29
Wednesday March 2023
ദാസനും വിജയനും

സിപിഎമ്മിന് പുറംസമൂഹവുമായുള്ള പാലമായിരുന്നു കോടിയേരി. വിവാദങ്ങൾക്കെല്ലാം ആദ്യ മറുപടി ഒരു പുഞ്ചിരി ! പിണറായി സർക്കാരിന്റെ രണ്ടാം വരവിനും പിന്നെ കേരളം സിപിഎമ്മിന് ബംഗാളും തൃപുരയും പോലെ ആകാതിരുന്നതിനും യഥാർത്ഥ ‘കാരണഭൂതൻ’. ഈ സഖാവിനെയാണ് പുതിയ സഖാക്കൾ മാതൃകയാക്കുന്നത്‌, ആക്കേണ്ടതും – ദാസനും വിജയനും

ദാസനും വിജയനും
Sunday, October 2, 2022

സഖാവ് കോടിയേരി ബാലകൃഷ്ണൻ വിട ! രാഷ്ട്രീയത്തിനേക്കാളുപരി വ്യക്തിബന്ധങ്ങൾക്ക് പ്രാധാന്യം കൽപ്പിച്ചിരുന്ന അദ്ദേഹത്തെയാണ് കേരളത്തിലെ സഖാക്കളൊക്കെ മാതൃകയാക്കേണ്ടത് .


അദ്ദേഹം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് ബംഗാളും തൃപുരയും പോലെ കേരളം സിപിഎമ്മിനേയും സഖാക്കളെയും ഒഴിവാക്കാതിരുന്നത് .


മറ്റുള്ള രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളേയും മത സാംസ്‌കാരിക നായകരെയും ബിസിനസ് തലതൊട്ടപ്പൻമാരെയും പത്രമാധ്യമസ്ഥാപനങ്ങളെയും വളരെ സൗഹൃദത്തോടെ കൈകാര്യം ചെയ്യുന്നതിൽ കാണിച്ച മിടുക്ക് തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനം കേരളത്തിൽ അംഗീകരിക്കപ്പെട്ടത് .

വ്യക്തിപരമായത് ഉൾപ്പെടെ തുടർച്ചയായി നേരിടേണ്ടിവന്ന വിവാദങ്ങൾ വേറെ ഒരു നേതാവിനും താങ്ങാവുന്നതിലും ഏറെയായിരുന്നു. കോടിയേരി ആയതുകൊണ്ടുമാത്രമാണ് പ്രതിപക്ഷവും മാധ്യമങ്ങളും അക്കാര്യങ്ങൾ ആഘോഷിക്കാതെ പോയത് .

വേറെ ആരെങ്കിലും ആയിരുന്നുവെങ്കിൽ ആ പാർട്ടി തന്നെ ഇല്ലാതായിപ്പോയേനെ. തലശ്ശേരിയിലെ മുൻ എംഎൽഎയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനിൽ തുടങ്ങി പിന്നീടു വിവാഹവും, അതുകഴിഞ്ഞു പാർട്ടിയിലും മക്കളുടെ പേരിൽപോലും പടച്ചുവിട്ട വിവാദങ്ങളും വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യുവാൻ കോടിയേരി എന്ന മഹാപ്രതിഭയുടെ ആ നിറഞ്ഞ ചിരികൊണ്ട് സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ വിജയം .

കേരളത്തിൽ വിവാദമായ ഐസ്ക്രീം കേസിലെ പ്രതിയായി ആരോപിക്കപ്പെട്ട് കേസിൽ പ്രതിയായി സുപ്രീം കോടതി വെറുതെ വിട്ട ആളുടെ സ്ഥാപനത്തിലെ വിസയിലാണ് മൂത്ത മകനെ ജോലിക്ക് അയച്ചത്. വിവാദങ്ങൾ ഭയപ്പെടാതെ ശരിയായ ചങ്കൂറ്റമാണ് അക്കാര്യത്തിൽ അന്ന് കോടിയേരി കാണിച്ചത്  .

