മുനമ്പത്ത് കയറി മാന്തി ആ പുണ്ണിനെ ക്യാന്‍സര്‍ ആകാതെ നോക്കേണ്ടത് വക്കഫ് ബോര്‍ഡായിരുന്നു. ഹിന്ദുക്കള്‍ക്കായി വന്ന 'ശബരിമല സ്ത്രീപ്രവേശനം' പോലെ മറ്റൊന്നാണ് ക്രിസ്ത്യാനികള്‍ക്കായുള്ള 'വക്കഫ്' വിവാദം. മുനമ്പത്തെ മുതലക്കണ്ണീരുകാര്‍ ജബല്‍പൂരിലും മണിപ്പൂരിലും തിരിഞ്ഞുനോക്കുന്നില്ല. അവർ ക്രൈസ്തവരല്ലെ ? മുനമ്പംകാർക്ക് വക്കഫ് ഭൂമി വിട്ടുനല്‍കി മുതലെടുപ്പുകാരെ ഒറ്റപ്പെടുത്തണം - ദാസനും വിജയനും

2022-ലെ കണക്കുകൾ അനുസരിച്ച്ഏതാണ്ട് 4.9 ലക്ഷം വഖഫ് സ്ഥാപനങ്ങൾ ഇന്ത്യയിൽ നിലവിലുണ്ട്. ഇന്ത്യയിലെ വഖഫ് പ്രശ്നം വളരെ പ്രത്യേകതയും കഴമ്പും ഉള്ളതാണ്. കാരണം ഇന്ത്യയിൽ വഖഫ് സ്വത്തുകൾക്ക് വലിയ ചരിത്രപരവും സാമൂഹികപരവുമായ പ്രാധാന്യം ഉണ്ട്.

ദാസനും വിജയനും & nidheesh kumar
Updated On
New Update
vaqaf board
Listen to this article
0.75x 1x 1.5x
00:00 / 00:00

വഖഫ് വിഷയം എഴുതുവാൻ തുടങ്ങുമ്പോൾ ആണവകരാർ വിഷയം ആണ് ഓർമ്മയിൽ വരുന്നത്. കാരണം എത്ര വായിച്ചാലും എത്ര പഠിച്ചാലും തലയിൽ കയറാത്ത ചില വിഷയങ്ങളിൽ ഒന്നാണ് ആണവകരാർ വിഷയം.

Advertisment

വഖഫ് എന്നാൽ ദാനമാണ്, പണ്ടത്തെ ചില വമ്പൻ സ്രാവുകൾ, കുടുംബങ്ങൾ, ചില വ്യക്തികൾ അവരുടെ സ്വത്ത് ദൈവപ്രീതിക്കും മനസ്സന്തോഷത്തിനും വേണ്ടി സമൂഹത്തിന്റെ നന്മക്കായി, ധാർമ്മിക വിദ്യാഭ്യസത്തിനും ക്ഷേമത്തിനും  ഏൽപ്പിച്ചുകൊടുക്കുന്ന ദാനമാണ് വഖഫ് എന്നതിന്റെ പൊരുൾ.


ഈ ഭൂമി പിന്നീട് മറിച്ചു വിൽക്കുവാനോ കൈമാറുവാനോ പാടില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.


ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻമാർ മുഗൾ വംശജരും ഹൈദരാബാദിലെ നൈസാം കുടുംബവും ഒക്കെയായിരുന്നു. അന്നത്തെ ഇന്ത്യയുടെ ജിഡിപി തന്നെ ഏറ്റവും ഒന്നാമതായിരുന്നു.

ഇന്ത്യാ മഹാരാജ്യത്തെ അങ്ങനെ വെറുതെ വിട്ടാൽ പിന്നെ പിടിച്ചാൽ കിട്ടില്ല എന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് പരട്ടകളും ജൂത മാഫിയയും പോർച്ചുഗീസ് ഗേ ഗ്രൂപ്പുകളും  ഒക്കെ ചേർന്നുകൊണ്ട് വിഘടിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം ആവിഷ്കരിച്ചു.

നാട്ടുരാജാക്കന്മാരെയും ജനങ്ങളെയും ഒക്കെ തമ്മിൽ തെറ്റിച്ചുകൊണ്ട് ആറായിരത്തോളം വരുന്ന ബ്രിട്ടീഷുകാർ അന്ന് അറുപത് കോടിയോളം ഉണ്ടായിരുന്ന ഇന്ത്യക്കാരെ പറ്റിച്ചു ജീവിച്ചു.


ആ സമയങ്ങളിൽ പലതരം നിയമങ്ങൾ നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിൽ മുസ്ലിം രാജാക്കന്മാരും കുടുംബങ്ങളും കുറെയധികം ഭൂമി പാവപ്പെട്ടവരുടെ ഉന്നമനത്തിനായി എഴുതിക്കൊടുത്തു. ഇന്ത്യയിൽ മാത്രം 6 ലക്ഷം ഏക്കറിലധികം വഖഫ് ഭൂമി ഉണ്ടായിരുന്നു - ഇത് ഇന്ത്യൻ റെയിൽവേയേക്കാൾ കൂടുതലാണ്. 


