സോഷ്യല്‍ മിഡിയയിലെ പുതിയ വാഴ്ത്തി എഴുത്തുകാരാണ് മീനാക്ഷി, ഷെഫീന, പാര്‍വതി, ജൂലിയമാരൊക്കെ. ഒക്കെയും വ്യാജ സൃഷ്ടികള്‍. ഇലക്ഷന് പൊട്ടിക്കാന്‍ വച്ച മാങ്കൂട്ടം വെടിക്കെട്ട് പ്രതിപക്ഷം എറിഞ്ഞു പൊട്ടിച്ചുകളഞ്ഞു. ശബരിമല വിഴുങ്ങിയത് എങ്ങനെയും കെസി വേണുഗോപാലില്‍ എത്തിക്കാന്‍ ശ്രമിച്ചതും ചീറ്റി. ഇനി കുഴല്‍നാടനും ഷിബുവും ബാക്കി. എകെജി സെന്‍ററിലെ ക്യാപ്സൂളുകളൊക്കെ എല്‍കെജി നിലവാരത്തില്‍ വീണുപൊട്ടുകയാണത്രെ - കന്നാസും കടലാസും

ഈ എകെജി സെന്റർ ബിൽഗേറ്റ്സ് ഇറക്കിവിട്ട മറ്റൊരു ഭൂതമായിരുന്നു പുനർജനിയുടേത്. അത് ചാപിള്ളയായി മാറിയപ്പോൾ പ്രതിപക്ഷ നേതാവിന് അത് മറ്റൊരു പുനർജ്ജനിയായി പരിണമിച്ചു. അതിന്റെ പ്രത്യേക നന്ദി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു.

New Update
pinarai vijayan vd satheesan kc venugopal rahul mankoottathil mathew kuzhalnadan shibu baby john
Listen to this article
0.75x1x1.5x
00:00/ 00:00

ഇക്കഴിഞ്ഞ 2021 തിരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയയിൽ ഒറിജിനൽ എഴുത്തുകാരുടെ സംസ്ഥാന സമ്മേളനമായിരുന്നു. 

Advertisment

അന്ന് സകലമാന താടിവെച്ച സിനിമാക്കാരും കൊച്ചിയിലെ ന്യൂ ജെൻ കഞ്ചാവടി സിനിമാക്കാരും സാഹിത്യ ശിരോമണികളും സംഗീതജ്ഞരും സാംസ്‌കാരിക നായകന്മാരും നായികമാരും എന്തിനധികം പറയുന്നു കേരളവർമ്മയിലെ കോപ്പിയടി ടീച്ചറമ്മയും, അതുപോലെ കേരളത്തിലെ ഒട്ടുമിക്ക യുഡിഎഫ് കുടുംബങ്ങളിലെ വരെ അംഗങ്ങളായ ജെൻസി പെൺപിള്ളേരും ആൺപിള്ളേരും ടീച്ചറമ്മയെ കുറിച്ചും അവർക്ക് കിട്ടിക്കൊണ്ടിരുന്ന അവാർഡുകളെ കുറിച്ചും ക്യാപ്റ്റനെ കുറിച്ചും ക്യാപ്റ്റന്റെ കരുതലിനെ കുറിച്ചും സോഷ്യൽ മീഡിയയിൽ തള്ളിമറിച്ചപ്പോൾ 99 സീറ്റുകളോടെ അസാധ്യം ഭൂരിപക്ഷത്തോടെ രണ്ടാം ഭരണം കൈക്കലാകുവാൻ സാധിച്ചു.


ഒരു മീനാക്ഷി, ഒരു ഏയ്ഞ്ചല, വിഷ്ണു, ഷെഫീന, പാർവ്വതി, ജൂലിയ അങ്ങനെ അങ്ങനെ പോകുന്നു ഇപ്പോഴത്തെ സോഷ്യൽ മീഡിയ എഴുത്തുകാരുടെ അക്കൗണ്ടുകൾ. തപ്പി നോക്കുമ്പോൾ അവയെല്ലാം എകെജി സെന്ററിൽ നിന്നും ഉത്ഭവിക്കുന്ന അക്കൗണ്ടുകളാണെന്ന് കണ്ടെത്തുവാൻ സാധിക്കും.