പിന്നീട് വിഎസ് മന്ത്രിസഭ വന്നപ്പോൾ നിരപരാധികൾ ആരെയും കൈയാമം വെച്ചുകൊണ്ട് വിഎസ് വൈരാഗ്യം തീർക്കാതിരിക്കാൻ ജാഗ്രത കാണിച്ചുകൊണ്ട് ആഭ്യന്തര മന്ത്രിസ്ഥാനം ഏറ്റെടുത്തു സർക്കാരിന്റെ താക്കോൽ സ്ഥാനം കൈയ്യിൽ വച്ചു  .


അന്നദ്ദേഹം ആഭ്യന്തര മന്ത്രി ആയിരുന്നില്ലെങ്കിൽ കേരള രാഷ്ട്രീയത്തിൽ പല അട്ടിമറികളും സംഭവിക്കുമായിരുന്നു.


അതുപോലെ പിന്നീട് തിരുവനന്തപുരത്ത് മൂത്തമകന്റെ വിവാഹത്തിന് മകന് വിസ നൽകിയ അതേ ഐസ്ക്രീം കേസിലെ വ്യക്തിയെ ക്ഷണിക്കുകയും അദ്ദേഹം തലസ്ഥാനത്തെത്തി മസ്‌ക്കറ്റ് ഹോട്ടലിൽ താമസിക്കുകയും ചെയ്തു .

പക്ഷെ കല്യാണത്തിന്റെ അന്ന് രാവിലെ കല്യാണമണ്ഡപത്തിൽ എത്താൻ  ഇദ്ദേഹം കൂട്ടാക്കിയില്ല. കോടിയേരിയെ വിവാദത്തിൽ ആക്കേണ്ടതില്ലല്ലോ എന്ന ചിന്തയിലായിരുന്നു ഇത്.


പക്ഷെ  കോടിയേരി ഇദ്ദേഹത്തെ ഫോണിൽ വിളിച്ചു ചോദിച്ചു ” എന്തേ സായ്‌വേ വരാത്തത് ” എന്ന്.  അദ്ദേഹം മറുപടി പറഞ്ഞു ” ഞാൻ കാരണം ഇനി സഖാവിന് മറ്റൊരു പേരുമോശം വരുത്തേണ്ട ” എന്ന് കരുതിയാണെന്ന് . ഉടൻ  കോടിയേരിയുടെ മറുപടി വന്നു – ” സായ്‌വ് വന്നത് കണ്ട് പത്രക്കാരോ പ്രതിപക്ഷമോ അത് വിവാദമാക്കിയാൽ എനിക്ക് മന്ത്രിസ്ഥാനം പുല്ലാണ് ” എന്ന് .


അന്ന് കോടിയേരി കാണിച്ച ആ സ്നേഹത്തിനും ചങ്കൂറ്റത്തിനും ബദലായാണ് 2015 പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സൗഹൃദ മത്സരം എന്ന പേരിൽ യുഡിഎഫിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് ഇടതുപക്ഷത്തെ സഹായിച്ചു . അത് തകർന്നു പോയിക്കൊണ്ടിരുന്ന എൽഡിഎഫ് നു തിരിച്ചുവരവിനു  സഹായകമായി .

2004 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അപൂർവ വിജയത്തിനുശേഷം 2006 ൽ വിഎസ് അധികാരത്തിൽ എത്തിയപ്പോൾ വിഎസ് – പിണറായി പോര് സിപിഎമ്മിനെ വളരെയേറെ പ്രതിരോധത്തിലാക്കി. പത്തുവർഷത്തോളം സകല തിരഞ്ഞെടുപ്പിലും ദയനീയമായി തകർന്നടിഞ്ഞ പാർട്ടിയെ വീണ്ടും അധികാരത്തിൽ എത്തിച്ചത്  കോടിയേരിയുടെ മാത്രം കഴിവായി കണ്ടാൽ മതി .

മൂത്തമകൻ ബിനോയ് 2003 ൽ ദുബായിലെത്തുമ്പോൾ വളരെ നല്ലൊരു പയ്യൻ ആയിരുന്നു . പിന്നീട് അച്ഛൻ ആഭ്യന്തര മന്ത്രിയായപ്പോൾ സമൂഹത്തിലെ ഒട്ടേറെ പ്രാഞ്ചിയേട്ടന്മാർ ബിനോയിയുടെ പിന്നാലെ കൂടി കൊക്കിലൊതുങ്ങാവുന്നതിൽ അധികം കച്ചവടങ്ങളും മറ്റും മുന്നിൽ വെച്ചു .

