കാളകാത്ത സന്ദന മേരം
വെകുവോകാ പൂത്തിരിക്കോ
പൂ പറിക്ക പോകിലാമോ ..
വിമേനാത്തെ പാക്കിലമോ
കാളകാത്ത സന്ദന മേരം
വെകുവോകാ പൂത്തിരിക്കോ ..
പൂ പറിക്ക പോകിലാമോ
വിമേനാത്തെ പാക്കിലമോ
ലാ ലെ ലാ ലെ ലാ ലെ ലാ ല ലെ
ലാ ലെ ലാ ലെ ലാ ലെ ലാ ല ലെ ..
നമ്മുടെ സ്വന്തം അട്ടപ്പാടിയുടെ നഞ്ചിയമ്മ ദേശീയ അവാർഡ് അവരുടെ മുതലാളി സച്ചിക്ക് സമർപ്പിച്ചപ്പോൾ മനസ്സ് വല്ലാതെ കലങ്ങി .
ഇന്ത്യയിലാദ്യമായി ഒരു ആദിവാസി വനിത പ്രഥമ പൗരയായ ദിവസം തന്നെ ഗോത്രവർഗ വനിതയായ നഞ്ചിയമ്മക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല ഗായികക്കുള്ള പുരസ്‌കാരം ലഭിച്ചപ്പോൾ നന്മകൾ ഇനിയും അവസാനിക്കുന്നില്ലെന്ന ബോധം ഓരോരോ ഇന്ത്യക്കാരനിലും ആത്മവിശ്വാസം വളർത്തുകയാണ്.
അയ്യപ്പനും കോശിയും എന്ന സിനിമ മലയാളത്തിന്റെ മറ്റൊരു പൊൻതൂവൽ ആക്കിക്കൊണ്ട് കൊടുങ്ങലൂരിന്റെ സ്വന്തം സച്ചി നമ്മെ വിട്ടുപിരിഞ്ഞപ്പോൾ ഒട്ടേറെ നിഗൂഢതകൾ ബാക്കിയാണ് .
കേരളം കണ്ട ഏറ്റവും നല്ല സിനിമയെയും ഏറ്റവും നല്ല സംവിധായകനെയും അയ്യപ്പനും കോശിയിലൂടെ നമുക്ക് ലഭിച്ചപ്പോൾ നമുക്ക് നഷ്ടമായത് വിലമതിക്കാനാവാത്ത ഒരു അതുല്യ പ്രതിഭയെ ആയിരുന്നു .
അദ്ദേഹം എന്തിന് വടക്കാഞ്ചേരി പോലത്തെ ഒരു സാധാരണ സ്ഥലത്തെ സാധാരണ ആശുപത്രിയിൽ ചികിത്സക്ക് പോയി എന്നത് ഇന്നും ദുരൂഹത നിലനിൽക്കുന്നു . ആരാണ് അദ്ദേഹത്തെ വടക്കാഞ്ചേരിയിലേക്ക് പോകാൻ നിർബന്ധിച്ചത് ? എന്തായിരുന്നു അയാളുടെ ദുരുദ്ദേശം ?
ഇവിടെയാണ് സച്ചിയുടെ ജീവിതത്തിലെ ട്വിസ്റ്റുകൾ ആരംഭിക്കുന്നത് . 2007 ൽ ചോക്ലേറ്റിൽ തുടങ്ങിയ സിനിമാ ജീവിതം രാമലീല എന്ന സിനിമയിൽ എത്തിയപ്പോൾ താനറിയാതെ ശത്രുക്കളെ സ്വന്തം ജീവിതത്തിലേക്ക് മാടി വിളിക്കുകയായിരുന്നു സച്ചി .
രാമലീല എന്ന സിനിമ ഇറങ്ങാതിരിക്കുവാനായി മലയാളത്തിലെ കൊച്ചി ലോബി പലതരത്തിലുള്ള അഭ്യാസങ്ങളും ഇറക്കിനോക്കിയിരുന്നു . അതിന്റെ ഭാഗമായി പലതരം അറസ്റ്റുകളും വിവാദങ്ങളും കേരളജനത കണ്ടു .
അതിപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു . എന്തുകൊണ്ട് രാമലീല എന്ന് ആരെങ്കിലും ചിന്തിച്ചാൽ അവർ ഒന്നുകൂടി ആ സിനിമ ഇന്റനെറ്റിൽ കണ്ടാൽ കാര്യങ്ങൾ വ്യക്തമാകും .
ആരാണ് രാമലീലയിലെ യഥാർത്ഥ വില്ലൻ . സഖാവ് രാഘവൻ എന്ന തൊഴിലാളി നേതാവിനെ പിന്നിൽ നിന്നും കുത്തുന്ന അമ്പാടി മോഹനൻ എന്ന കഥാപാത്രത്തിൽ ശരിക്കും ആരെയാണ് സച്ചി ഉദ്ദേശിച്ചിരുന്നത് . അവിടെയാണ് യഥാർത്ഥ ശത്രുവിനെ സച്ചിക്ക് സമ്മാനമായി ലഭിച്ചത് .
സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടയിൽ കൊച്ചിയിലെ സിനിമ മാഫിയ യഥാർത്ഥ വില്ലനെ തിരിച്ചറിയുകയും ആ സിനിമ ഇറങ്ങാതിരിക്കുവാൻ പതിനെട്ടടവും പയറ്റുകയും ചെയ്‌തിരുന്നു . അതിന്റെ ഭാഗമായാണ് കേരളത്തിലെ ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വിവാദം കേരളം കണ്ടുകൊണ്ടിരിക്കുന്നത് .
രാമലീലയുടെ വൻ വിജയത്തിനുശേഷം 'ഡ്രൈവിംഗ് ലൈസൻസ്' എന്ന സിനിമയുടെ കഥ എഴുതുമ്പോൾ ചെറിയ ഒരു ഈഗോ എത്രത്തോളം ചിലരുടെ ജീവിതത്തെ മാറ്റി മറിക്കും എന്നത് മലയാളിക്ക് മനസിലാക്കിത്തന്നു .
അതുകഴിഞ്ഞുണ്ടാക്കിയ 'അയ്യപ്പനും കോശിയും' സംവിധാനം ചെയുമ്പോഴും 'ഈഗോ' എന്ന മുൻ ആശയത്തെ സച്ചി കൈവിട്ടിരുന്നില്ല . മുൻ പട്ടാളക്കാരനും സാധാരണ ഒരു പോലീസുകാരനും തമ്മിൽ ഉണ്ടാകുന്ന 'ഈഗോ' കൊണ്ടെത്തിച്ചത് നാം ചിന്തിക്കുന്നതിനുമപ്പുറമായിരുന്നു .
രണ്ടുപേരുടെ 'ഈഗോ'യിൽ പെട്ടുപോകുന്ന കുടുംബങ്ങളും പോലീസുകാരും നാട്ടുകാരും എല്ലാം ചേർന്ന് സിനിമയെ ബ്രഹ്മാണ്ഡമാക്കി മാറ്റുകയായിരുന്നു . അയ്യപ്പനും കോശിയും എന്ന സിനിമയിലെ അയ്യപ്പന്റെ ഭാര്യ ഒരു മാവോയിസ്റ്റ് ഗ്രൂപ്പിലെ മെമ്പർ ആയിരുന്നുവെങ്കിലും മാവോയിസ്റ്റ് എന്ന പ്രസ്ഥാനത്തിന് അത് വലിയ ഒരു ഇമേജ് കേരളത്തിൽ ഉണ്ടാക്കി കൊടുത്തു .
കേരളത്തിൽ കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി എന്തൊക്കെ രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടായാലും അതിനെ മറയ്ക്കുവാൻ ഉപയോഗിച്ചിരുന്ന പുകമറയായിരുന്നു മാവോയിസ്റ്റ് വേട്ടകൾ .
എന്തൊക്കെ എവിടെയൊക്കെ സംഭവിച്ചാലും ഏതെങ്കിലും ഒരാളെ വെടിവെച്ചുകൊണ്ട് മാവോയിസ്റ്റ് വേട്ട എന്നപേരിൽ ജനങ്ങളിൽ എത്തിച്ചിരുന്ന ഭരണകൂടങ്ങൾക്ക് ഒരു വെല്ലുവിളിയായിരുന്നു സച്ചി ആ സിനിമയിലൂടെ പുറത്തുകൊണ്ടുവന്നത് .
അയ്യപ്പനും കോശിയും എന്ന സിനിമ നടക്കുമ്പോൾ സച്ചി വല്ലാതെ വേദനകൾ കടിച്ചമർത്തിയിരുന്നു . ഡിസ്‌കിന്റെ തേയ്‌മാനം കൊണ്ടായിരുന്നു അത് എന്നാണ് അറിയുവാൻ കഴിഞ്ഞത് . വക്കീലന്മാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ പലരും ഉപദേശങ്ങൾ നൽകിയെങ്കിലും സച്ചിയുടെ ഈഗോ അതിനൊന്നും കാര്യമായ ഗൗരവം കൊടുത്തില്ല .
കൊടുങ്ങല്ലൂരിലെ അദ്ദേഹത്തിനെ അടുത്തറിയുന്ന പ്രമുഖ വക്കീൽ ബാബുവും
മലയാളത്തിന്റെ മഹാനടന്മാരായ മമ്മുട്ടിയും ലാലും , സച്ചിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ പൃഥ്വിയും ഒക്കെ അദ്ദേഹത്തിനോട് നല്ല ആശുപത്രികൾ പറഞ്ഞുകൊടുത്തു .