പണ്ടൊക്കെ 2000 കാലഘട്ടത്തിൽ ആദ്യമായി മൈക്രോസോഫ്റ്റിന്റെ എംഎസ്എൻ ചാറ്റ് റൂം നടത്തിക്കൊണ്ടിരുന്ന സമയങ്ങളിൽ അഞ്ചും എട്ടും കംപ്യുട്ടറുകൾ നിരത്തിവെച്ചുകൊണ്ട് അതിൽ ഏറെയും പെണ്പിള്ളേരുടെ പേരിൽ ഐഡിയുണ്ടാക്കി കളിച്ചിരുന്നത് ഓർമ്മയിൽ വരുന്നു. 

മഴവില്ല്, കുപ്പിവള, മഷിത്തണ്ട്, കാർത്തുമ്പി, പൂമി, ലൈക്സു, പിങ്കിചീക്, റെഡ് ലിപ്സ് എന്നിങ്ങനെയുള്ള പേരുകൾ ഇട്ടുകൊണ്ട് വയലറ്റ്, ഗ്രീൻ കളർ ഫോണ്ടുകളിൽ ചാറ്റ് ചെയ്യുമ്പോൾ ചൂണ്ടയുമായി ഇരിക്കുന്ന പ്രാപ്പിടിയന്മാർ എഎസ്എൽ (ഏജ്, സെക്സ്, ലാംഗ്വേജ്‌) എന്ന് ചോദിച്ചുകൊണ്ട് കൊത്തിനോക്കാറുണ്ട്. അത്തരത്തിൽ പഴയ പുസ്തകം വീണ്ടും തുറക്കുകയാണ് എകെജി സെന്ററിലെ ബിൽഗേറ്റ്സ് കുമാർ.

rahul mankoottathil


അവർ ആറ്റുനോറ്റ് കരുതിവെച്ചിരുന്ന ഒരു സ്കൂപ്പായിരുന്നു മാങ്കൂട്ടം വിഷയം. അതിന്നായി ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതു മുതൽ ഓരോരോ ചാനലിലെയും അതുപോലെ സോഷ്യൽ മീഡിയയിലെ ഗ്ലാമർ താരങ്ങളെയും പ്രശസ്തി ആഗ്രഹിക്കുന്നവരെയും ഒക്കെ കണ്ടെത്തി ശരിക്കും പറഞ്ഞാൽ ഹണിട്രാപ്പ് പോലെത്തന്നെ കളിച്ചപ്പോൾ ഞരമ്പ് രോഗിയായ ആ പയ്യൻ അതിൽ കമിഴ്ന്നടിച്ചു വീണു. 


പാലക്കാട് ഉപ തിരഞ്ഞെടുപ്പിൽ അവൻ സ്ഥാനാർത്ഥി ആയപ്പോൾ കരുതിവെച്ചിരുന്ന വെടിക്കെട്ടുകൾ പൊട്ടിക്കുവാൻ മുതിർന്നപ്പോൾ ത്രികാല ജ്ഞാനിയായ സാക്ഷാൽ പിണറായി വിജയൻ പറഞ്ഞു '' ഇപ്പോൾ പൊട്ടിക്കണ്ട എന്ന് ''. 

pinarai

അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആറ്റംബോംബാക്കി മാറ്റിവെക്കാൻ പറഞ്ഞു. ഇത് മണത്തറിഞ്ഞ പ്രതിപക്ഷം അതെടുത്തുപൊട്ടിച്ചുകൊണ്ട് ഏറുപടക്കമാക്കി അതിനെ നിർവീര്യമാക്കി.


ഇന്നിപ്പോൾ എകെജി സെന്ററിലെ പൊയ്മുഖങ്ങളായ സോഷ്യൽ മീഡിയ പെണ്ണുങ്ങളുടെ പോസ്റ്റുകൾ വായിച്ചാൽ ഒരു കാര്യം മനസിലാകും. അവർക്ക് ഇപ്പോൾ വേണ്ടത് മാങ്കൂട്ടമല്ല. മാങ്കൂറ്റത്തിന്റെ ഫോൺ എങ്ങനെയെങ്കിലും തല്ലി തുറന്നുകൊണ്ട് അതിനുള്ളിലെ ചാറ്റുകൾ പുറത്തെടുത്തു അതിൽ എങ്ങനെയെങ്കിലും ഷാഫി പറമ്പിലിന്റെ പേരുകൾ കുത്തിക്കയറ്റണം എന്ന് മാത്രമാണ്. 


pc vishnunath pk firoz

അതുപോലെ പികെ ഫിറോസ്, പിസി വിഷ്ണുനാഥ്‌ പോലുള്ള യുഡിഎഫ് താരങ്ങളെ എങ്ങനെയെങ്കിലും ഒതുക്കുവാനുള്ള സൂത്രപ്പണി നെയ്തുകൊണ്ടിരിക്കുമായാണ് എകെജി സെന്ററിലെ ജൂതാസായ ആ ബിൽഗേറ്റ്സ് കുമാർ. 