അങ്ങനെ ഓഫർ സ്വീകരിച്ചു ഒരേ സമയം നിരവധി കച്ചവടങ്ങളിൽ കൈവെച്ചുകൊണ്ട് ഒന്നും വിജയിപ്പിക്കുവാനാകാതെ പിൻവലിയേണ്ടി വന്നപ്പോൾ ഉണ്ടാക്കിയത് ഒട്ടേറെ നഷ്ടങ്ങളായിരുന്നു. ഈ പ്രാഞ്ചിയേട്ടന്മാരാണ് അവരെയൊക്കെ ദിവസവും നിശാക്ളബ്ബുകളിൽപോലും കൊണ്ടുപോയി സുഖിപ്പിച്ചുകൊണ്ടിരുന്നത് .

അതുപോലെ ബിനീഷും യഥാർത്ഥത്തിൽ ഒരു പാവമാണ് . എല്ലാ ചന്തക്കും പോകും . ആർക്കുവേണേലും സഹായങ്ങൾ ചെയ്യും. അവസാനം പ്രശ്നങ്ങളിൽ നിന്നും പ്രശ്നങ്ങളിലേക്ക് നടന്നുകയറുകയും ചെയ്യും. മക്കൾ പിന്നീട് വിവാദത്തിലാകുകയും കോടിയേരി ഒരിടവേള പദവിയിൽ നിന്നും മാറിനിൽക്കുകയും ( അത് ആരോഗ്യകാരണങ്ങളാൽ ) ചെയ്തതൊക്കെ കേരളം പല തരത്തിൽ ചർച്ച ചെയ്തതാണ്.

അവസാന കാലങ്ങളിൽ അദ്ദേഹത്തിന്റെ മുഖവും ശരീരവും ഒട്ടേറെ ക്ഷീണിച്ചിരുന്നു . അത് കണ്ടപ്പോൾ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളിലും ദുഃഖമായിരുന്നു വികാരം .

എന്തായാലും ഒരു യുഗം അവസാനിച്ചു , ഒട്ടേറെ പേരെ സഹായിച്ചുകൊണ്ട് മാത്രം ശീലിച്ച ഒരു മഹാപ്രതിഭ നമ്മെ വിട്ടുപിരിഞ്ഞു . രാഷ്ട്രീയ പകപോക്കലുകളിൽ നിന്നും മാറിനിന്നുകൊണ്ടുള്ള ഒരു ചിരിക്കുന്ന മുഖം കേരളത്തിന് നഷ്ടമായി . ആദരാജ്ഞലികൾ …

സഖാവിന്റെ മായാത്ത ചിരി മനസ്സിൽ തെളിയിച്ചുകൊണ്ട് സഖാവ് ദാസനും ഒട്ടേറെ ദുഖത്തോടെ സഖാവ് വിജയനും

More News

കുവൈറ്റ് : പ്രവാസമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്ക്കാരിക വിദ്യാഭ്യസ മേഖലയിലെ സജീവ സാന്നിദ്ധ്യമായ ചെങ്ങനൂർ സ്വദേശിയും യുണൈറ്റഡ് ഇന്ത്യൻ സ്ക്കൂൾ മാനേജരുമായ അഡ്വ. ജോൺ തോമസിനും , ഭാര്യ റേച്ചൽ തോമസിനും കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് യാത്രയയപ്പ് നൽകി. പ്രസിഡന്റ് അലക്സ് മാത്യൂ, രക്ഷാധികാരികളായ ജേക്കബ്ബ് ചണ്ണപ്പെട്ട, ജോയ് ജോൺ തുരുത്തിക്കര, സലിം രാജ്, ട്രഷറർ തമ്പിലൂക്കോസ്, ഉപദേശക സമതിയംഗം അഡ്വ.തോമസ് പണിക്കർ, ജേക്കബ്ബ് തോമസ് എന്നിവർ സംസാരിച്ചു. അലക്സ് മാത്യൂ […]

