/sathyam/media/post_attachments/oFWzlj2APYkOnxkb3bJZ.jpg)
സ്വർണ്ണവും സ്വപ്നയും ശിവശങ്കരനും സിഎംന്റെ സിഎം രവീന്ദ്രനും ഈന്തപ്പഴക്കടത്തുകാരൻ കെടി ജലീലും റിവേഴ്സ് ഹവാല വിരുതൻ എസ്ആർകെ എന്ന ഓമനപ്പേരിലുള്ള ബഹുമാനപ്പെട്ട സ്പീക്കറും മയക്കുമരുന്ന് വ്യപാരിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ കോടിയേരി മകൻ ബിനീഷും ലൈഫ് മിഷൻ പദ്ധതികളും അതിലെ വൻകിട അഴിമതികളും ഒരാൾക്കും മനസ്സിലാകാത്ത കിഫ്ബിയെന്ന ഒടുക്കത്തെ തട്ടിപ്പും നമ്മുടെ ജീവിതം കൊണ്ട് അമ്മാനമാടുവാൻ ഉണ്ടാക്കിയ സ്പ്രിംഗ്ലർ വിവാദങ്ങളും എന്നും നശിച്ചുകൊണ്ടിരുന്ന കെഎസ്ആർടിസി വാങ്ങുവാൻ ഉണ്ടാക്കിയ കോടികളും ബിജു രമേശിന് ഉപകാര സ്മരണയാക്കി കൊടുത്ത ബെവ് ക്യു ആപ്പും കേരളം ഒന്നടങ്കം വിഴുങ്ങുവാൻ അമേരിക്കയിൽ നിന്നും വന്നിറങ്ങിയ പ്രൈസ് വാട്ടർ കൂപ്പർ ഹാവ്സും തിരുവനന്തപുരത്തെ വിമാനത്താവള കളികളും എന്തിനധികം പറയുന്നു പ്രമാദമായ ലാവലിൻ അഴിമതിക്കേസ് നീട്ടിവെപ്പിക്കലും എല്ലാം വന്നിട്ടും അണികൾ ഇപ്പോഴും സിപിഎം എന്ന പാർട്ടിയിൽ ഉറച്ചുനിൽക്കുന്നു.
സിപിഎം അണികൾക്ക് എന്നും വീറും വാശിയും മറ്റുള്ളവരെക്കാൾ കൂടുതലാണ്. സിപിഎം എന്നും അങ്കം വെട്ടി പോന്നിരുന്നത് അമേരിക്കക്കും സിഐഎ ക്കും കുത്തകകൾക്കും എതിരെയും , സുപ്രീം കോടതിക്കും ചീഫ് ജസ്റ്റിസിനും ജഡ്ജി മാർക്കും എതിരെയും, കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കും പ്രധാനമന്ത്രിക്കും പ്രസിണ്ടന്റിനും എതിരെയും, ഒക്കെയായിരുന്നു.
അതേ അടവുനയം സിബിഐ, എൻഐഎ, എൻഫോഴ്സ്മെന്റ് കസ്റ്റംസ്, എന്നിങ്ങനെയുള്ള ഉന്നത അന്വേഷണ ഏജൻസികൾക്ക് മേലെ ചുമത്തിയപ്പോൾ ഇവരൊക്കെ പാർട്ടിയെ ഇല്ലാതാക്കുവാൻ വന്നവർ ആണെന്നുള്ള തോന്നൽ അണികളിൽ സൃഷ്ടിക്കുവാൻ നേതാക്കന്മാർക്ക് കഴിഞ്ഞു.
നെഗറ്റീവ് കാര്യങ്ങള്‍ മാത്രം ഇഷ്ടപ്പെടുന്ന അണികളിൽ ഈ വിഷം കുത്തിവെക്കുവാൻ കോവിഡ് പത്രസമ്മേളനങ്ങൾക്കും അതിന്റെ പേരിലുള്ള അവാർഡുകൾക്കും ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്.
വിഷ്ണു പ്രണോയ് വിഷയങ്ങളും ലക്ഷ്മിനായർ രഷ്മിനായർ വിഷയങ്ങളുമൊക്കെ കേരളത്തിൽ ആഞ്ഞുവീശിയ വർഷങ്ങളിൽ ഒരു നിപ്പയും ഓഖിയും ദിലീപും പാർട്ടിയെ സഹായിച്ചു.
പിന്നീട് ഭരണം വീണ്ടും പരാജയത്തിലേക്ക് നീങ്ങിയപ്പോൾ ഒന്നാം പ്രളയവും രണ്ടാം പ്രളയവും പാർട്ടിയെയും മുഖ്യമന്ത്രിയെയും രക്ഷിക്കുവാൻ എത്തി. ഒന്നാം പ്രളയത്തിൽ പിരിച്ചുകിട്ടിയ ഫണ്ടിൽ ഭൂരിഭാഗവും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒഴുക്കിയെങ്കിലും ശബരിമലയിലെ പമ്പ നദിയുടെ കുത്തൊഴുക്കിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി പാർട്ടിക്ക് നേരിടേണ്ടിവന്നു.
