Advertisment

കൊറോണ വൈറസ്; ഇന്ത്യന്‍ പര്യടനം മതിയാക്കി നാട്ടിലേക്ക് മടങ്ങേണ്ടിവന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളോട് സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശം

New Update

കേപ് ടൗണ്‍: കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പര്യടനം മതിയാക്കി നാട്ടിലേക്ക് മടങ്ങേണ്ടിവന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരങ്ങളോട് സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദേശം.

Advertisment

publive-image

മുന്‍കരുതലിന്‍റെ ഭാഗമായി 14 ദിവസത്തേക്ക് ഹോം ഐസോലേഷനില്‍ കഴിയാനാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷുഐബ് മഞ്ച്രയുടെ നിര്‍ദേശം. നിരീക്ഷണ കാലയളവില്‍ പൊതുയിടങ്ങളില്‍ പോകരുതെന്നും താരങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്.

കോവിഡ് 19 വൈറസ് ഭീഷണിയെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ഏകദിന പരമ്പര ബിസിസിഐ റദ്ദാക്കിയിരുന്നു. ആദ്യ മത്സരം മഴയെത്തുടര്‍ന്ന് നടക്കാതിരുന്നതിനു പിന്നാലെയാണ് പരമ്പര റദ്ദാക്കിയത്. ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന് അതോടെ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല.

cricket nireekshanam
Advertisment