വന്‍ തുക സമ്മാനമായി ലഭിച്ചിട്ടും അത് കൈയില്‍ ലഭിക്കാതിരിക്കുമ്പോള്‍ എന്തായിരിക്കും നിങ്ങളുടെ മാനസികാവസ്ഥ എന്ന് ചിന്തിച്ചിട്ടുണ്ടോ. അത്തരമൊരു പ്രതിസന്ധിയിലൂടെയാണ് ബ്രിട്ടനിലെ ഒരു യുവതി കടന്ന് പോയി കൊണ്ടിരിക്കുന്നത്. എല്ലെ ബെല്‍ എന്ന യുവതിക്ക് നാഷണല്‍ ലോട്ടറിയുടെ 70 മില്യണ്‍ പൗണ്ട് സമ്മാനം ലഭിച്ചിരുന്നു. അതായത് ഏകദേശം 700 കോടി ഇന്ത്യന്‍ രൂപ. എന്നാല്‍ എല്ലെ ബെല്ലിന് ഇതില്‍ നിന്ന് മുഴുവന്‍ രൂപയും ഇതുവരെയായിട്ടും ലഭിച്ചിട്ടില്ല. സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ കാരണമാണ് എല്ലെ ബെല്ലിന് തന്റെ മുഴുവന്‍ സമ്മാനത്തുക […]

കുട്ടികളുടെ ആരോഗ്യത്തിന് ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് വിറ്റാമിന്‍ ഡി.ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിറ്റാമിന്‍ ഡി ആവശ്യമാണ്. മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും ഇവ കിട്ടും. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി […]

ഡബ്ലിന്‍: ഡബ്ലിൻ സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു. ഡബ്ലിൻ സീറോ മലബാർ സഭയുടെ എല്ലാ കുർബാന സെൻ്ററുകളും സംയുക്തമായി നടത്തുന്ന കുരിശിൻ്റെ വഴി മാർച്ച് 31 വെള്ളിയാഴ്ച വൈകിട്ട് കൃത്യം 5 മണിക്ക് ബ്രേ ഹെഡ് കാർപാർക്കിൽനിന്ന് ആരംഭിക്കും. കുരിശിൻ്റെ വഴിക്ക് മുമ്പായി ഉച്ചകഴിഞ്ഞ് 4 മണിക്ക് ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വച്ച് വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വിശുദ്ധ കുർബാനയിലും ക്രിസ്തുവിൻ്റെ പീഠാനുഭവം ധ്യാനിച്ച് കാനന […]

പാലക്കാട്: ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡ് തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) പ്രോഗ്രാമിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ തൃത്താല മുനിസിപ്പൽ കോർപ്പറേഷന് ആംബുലൻസ് വാൻ സമ്മാനിച്ചു. കമ്പനിയുടെ ഫിലോസഫിയുടെ അവിഭാജ്യഘടകമായ, സമൂഹ്യ സുരക്ഷയിലും ക്ഷേമത്തിലുമുള്ള ഇൻഡസ് ടവേഴ്‌സിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് ഈ സിഎസ്ആര്‍ സംരംഭം. ആംബുലൻസ് വാനിന്റെ ഉദ്ഘാടനം, പാലക്കാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിച്ചു. പെരുമണ്ണൂർ തൃത്താല പ്രദേശത്തെ ആവശ്യാനുസൃതമായ ഇടങ്ങളില്‍ മികച്ച ആരോഗ്യ […]

യുകെ: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഇംഗ്ലണ്ട് തയ്യാറല്ലെന്ന് റിപ്പോര്‍ട്ട്. ആഗോളതാപനത്തിന്റെ ഒഴിവാക്കാനാകാത്ത പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഇംഗ്ലണ്ട് തയ്യാറല്ലെന്ന് സര്‍ക്കാരിന്റെ ഉപദേശകര്‍ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ ലക്ഷ്യങ്ങളൊന്നും നേടിയിട്ടില്ലെന്നും ജീവന്‍ നഷ്ടപ്പെടാതിരിക്കാന്‍ നയപരമായ മാറ്റം ആവശ്യമാണെന്നും കാലാവസ്ഥാ വ്യതിയാന സമിതി (സിസിസി) പറഞ്ഞു. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാനുള്ള സര്‍ക്കാരിന്റെ അഡാപ്‌റ്റേഷന്‍ പ്ലാനുകളുടെ തയ്യാറെടുപ്പുകള്‍ സിസിസി അവലോകനം ചെയ്യുന്നു. ശുപാര്‍ശകള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സര്‍ക്കാരിന് ഉപദേശം നല്‍കുന്നതിനായി രൂപീകരിച്ച വിദഗ്ധരുടെ ഒരു സ്വതന്ത്ര […]