2022-ലെ കണക്കുകൾ അനുസരിച്ച്ഏതാണ്ട് 4.9 ലക്ഷം വഖഫ് സ്ഥാപനങ്ങൾ ഇന്ത്യയിൽ നിലവിലുണ്ട്. ഇന്ത്യയിലെ വഖഫ് പ്രശ്നം വളരെ പ്രത്യേകതയും കഴമ്പും ഉള്ളതാണ്. കാരണം ഇന്ത്യയിൽ വഖഫ് സ്വത്തുകൾക്ക് വലിയ ചരിത്രപരവും സാമൂഹികപരവുമായ പ്രാധാന്യം ഉണ്ട്. ഇത് മതം, ഭൂമിയവകാശം, ഭരണകൂടം, രാഷ്ട്രീയമെന്നിങ്ങനെയുള്ള പല മേഖലകളെയും തൊടുന്ന വിഷയമാണ്.

നിരവധി വഖഫ് സ്വത്തുകൾ ഇപ്പോഴും നിയമപരമായ തർക്കങ്ങൾക്കിടയിലായിരിക്കുന്നു - കുടുംബങ്ങൾ, സ്വകാര്യ വ്യക്തികൾ, സർക്കാർ, വഖഫ് ബോർഡ് എന്നിവ തമ്മിൽ. 


ഇത്രയും വലിയ സ്വത്ത് ആസ്തികളെ പരിശോധിക്കുകയും, ഭദ്രമായി കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത് നിർബന്ധമാണ്. ചിലർ വഖഫ് സ്വത്തുകൾ പാരലൽ ഭൂപ്രമാണമായി കണക്കാക്കി വിമർശനം ഉയർത്തുന്നു.


നിലവിലെ ഭരണകൂട താൽപര്യങ്ങൾ ഇതൊരു രാഷ്ട്രീയ ആയുധമാക്കി മാറ്റിക്കൊണ്ട് വോട്ട് രാഷ്ട്രീയം കളിക്കുമ്പോൾ പ്രശ്നങ്ങൾ സങ്കീർണ്ണമാകുന്നു. ഉദാഹരണമായി മുനമ്പത്തെ വഖഫ് ഭൂമി കോഴിക്കോട്ടെ ഫാറൂഖ് കോളജുകാരുടെ അധീനതയിൽ ആയിരുന്നത് അവര്‍ മറിച്ചു വിറ്റു.

മറിച്ചു വിറ്റിട്ടുണ്ടെങ്കിൽ, അതിനു പണം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ വഖഫ് ബോർഡ് ചെയ്യേണ്ടത് അത് വാങ്ങിയവർക്ക് കൊടുക്കുക എന്നത് മാത്രമാണ്. അല്ലാതെ അതിൽ കയറി മാന്തി ആ പുണ്ണിനെ ക്യാൻസർ ആക്കി മാറ്റാതെ നോക്കേണ്ടത് വഖഫ് ബോർഡിന്റെ ഉത്തരവാദിത്വമാണ്.


കേരളത്തിലെ ക്രിസ്ത്യാനികളുടെ വോട്ടു തട്ടാൻ രാഷ്ട്രീയപാർട്ടികൾ പടച്ചുവിടുന്ന ഇത്തരം ''ശബരിമല'' കളികൾ മനസ്സിലാക്കി ബുദ്ധി പ്രയോഗിക്കേണ്ടത് കേരളത്തിലെ ജനങ്ങളാണ്. അന്ന് അൽഫോൻസ് കണ്ണന്താനത്തെ ഉപയോഗിച്ച് ശബരിമല ഭൂതം തുറന്നുവിട്ടെങ്കിൽ ഇപ്പോൾ ജോർജ്ജ് കുര്യൻ എന്ന മന്ത്രിയെയും സുരേഷ്ഗോപിയെയും ഉപയോഗിച്ചുകൊണ്ട് മുനമ്പം ആളിക്കത്തിക്കുന്നു.