ആലത്തൂരും പാലക്കാടും കാസർകോടും ഒക്കെ ഭൂരിപക്ഷം പാർട്ടിയെ ഞെട്ടിച്ചപ്പോൾ പമ്പാനദിയിലെ മണൽ വാരിക്കൊണ്ട് ഊരാളുങ്കൽ പാർട്ടിക്ക് വീണ്ടും ഫണ്ടുകൾ സമ്മാനിച്ചു.
പകുതി പാർട്ടിക്കും ബാക്കി പാർട്ടിക്കാർക്കുമായി വീതിച്ചപ്പോൾ തലസ്ഥാനത്തെ വട്ടിയൂർക്കാവ് അസംബ്ലി പിടിച്ചെടുത്ത് പത്തൊമ്പത് സീറ്റിന്റെ നാണക്കേട് ഇല്ലാതാക്കുവാൻ നേതാക്കന്മാർക്ക് സാധിച്ചു.
പാർട്ടിയും അണികളും നേതാക്കന്മാരും ഒന്നടങ്കം സ്വർണ്ണത്തിൽ കുളിച്ചപ്പോഴും കോവിഡിന്റെ കവചം സൃഷ്ടിച്ചുകൊണ്ടും ജനങ്ങളിൽ ഭീതി പടർത്തിയും വൈകുന്നേരം കണക്കുപറയുവാൻ ചാനലിൽ വന്നിരുന്നും പണമൊഴുക്കി മാഗസിനുകളിൽ മുഖചിത്രം വരുത്തിയും അവാർഡുകൾ ഏറ്റുവാങ്ങിയും പാർട്ടിചാനലിനെ കൂടാതെ പതിനെട്ടും ഇരുപത്തിനാലും വരെ വിലക്കുവാങ്ങി കേരളത്തിൽ മൊത്തമായി വർഗീയത ചീറ്റിയും സ്വന്തം കൂടപ്പിറപ്പായിരുന്ന ജമാഅത്ത് ഇസ്ലാമിയെ തള്ളിപ്പറഞ്ഞുകൊണ്ട് ഹിന്ദുക്കളുടെ രക്ഷകരായും അമിത് ഷായെ യും മോഡിയെയും തള്ളിപ്പറഞ്ഞുകൊണ്ട് മുസ്ലിം സഹോദരന്മാരുടെ രക്ഷകർ ആയുമൊക്കെ കളിച്ചുകളിച്ചു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നാറാതെ മുഖം രക്ഷിക്കുവാൻ പാർട്ടിക്ക് സാധിച്ചു.
അപ്പോൾ ഒരു കാര്യം മനസ്സിലായി കളവും കള്ളക്കടത്തും അഴിമതിയും ഒന്നുമല്ല മലയാളിയെ ബാധിക്കുന്നത്. അവർക്ക് എന്നും ഇഷ്ടം പെണ്ണും ഇക്കിളിയും വർഗീയതയും ഒക്കെയാണ്.
സിപിഎം എന്ന പാർട്ടി കേരളത്തിൽ ക്ഷീണിച്ചത് വിഎസ് പിണറായി വിഴുപ്പലക്കലിൽ മാത്രമാണ്. പിന്നെ അവരുടെ അണികളിൽ ബാധിക്കുന്ന ഒരു വിഷയം ജോലിയില്ലായ്മയും അനധികൃത നിയമനങ്ങളുമാണ്.
അത് വളരെ പെട്ടെന്ന് വിദ്യാഭ്യസമുള്ള അണികളിൽ ചൊടിപ്പിക്കുന്ന വിഷയമാണ്. സിപിഎമ്മിനെ മനസ്സിൽ ധ്യാനിച്ചും വിശ്വസിച്ചും പിന്തുണക്കുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരെ വഞ്ചിച്ചുകൊണ്ടാണ് ഇവരിപ്പോൾ കൊച്ചപ്പന്റെ മക്കളെയും സ്വന്തം ഭാര്യമാരെയും നാട്ടുകാരുടെ ഭാര്യമാരെയും ഉദ്യോഗങ്ങളിൽ തിരുകികയറ്റുന്നത്.
കേരളത്തിലെ ഓരോരോ പഞ്ചായത്ത് എടുത്തുനോക്കുകയാണെങ്കിൽ ഓരോ സഖാവിന്റെ വീട്ടിലെയും ആരെയെങ്കിലും ഒരാളെ അനധികൃതമായി സർവീസ് സഹകരണ ബാങ്കുകളിലോ അതുപോലെയുള്ള സ്ഥാപനങ്ങളിലോ തിരുകി കയറ്റിയിരിക്കുന്നതായി കാണാം.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ കേരളം ഒന്നാകെ ചുവപ്പണിയുമ്പോൾ പിന്നീട് ആ വോട്ടുകൾ പാർട്ടിക്ക് കിട്ടാതെ വരുന്നതിന് മുഖ്യമായ കാരണം വിദ്യാർത്ഥികളോടുള്ള ഈ ചതികളാണ്.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ജയങ്ങൾ വിലയിരുത്തിയാൽ സിപിഎം അല്ലാതെ ഒരാളും കേരളത്തിൽ ജയിച്ചുകയറുവാൻ സാധ്യതയില്ല. ആളുകൾക്ക് ബുദ്ധി വെക്കുംതോറും പാർട്ടിയിൽ നിന്നും അനുഭാവികൾ കുറയുന്നതായി കാണാം.