കൊച്ചി: ലക്ഷദ്വീപിലെ കവരത്തി ജില്ലാ ജഡ്ജി കെ.അനിൽകുമാറിനെ സ്ഥലംമാറ്റി. ജഡ്ജി ചേംബറിൽ വച്ച് കടന്നുപിടിച്ചതായി ലക്ഷദ്വീപിൽനിന്നുള്ള യുവ അഭിഭാഷക പരാതിപ്പെട്ടിരുന്നു. പാലാ മോട്ടർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണൽ ജഡ്ജിയായിട്ടാണ് അനിൽകുമാറിനെ നിയമിച്ചിരിക്കുന്നത്. കടന്നുപിടിച്ച വിവരം പുറത്തു പറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്നു വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്കു പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണു സ്ഥലംമാറ്റം. അനിൽകുമാറിനെതിരെ മാർച്ച് 11നാണ് യുവ അഭിഭാഷക ഹൈക്കോടതി റജിസ്ട്രാർ ജനറലിനു പരാതി നൽകിയത്. ജില്ലാ ജഡ്ജി തന്നെ […]

കൊച്ചി: നിങ്ങളുടെ എല്ലാ പേയ്‌മെന്‍റ് ആവശ്യങ്ങൾക്കുമുള്ള വണ്‍-സ്റ്റോപ്പ് പ്രതിവിധിയാണ് ആമസോൺ പേ. ഓട്ടോമൊബൈൽ ഇൻഷുറൻസ്, യൂട്ടിലിറ്റി ബിൽ പേയ്‌മെന്‍റ്, റസ്‌റ്റോറന്‍റുകളിൽ പണമടയ്ക്കൽ, റീച്ചാർജ് ചെയ്യൽ മുതല്‍ മണി ട്രാന്‍സ്ഫര്‍ വരെ എല്ലാ സാഹചര്യങ്ങളിലും ആമസോണ്‍ പേ നിങ്ങള്‍ക്ക് തുണയേകുന്നു. തടസ്സമില്ലാത്ത ഈ പ്രയാണത്തിന് തുടക്കം കുറിയ്ക്കൂ, ആമസോൺ പേയില്‍ ‘എ മുതൽ സഡ് വരെ’ കാര്യങ്ങള്‍ക്ക് പണമടയ്ക്കൂ. ഫൈനാന്‍ഷ്യല്‍ എനേബിള്‍മെന്‍റ്: 2022-23 സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ, ആമസോൺ പേയില്‍, ഉപഭോക്താക്കൾക്ക് അവരുടെ വരുമാനത്തിൽ കൂടുതലും കൈവശം വയ്ക്കാവുന്ന […]

പാലക്കാട്; മൊബൈൽ ഫോൺ വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന് ഫിനാൻസുകാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയതതായി പരാതി. പാലക്കാട് അകത്തേത്തറ സ്വദേശിനി പത്മവതിയാണ് മരിച്ചത്. 2014 രൂപ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഫിനാൻസ് ജീവനക്കാർ ഭീഷണിപെടുത്തിയതിനെ തുടർന്നാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പൊലീസിൽ പരാതി നൽകി. പത്മവതിയുടെ മകൻ അരുണാണ് 18000 രൂപയുടെ ഫോൺ വാങ്ങിയത്. പത്മവതിയുടെ ആധാർ കാർഡും മറ്റ് രേഖകളും വെച്ചാണ് ഫോൺ വായ്പ്പക്ക് എടുത്തത്.ഒരു തിരിച്ചടവ് മുടങ്ങിയതോടെ ഫിനാൻസ് കമ്പനിയിലെ വനിത […]

error: Content is protected !!