Advertisment

സോഷ്യല്‍ മീഡിയ യുഗം മനുഷ്യന് മാത്രമല്ല പ്രകൃതിക്കും ഭീഷണിയാകുമ്പോള്‍ ! കൊച്ചുമക്കള്‍ക്കിപ്പോള്‍ അമ്മൂമ്മമാരും അപ്പൂപ്പന്മാരും വേണ്ട മൊബൈല്‍ ഫോണ്‍ മതി ! കടന്നുകയറ്റം കാടുകളിലേയ്ക്കും കാട്ടാറുകളിലേയ്ക്കും ? ഇതിനൊക്കെ ഇടയിലും ഇന്നത്തെ ചെറുപ്പക്കാര്‍ കണ്ടുപഠിക്കേണ്ട ഒരാളുണ്ട് - പ്രണവ് മോഹന്‍ലാല്‍ എന്ന താരപുത്രന്‍ ! സോഷ്യല്‍ മീഡിയ കാടുകയറുമ്പോള്‍ - ദാസനും വിജയനും എഴുതുന്നു...

New Update

publive-image

Advertisment

സോഷ്യൽ മീഡിയ മനുഷ്യനെ മാത്രമല്ല പ്രകൃതിയെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു ?

സോഷ്യൽ മീഡിയയും 4 ജിയും 5 ജിയും ഇപ്പോഴിതാ 6 ജിയും ഒരർത്ഥത്തിൽ ജനങ്ങൾക്ക് അറിവുകൾ പകരുവാൻ ഉപകാരപ്പെട്ടെങ്കിലും മറ്റൊരർത്ഥത്തിൽ അവരിൽ മണ്ടന്മാരായ ഒരു സമൂഹത്തെ വളർത്തിയെടുക്കുന്നു എന്ന സത്യം നാം മനസ്സിലാക്കി .

എങ്കിലും അതൊന്നും ജനജീവിതത്തെയും പ്രകൃതിയെയും സമൂഹത്തെയും ബാധിക്കില്ല എന്നതുതന്നെയാണ് ഭൂരിഭാഗവും കണക്കുകൂട്ടികൊണ്ടിരിക്കുന്നത് .

പക്ഷെ നാമറിഞ്ഞും അറിയാതെയും സോഷ്യൽ മീഡിയ നമ്മുടെ തലച്ചോറുകളെയും പരിസ്ഥിതിയെയും കാർന്നു തിന്നുകൊണ്ടിരിക്കുകയാണ് .

2005 നുശേഷം അമേരിക്കൻ തിരഞ്ഞെടുപ്പിൽ ബരാക്ക് ഒബാമയുടെ സോഷ്യൽ മീഡിയ തിരഞ്ഞെടുപ്പ് രംഗം കയ്യടക്കിയെങ്കിലും ഇന്നിപ്പോൾ പണാധിപത്യത്താൽ ആർക്കും ജയിച്ചുകയറാവുന്ന അവസ്ഥയിൽ കാര്യങ്ങൾ പരിണമിച്ചു കഴിഞ്ഞു .

ഇക്കാര്യങ്ങളെല്ലാം പല തവണകളായി നാമൊക്കെ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളായതുകൊണ്ട് ഇടക്കിടക്ക് പറയുവാൻ ആഗ്രഹിക്കുന്നില്ല . പക്ഷെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകൾ സോഷ്യൽ മീഡിയയിൽ ചെറുപ്പക്കാരുടെ ചിന്താശേഷിയെയും കാര്യപ്രാപ്‌തിയെയും വഷളാക്കിയിരിക്കുന്നു എന്ന് വേണം പറയുവാൻ .

അമ്മുമ്മമാര്‍ വേണ്ട ഇന്‍റര്‍നെറ്റ് മതി ?

ഗൂഗിൾ മാപ്പിന്റെ സഹായം ഉപയോഗിച്ച് വാഹനമോടിച്ചവൻ പിന്നീട് അതെ സ്ഥലത്തേക്ക് ഗൂഗിൾ മാപ്പിന്റെ സഹായമില്ലാതെ എത്തിച്ചേരുവാൻ കഷ്ടപ്പെടുന്നതുപോലെ ഇന്നത്തെ ലോകത്ത് ചെറുപ്പക്കാർ ഒന്നടങ്കം ഇന്റർനെറ്റിന്റെ പിടിയിൽ അകപ്പെട്ടിരിക്കുകയാണ് .