അവരെ തോൽപ്പിക്കണമെങ്കിൽ വഖഫ് ബോർഡ് ആ ഭൂമിയെ അങ്ങ് മറന്നു കളഞ്ഞേക്ക്. ചുമ്മാ ജനരോഷം ആളിക്കത്തിക്കുവാൻ കൂട്ടുനിൽക്കുവാൻ ഇട നൽകരുത്. എറണാകുളം ജില്ലയിലെ മനസ്സമാധാനം കളയുവാനും രാഷ്ട്രീയ ആധിപത്യം പിടിക്കുവാനും ചിലർ കളിക്കുന്ന കളികൾ മനസിലാക്കി കളിച്ചാൽ എല്ലാവർക്കും നന്ന്.

kapil sibal

ഇന്ന് കപിൽ സിബൽ പറഞ്ഞതനുസരിച്ച് തെക്കേ ഇന്ത്യയിലെ മൂന്നു അമ്പലങ്ങളുടെ ഭൂമി ഈ വഖഫ് ബോർഡിനേക്കാൾ അധികമാണ് എന്നാണ്. അതുപോലെ ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ അവരുടെ കയ്യിലുണ്ടായിരുന്ന സ്വത്തുവകകൾ ഏക്കർ കണക്കിന് ഭൂമി അവർ ക്രിസ്ത്യൻ മിഷണറിമാർക്ക് കൈമാറിയിരുന്നു. 

നിരവധി അനവധി കോളേജുകളും ആശുപത്രികളും സ്ഥാപിച്ചത് അത്തരം ഭൂമികളിലാണ്‌. ബെംഗളൂരു സിറ്റിയിൽ 100 + 25 ഏക്കറിലാണ് ക്രൈസ്റ്റ് കോളേജ് നിലനിൽക്കുന്നത്. കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള വസ്തുവിലാണ് ഇങ്ങനെയുള്ള സ്ഥാപനങ്ങൾ. 


ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പരന്നുകിടക്കുന്നത് എൺപതോളം ഏക്കറുകളിലാണ്. സഭകള്‍ വശം ഈ വക വസ്തുക്കൾ ഒക്കെ ഉണ്ടായിട്ടും പാവപ്പെട്ട ക്രിസ്ത്യാനി വയനാട്ടിലും ഇടുക്കിയിലും ഇരിക്കൂറും ഒക്കെ വനഭൂമി വെട്ടിപ്പിടിച്ചു മണ്ണില്‍ പൊന്ന് വിളയിച്ചാണ് ജീവിതം കരുപ്പിടിപ്പിച്ചത്.


അച്ചന്മാരും ബിഷപ്പുമാരും മേടകളിൽ സുഖ ജീവിതം ആസ്വദിക്കുമ്പോൾ പാവപ്പെട്ടവൻ എന്നും പാവപ്പെട്ടവനായി തന്നെ ജീവിതം തള്ളിനീക്കുന്നു.

രാഷ്ട്രീയക്കാരിൽ നിന്നും പണവും സൗകര്യങ്ങളും നേടിക്കൊണ്ട് ചില ജന്മികൾ ഇപ്പോഴും വഖഫ് പോലുള്ള വെള്ളാന ബോർഡുകളിൽ നുഴഞ്ഞുകയറിക്കൊണ്ട് സമൂഹത്തിൽ വിഷവിത്തുകൾ പാകുമ്പോൾ അവരെ ചാട്ടവാറുകൊണ്ട് അടിക്കേണ്ട സമയം അധികരിച്ചിരിക്കുന്നു.

ഇപ്പോൾ മുനമ്പത്തെ പാവപ്പെട്ട ക്രിസ്ത്യാനികൾക്ക് വേണ്ടി മുതലക്കണ്ണീർ പൊഴിക്കുന്നവർ തന്നെ ജബൽപൂരിൽ കേക്ക് മുറിച്ചുകൊണ്ട് ഓടിച്ചിട്ട് അടിക്കുന്നത് നമ്മുക്ക് കാണാം. മണിപ്പൂരിലേക്ക് ഈ വിദ്വാന്മാർ തിരിഞ്ഞു നോക്കിയിട്ടില്ല എന്നതും നാം തന്നെ കാണുന്നു.


പണം കിട്ടിയാലും ഇല്ലെങ്കിലും മുനമ്പത്തെ വക്കഫ് ഭൂമി അവിടെ താമസിക്കുന്നവർക്ക് തന്നെ വിട്ടുകൊടുത്തുകൊണ്ട് ഈ വക നാറിയ രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തിയാൽ ഇനിയുള്ള തലമുറക്ക് ഇവിടെ വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ ജീവിക്കുവാനാകും. 


അല്ലെങ്കിൽ അവരുടെയൊക്കെ ഭാവിക്കായി എമ്പുരാൻ പോലുള്ള സിനിമകൾ വരെ എടുക്കുവാൻ ആളില്ലാതെ ആകും . മറ്റൊരു ഗുജറാത്ത് നാം കാണേണ്ടിവന്നേക്കാം !!!

വഖഫിലെ ചില ചാരന്മാരെ പിടിച്ചു പടിയടച്ചു പിണ്ഡം വെക്കണമെന്നാവശ്യപ്പെട്ട് ദാസനും മുനമ്പത്തു കളിക്കുന്ന ക്രിസങ്കികളെ  ശബരിമല പോലെ ഒറ്റപ്പെടുത്തണമെന്നു വിജയനും