾ, മുരിങ്ങയില, മുരിങ്ങക്കായ, തൈര്, മോര് എന്നിവയൊക്കെ ഏതെങ്കിലുമൊക്കെ രീതിയിൽ നമ്മുടെ വയറിലേക്ക് പ്രവേശിച്ചില്ലെങ്കിൽ ഒരു പ്രായം കഴിഞ്ഞാൽ അപ്രതീക്ഷിതമായ അസുഖങ്ങൾ നമ്മെ വേട്ടയാടിയേക്കാം.
ഗ്യാസ്, പുളിച്ചുതേട്ടം എന്നൊക്കെ പറഞ്ഞു നമ്മൾ കാര്യങ്ങൾ എഴുതിത്തള്ളുമെങ്കിലും വരാനിരിക്കുന്ന ഭവിഷ്യത്തുകൾ നിസ്സാരമല്ല. ഡയറ്റ് പ്ലാന്‍ നോക്കി ഭക്ഷണം കഴിക്കുന്നവരെ കാത്തിരിക്കുന്ന വിപത്തുകളാണ് ഇതൊക്കെ.
നമ്മുടെ നാട്ടിലും വിദേശത്തും കീറ്റോ എന്ന പേരിൽ ധാരാളം ചെറുപ്പക്കാരും ചെറുപ്പക്കാരികളും ഭക്ഷണരീതികൾ നിയന്ത്രിച്ചുകൊണ്ടുള്ള ചില ഏർപ്പാടുകൾ നടന്നുവരുന്നുണ്ട്. അതുപോലെ ജിമ്മിൽ പോകുന്നവരുടെ പ്രോട്ടീൻ കളികളും ഇപ്പോൾ വ്യാപകമാണ്.
ഇത്തരം പരീക്ഷണങ്ങളിൽ നമ്മുടെ സ്വന്തം വയറ് കൂടെ നിൽക്കാതെ വരുമ്പോൾ മരണം വരെ സംഭവിക്കുന്ന അവസ്ഥകൾ നമ്മുടെ ചുറ്റിലും ഉണ്ടായിട്ടുണ്ട്.
സിനിമാക്കാർക്ക് സിനിമകൾക്ക് അനുസൃതമായി ഈ വക ഭക്ഷണ രീതികൾ ഉണ്ടാക്കിയെടുക്കുമ്പോൾ അത് അവരുടെ അഭിനയത്തെ വരെ ബാധിക്കുന്നു എന്നതിന്റെ തെളിവാണ് ഒടിയനുവേണ്ടി മോഹൻലാൽ അനുഭവിച്ചതും ഇപ്പോൾ അനുഭവിക്കുന്നതും.
ആടു ജീവിതത്തിനുവേണ്ടി പൃഥ്വിരാജും, അതുപോലെ ധാരാളം സിനിമകൾക്കായി രജനീകാന്തും, വിക്രമും, അജിത്തും ഒക്കെ ഈ കളികൾ കളിക്കുമ്പോൾ അതിന്റെ ഭവിഷ്യത്തുകൾ നിസ്സാരമായി കാണുവാൻ പാടില്ല.
മമ്മുട്ടിയെ സംബന്ധിച്ചിടത്തോളം കുടൽ സംബന്ധമായ ചില അസ്വാരസ്യങ്ങൾ കണ്ടുതുടങ്ങിയിട്ട് നാളുകൾ ഏറെയായെന്നാണ് റിപ്പോര്‍ട്ട്. അതുമൂലം ചില ദിവസങ്ങളില്‍ ഷൂട്ടിങ്ങിനു നേരം വൈകുന്ന അവസ്ഥകൾവരെ ഉണ്ടായിരുന്നു.
രജനീകാന്ത് പലതവണ ഓപ്പറേഷനുകൾ നടത്തിക്കഴിഞ്ഞു. മോഹൻലാൽ എപ്പോഴും ആയുർവേദ ചികത്സയിൽ പിടിച്ചു നിൽക്കുകയാണ്. ഒന്നുകിൽ സിനിമ, അല്ലെങ്കിൽ ആരോഗ്യം.
കാലാകാലങ്ങളായി ഇസ്ലാമിൽ റമദാൻ വ്രതവും, ഹിന്ദുക്കളിൽ കർക്കടക മാസ വൃതവും, ക്രിസ്ത്യാനികളിൽ ഈസ്റ്ററുമായി ബന്ധപ്പെട്ട വ്രതവും ജൂതന്മാരിൽ ശനിയാഴ്ച വ്രതവും ഒക്കെ ദൈവത്തിനു വേണ്ടിയൊന്നുമല്ല. എല്ലാം സ്വന്തം വയറിനെ പ്രാപ്തമാക്കുവാനാണ് ചെയ്യേണ്ടത്.
കർക്കടക കഞ്ഞിയും ജീരകക്കഞ്ഞിയും ഒക്കെ കഴിക്കുന്നത് വയറിനുള്ള ഒരു ക്ളീനിംഗ് സർവീസാണ്. അതുപോലെ എത്ര കാശുണ്ടെങ്കിലും സൗകര്യങ്ങൾ ഉണ്ടെങ്കിലും കേരളത്തിലുള്ള നമ്മൾക്ക് ആയുർവേദത്തിലെ പഞ്ചകർമ്മ ചെയ്യുവാൻ മടിയാണ്.
സമയമില്ലായ്മയാണ് മുഖ്യമായി പറയുന്നത് എങ്കിലും അതിനെക്കുറിച്ചുള്ള വിവരമില്ലായ്മയാണ് മുഖ്യം. ഫ്രഞ്ചുകാരും, അറബികളും, ബുദ്ധിയുള്ള യൂറോപ്പ്യന്മാരും ജൂതന്മാരും ഗുജറാത്തികളും ഒക്കെ അതിന്നായി സമയം കണ്ടെത്തി എല്ലാം മാറ്റിവെച്ചുകൊണ്ട് കേരളത്തിൽ എത്തുമ്പോൾ നമ്മളെല്ലാം യാത്ര ചെയ്യുന്നത് മക്കാവുവിലെക്കും തായ്‌ലണ്ടിലേക്കും ഒക്കെയാണ്.
ചുമരുണ്ടെങ്കിലേ ചിത്രം വരക്കുവാനാകൂ !!!
നമ്മുടെ മമ്മുട്ടിക്ക് ആയുരാരോഗ്യം നേർന്നുകൊണ്ട് ഭക്തൻ ദാസനും, അടുത്ത സിനിമക്കായി കാത്തിരുന്നുകൊണ്ട് കട്ട ഫാൻ വിജയനും