സ്കൂളിൽ വിദ്യാർത്ഥികൾക്ക് കൊടുക്കേണ്ട ഉച്ചക്കഞ്ഞിയുടെ പണവും പ്രളയ ഫണ്ടിലെ പണവും സ്വര്ണക്കടത്തിന്റെ പണവും ഒക്കെ കിറ്റുകളായും പെൻഷനായും ഒക്കെ കൊടുത്താൽ തൽക്കാലം വിജയം പ്രതീക്ഷിക്കാം എങ്കിലും അതൊക്കെ ജനത്തിന് മനസ്സിലാക്കുമ്പോൾ അവരായിരിക്കും നിങ്ങളുടെ ബദ്ധ ശത്രു.
ഇപ്പോൾ തന്നെ സ്വന്തം എംഎൽഎ ആഫ്രിക്കയിലെ ഘാനയിൽ സ്വർണ്ണം ഖനനം ചെയ്യുവാൻ പോയിരിക്കുകയാണ്. ആ സ്വർണ്ണം പൊടി രൂപത്തിൽ ദുബായിൽ എത്തുകയും ദുബായിലെ റിഫൈനറികളിൽ അതിനെ ഉരുക്കി സ്വർണ്ണ ബിസ്ക്കറ്റുകളാക്കി കൊടുവള്ളി വഴിയും മൂവാറ്റുപുഴ വഴിയും കേരളത്തിൽ എത്തിക്കുന്നു.
ഉന്നത സിനിമാക്കാരുടെ ശമ്പളം റിവേഴ്സ് ഹവാലയാക്കി എത്തിക്കുന്നതും കള്ളക്കടത്തുകാര്‍ തന്നെയാണ്.
അതിന്റെ ബുദ്ധി കേന്ദ്രമായി പ്രവർത്തിക്കുന്നത് ചാർട്ടേർഡ് അക്കൗണ്ടന്റും ഒരു സ്വാമിയും ഒരു ബിഷപ്പും ഒരു മൊല്ലാക്കയും ചേർന്നുള്ള മത സൗഹാർദ്ദ കമ്മറ്റിയാണ്.
വരുന്ന തിരഞ്ഞെടുപ്പ് ഇവരുടെ കൈകളിൽ ഭദ്രമാണ്. ഈ ഭരണം നിലനിൽക്കേണ്ടത് ഈ മതസൗഹാർദ്ദ മാഫിയയുടെ ആവശ്യമാണ്. അതിന്നു റിട്ടയർഡ് ജഡ്ജിമാരും നായകനടന്മാരും മാജിക്കുകാരും ഒക്കെ ഒത്താശ ചെയ്തുകൊടുക്കുന്നു.
ഇത്രയും അഴിമതി കള്ളക്കടത്തു വിഷയങ്ങൾ വന്നിട്ടും ഒരു കുലുക്കവുമില്ലാതെ ഭരിക്കുന്നവർ വിലസുന്നത് പണത്തിന്റെ ബലത്തിൽ മാത്രമാണ്.
ഉദ്യോഗാർത്ഥികളുടെ ജോലിക്കാര്യത്തിൽ ഒരു പ്രക്ഷോഭം പ്രതിപക്ഷപാർട്ടികൾക്ക് നടത്തുവാൻ കഴിഞ്ഞാൽ കുറച്ചൊക്കെ ജനശ്രദ്ധ ആകർഷിക്കുവാൻ സാധിച്ചേക്കും.
പണമാണ് ഇന്നത്തെ വിജയങ്ങളുടെ മാനദണ്ഡം, ഇനിയും മടിച്ചു നിലക്കാതെ അനധികൃത നിയമനങ്ങൾ കേരളത്തിന്റെ പൊതുവായ വിഷയമാക്കി മാറ്റിക്കൊണ്ട് ചാനലുകാരും പത്രക്കാരും ബുദ്ധിജീവികളും സാംസ്കാരികന്മാരും ഒക്കെ പ്രതികരിപ്പിക്കുക.
കേരളം കണ്ടതിൽ വെച്ചേറ്റവും അഴിമതി നിറഞ്ഞ ഈ ഭരണകൂടത്തെ താഴെയിറക്കുവാൻ പ്രതിജ്ഞ ചെയ്തുകൊണ്ട്, സഖാവ് ദാസനും മണ്ണെണ്ണ ദേഹത്ത് ഒഴിച്ചുകൊണ്ട് പ്രതിഷേധിച്ചുകൊണ്ട് സഖാവ് വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us