അതൊന്നും ചെവിക്കൊള്ളാതെ എങ്ങാണ്ടെന്നോ വന്നുകയറിയ ഒരു പുതിയ കൂട്ടുകാരന്റെ വാക്കുകൾ അദ്ദേഹം ചെവിക്കൊള്ളുകയായിരുന്നു .
വടക്കാഞ്ചേരിയും പരിസരങ്ങളും ആയുർവേദ ചികിത്സകൾക്കും ഉഴിച്ചിലുകൾക്കും കഥകളിക്കും ഒക്കെ കുഴപ്പമില്ലാത്ത ഒരു പ്രദേശമാണെങ്കിലും തണ്ടെല്ലിന് ഓപ്പറേഷൻ ചെയ്യുവാനുള്ള സെറ്റപ്പൊന്നും വടക്കാഞ്ചേരിയോ വടക്കഞ്ചേരിയോ കൈവരിച്ചിട്ടില്ലത്രെ .
അവിടത്തെ ഒരു സാധാരണ ആശുപത്രിയിൽ ഓപ്പറേഷൻ കഴിഞ്ഞപ്പോൾ അനസ്തഷ്യയുടെ പിഴവിൽ സച്ചിക്ക് ഹൃദയാഘാതം നേരിടേണ്ടിവന്നുവെന്നാണ് ആരോപണം .
വളരെ പെട്ടെന്ന് ആംബുലൻസിൽ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് എത്തിക്കുമ്പോൾ ഓക്സിജൻ ഇല്ലായിരുന്നു എന്ന ഒറ്റകാരണത്താലാണ് സച്ചിക്ക് മരണത്തെ നേരിടേണ്ടി വന്നത് . ഓക്സിജൻ സൗകര്യമില്ലാത്ത ആംബുലൻസ് അവിടെ എത്തിച്ചത് എങ്ങനെ സംഭവിച്ചു എന്നതാണ് കുഴക്കുന്ന ചോദ്യമായി നിലനിൽക്കുന്നത് .
'നമ്പർ വൺ' എന്ന സിനിമ കേരളത്തിൽ തയാറാകുമ്പോൾ 'നമ്പർ 2' എന്ന പേരിൽ ഒരു ത്രില്ലർ സിനിമയുടെ കഥയും തിരക്കഥയും തയാറാക്കുന്ന തിരക്കിലായിരുന്നു സച്ചി . ആ സിനിമയുടെ തയാറെടുപ്പിനിടയിൽ ആയിരുന്നു വടക്കാഞ്ചേരിയിലെ ചികിത്സ .
കേരളത്തിലെ ഇന്നത്തെ സ്വർണ്ണക്കടത്തും കൊച്ചിയിലെ മയക്കുമരുന്ന് ശ്രുംഖലയും ബെംഗളൂരു ലോബിയുടെ ഇടപെടലുകളും എല്ലാം ആധാരമാക്കി ഒരു വനിതയെ മുഖ്യ വില്ലത്തിയാക്കി ഒരുക്കുവാൻ പ്ലാൻ ചെയ്ത സിനിമ പുറം ലോകം കാണാതിരിക്കുവാൻ വേണ്ടിയാണോ ഇങ്ങനെയൊരു കൊടുംകൃത്യം ആരെങ്കിലും ചെയ്‌തത് എന്നത് സംശയിച്ചാൽ അതിൽ അത്ഭുതങ്ങൾ ഒന്നുമില്ല .
കേരളം ഒന്നടങ്കം വിവാദമാകുന്ന രീതിയിൽ ചിന്തിക്കാത്ത പലരും വില്ലനായി വരുന്ന ആ സിനിമയുടെ വിവരങ്ങൾ പലർക്കും അറിയാമായിരുന്നു .
എന്തായാലും ഈയിടെ പല മുഖ്യധാരാ മാധ്യമങ്ങളും സച്ചിയുടെ മരണത്തിലെ ദുരൂഹത കണ്ടെത്തണം എന്നപേരിൽ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു .
കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ സച്ചിയുടെ മരണത്തിൽ ദുരൂഹത തോന്നാതില്ല . മലയാള സിനിമയിലെയും മാധ്യമപ്രവർത്തകരിലെയും സാംസ്കാരികനായകരിലെയും നന്മയുള്ളവർ മുന്നിട്ടിറങ്ങിയാൽ ഈ കേസ് അന്വേഷിക്കാതെ നിവർത്തിയില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാം .
അന്നും ഇന്നും എന്നും ഒരേ നിലപാടുമായി ദാസനും
അന്വേഷണത്തിനായി അപേക്ഷിച്ചുകൊണ്ട് വിജയനും