ജീവിതത്തിൽ എന്നും പരാജയം മാത്രം ഏറ്റുവാങ്ങി, സ്വന്തം അച്ഛൻ തളർന്നുകിടക്കുമ്പോൾ
സ്വത്തുക്കൾ കൈയൊപ്പ് ഇടീച്ചുകൊണ്ട് എഴുതുവാങ്ങി സഹോദരങ്ങളെ പറ്റിച്ച ആ പരാജയൻ ഇന്നിപ്പോൾ കേരളത്തെ മൊത്തം നശിപ്പിക്കുവാൻ കൂട്ടുനിൽക്കുകയാണ്.


അതുപോലെ ശബരിമല വിഷയത്തിൽ അഞ്ചോളം സഖാക്കന്മാർ ജയിലിനുള്ളിൽ ജാമ്യം കിട്ടാതെ കിടന്നുറങ്ങുമ്പോൾ, ഇനിയും സഖാക്കൾ വെയിറ്റിംഗ് ലിസ്റ്റിൽ നിൽക്കുമ്പോൾ പുതിയ പരിപാടികളുമായി രംഗത്തെത്തി സോഷ്യൽ മീഡിയയിലെ മീനാക്ഷിയേയും വിഷ്‌ണുവിനെയും ഒക്കെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്.


ശബരിമല ഇപ്പോ സോണിയാഗാന്ധി, അടൂർ പ്രകാശ് കഴിഞ്ഞപ്പോൾ കെസിയുടെ നെഞ്ചത്തേക്കും കയറ്റി തുടങ്ങി. പണ്ടെങ്ങോ അരവണ പായസത്തിൽ എലിയുടെ വാൽ കണ്ടതും ആ എലിവാൽ സ്വർണ്ണവാൽ ആയിരുന്നുവെന്നും അത് അന്നത്തെ ദേവസ്വം ബോർഡുകാർ കൊണ്ടിട്ടതാണെന്നും, കൊടിമരത്തിൽ വാഹനം അടിച്ചു മാറ്റിയെന്നും, ആരവണയിലെ നെയ്യ് ചൈനയുടെ നെയ്യ് ആയിരുന്നെന്നും കണ്ടെത്തിക്കൊണ്ട് സോഷ്യൽ മീഡിയയിലൂടെ സ്വർണം കട്ടവർ ആരപ്പാ, സഖാക്കളാണ് അയ്യപ്പ എന്ന വാഴ്ത്തുപാട്ട് മാറ്റിമറിക്കുകയും ചെയ്യുവാനുള്ള തത്രപ്പാടിലാണ്. 

kc venugopal

ഈ എകെജി സെന്റർ ബിൽഗേറ്റ്സ് ഇറക്കിവിട്ട മറ്റൊരു ഭൂതമായിരുന്നു പുനർജനിയുടേത്. അത് ചാപിള്ളയായി മാറിയപ്പോൾ പ്രതിപക്ഷ നേതാവിന് അത് മറ്റൊരു പുനർജ്ജനിയായി പരിണമിച്ചു. അതിന്റെ പ്രത്യേക നന്ദി അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു.


ഇന്നിപ്പോൾ മാത്യൂ കുഴൽനാടനെതിരെ വിജിലൻസ് കേസ്, ഷിബു ബേബി ജോണിനെതിരെ പോലീസ് കേസ്, പിണറായിയെയും മകളെയും മരുമകനെയും വിമർശിക്കുന്ന ആർക്കുമെതിരെയും കേസുകൾ, സോഷ്യൽ മീഡിയയിൽ കമന്റിടുന്നവർക്കെതിരെ കേസ് അങ്ങനെയങ്ങനെ കെടാൻ പോകുന്ന വിളക്കുകൾ ആളിക്കത്തിക്കുകയാണ് ഈ എകെജി സെന്റർ കോമാളി.


shibu baby john mathew kuzhalnadan

കേസുകൾ അവർതന്നെ ഉണ്ടാക്കി അവർ തന്നെ അതൊക്കെ സോഷ്യൽ മീഡിയയിലൂടെ ഇല്ലാത്ത പ്രൊഫൈലുകളിലൂടെ പ്രചരിപ്പിക്കുമ്പോൾ മലയാളി അവനെ പോലെ പൊട്ടനാണ് എന്നാണ് അവൻ കരുതിയിരിക്കുന്നത്. 


കൂടാതെ ചൂരൽമലയിലെ കോൺഗ്രസ്സ് പിരിവിനെ കുറിച്ചുള്ള കുറെ പോസ്റ്റുകൾ പടച്ചു വിടുന്നുണ്ട്. ആ ദുരന്തത്തിൽ ഏറ്റവും ആഘോഷിച്ചത് ഇടതു സർക്കാർ ആണെന്നുള്ളത് വിസ്മരിച്ചുകൊണ്ടാണ് ഈ കളികൾ അരങ്ങേറുന്നത്. 


2018 പ്രളയത്തിന്റെ ഭാഗമായി സർക്കാർ ജോലിക്കാരിൽ നിന്നും ഗൾഫ്, അമേരിക്ക പ്രവാസികളിൽ നിന്നും പിരിച്ചെടുത്ത പണം 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ നാഷണൽ ഹൈവേ മൊത്തമായി പിണറായി - കോടിയേരി ഹോർഡിങ്ങുകൾക്കും ഫുൾ പേജ് പരസ്യങ്ങൾക്കും ഉപയോഗിച്ചത് വിസ്മരിച്ചുകൊണ്ടാണ് ഈ എകെജി കൂലി പട്ടാളം പടച്ചു വിടുന്നത്. മരം വെട്ടുകാർ പറഞ്ഞ സിറ്റി തന്നെ ഇവന്മാർ വിഴുങ്ങിയിരിക്കുമ്പോഴാണ് ഇതും പറഞ്ഞു നടക്കുന്നത്

അച്ഛൻ മരിച്ചിരിക്കുന്ന ഷാനി മോൾ ഉസ്മാൻ എൽഡിഎഫിലേക്ക്, പുലിക്കുട്ടിയായ ടിഎൻ പ്രതാപൻ എൽഡിഎഫിലേക്ക് എന്നൊക്കെ ഇല്ലാക്കഥകൾ പടച്ചുവിടുന്ന എകെജി മീഡിയ സ്വന്തം പാളയത്തിലെ റെജി ലൂക്കോസും രാജേന്ദ്രനും ബിജെപിയിലേക്ക് പോയതിനെ കുറിച്ച് അറിഞ്ഞ മട്ടില്ല. 


പണ്ട് ഇക്കളികൾ തുടർന്നപ്പോൾ എഎം ആരിഫ് യുഡിഎഫിലേക്ക്, കെ ടി ജലീൽ യുഡിഎഫിലേക്ക്, പി ജയരാജൻ ബിജെപിയിലേക്ക് എന്ന് യുഡിഎഫുകാർ തിരിച്ചും എഴുതിപിടിപ്പിച്ചപ്പോൾ ആരിഫ് ഫേസ്‌ബുക്കിലൂടെ തെറി വിളിച്ചതും മലയാളി മറന്നു കാണില്ല.


ആയതിനാൽ നേരാം വണ്ണം തിരഞ്ഞെടുപ്പുകളെ നേരിടുവാൻ ധൈര്യമില്ലാതെ സോഷ്യൽ മീഡിയയിലൂടെ ഈ വക ചീഞ്ഞ കളികൾ ഇനിയും തുടർന്നാൽ യുഡിഎഫുകാർ ഒന്നടങ്കം പ്രതികരിച്ചും തുടങ്ങിയാൽ എകെജി സെന്ററിലെ ബിൽഗേറ്റ്സ് നാട് വിടേണ്ടി വരും എന്നാണ് അവർ മുന്നറിയിപ്പുകൾ നൽകുന്നത്. പുതിയ അടവുകൾ പയറ്റൂ കുമാരാ !

സൂക്ഷിച്ചാൽ ദുഖിക്കേണ്ട : കന്നാസും കടലാസും 

Advertisment