മക്കൾ അമേരിക്കയിലോ ദുബായിലോ ലണ്ടനിലോ പഠിച്ചാലും വെക്കേഷൻ സമയത്ത് അമ്മുമ്മയുടെയും അപ്പൂപ്പന്റെയും അടുത്ത് ഒഴിവുകാലം ചിലവഴിക്കുന്ന ഒരു കാലമുണ്ടായിരുന്നു .

പെണ്മക്കൾ ആണെങ്കിൽ എങ്ങനെ വസ്ത്രം ധരിക്കണം , എങ്ങനെ നടക്കണം , എങ്ങനെ ഇരിക്കണം എന്നൊക്കെ അമ്മൂമ്മമാർ പറഞ്ഞുകൊടുക്കുന്ന ആ കാലമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു .

പ്രകൃതിയ്ക്കും പാരയായോ സോഷ്യൽ മീഡിയ ! 

അതിനേക്കാളെല്ലാമുപരി സോഷ്യൽ മീഡിയയെക്കൊണ്ട് ഏറ്റവും അപകടം സംഭവിച്ചുകൊണ്ടിരിക്കുന്നത് പ്രകൃതിക്കാണ് . ഇന്നിപ്പോൾ ജനങ്ങൾ സെൽഫിയെടുക്കാനും യുട്യൂബിൽ വീഡിയോ പോസ്റ്റാനുമായി യാത്രകളും സഞ്ചാരങ്ങളും ആരംഭിച്ചപ്പോൾ അതിലൂടെ പ്രകൃതി നേരിടുന്നത് മാരകമായ ഭവിഷ്യത്തുകളാണ് .

publive-image

ഒരാൾ ഒരു നല്ല പ്രകൃതി രമണീയമായ സ്ഥലം ഇൻസ്റ്റാഗ്രാമിലോ ഫേസ്ബുക്കിലോ യുട്യൂബിലൊ പോസ്റ്റുമ്പോള്‍  , പിന്നെ ആ സ്ഥലം ഏതാണെന്നതും അവിടേക്ക് എങ്ങനെ പോകാമെന്നുള്ളതും മറ്റുള്ളവർ അന്വേഷിച്ചു കണ്ടെത്തിക്കൊണ്ട് അങ്ങോട്ട് കൂട്ടം കൂട്ടമായി യാത്ര ചെയ്യുമ്പോൾ ആസ്ഥലത്തിന്റെ സ്വകാര്യത നഷ്ടപ്പെടുന്നു .

കൂടാതെ പോകുന്ന വഴിയിലെല്ലാം ഭക്ഷണത്തിന്റെ പൊതികളും പ്ലാസ്റ്റിക്ക് ബോട്ടിലുകളും മറ്റും എറിഞ്ഞുകളയുന്നു . വഴിയരികിൽ , പുൽമേട്ടിൽ ഒക്കെ ബാർബിക്യു എന്നപേരിലും മറ്റും തീ കത്തിക്കുന്നു .

വെള്ളത്തിൽ ബിയർ കുപ്പികൾ പൊട്ടിച്ചു കളയുന്നു . വന്യമൃഗങ്ങൾക്ക്

ഭക്ഷണം അനാവശ്യമായി എറിഞ്ഞു കൊടുക്കുന്നു . വാഹനങ്ങളുടെ പുകയും ശബ്ദവും വന്യമൃഗങ്ങളിൽ ഭയപ്പാടുണ്ടാക്കുന്നു .

അങ്ങനെയങ്ങനെ പ്രകൃതിക്ക് ഇണങ്ങാത്ത പല പ്രവൃത്തികളും ചെയ്തുകൊണ്ട് ഈ സോഷ്യൽ മീഡിയ കൂട്ടങ്ങൾ യാത്രകൾ ചെയുമ്പോൾ ഇവിടത്തെ ആവാസ വ്യവസ്ഥിതിയെ തന്നെ അത് മാറ്റിമറിക്കുന്നു .

കാടുകളും കാട്ടാറുകളും വന്യമൃഗങ്ങളും നശിപ്പിക്കപ്പെടുന്നു

നാഷണൽ ജിയോ ഗ്രാഫിക്കിൽ പ്രതിപാദിച്ചിട്ടുള്ള വളരെ പ്രധാനപ്പെട്ട റോഡുകളായ മൂന്നാർ - കൊടൈക്കനാൽ , ചാലക്കുടി - വാൽപ്പാറ -പൊള്ളാച്ചി , മാസനഗുഡി -ഊട്ടി , മണ്ണാർക്കാട് -സൈലന്റ്‌വാലി -ആനക്കട്ടി, ആനമല - പറമ്പിക്കുളം എന്നിങ്ങനെയുള്ള റോഡുകളിൽ സാധാരണയായി യാത്രക്കാരും യാത്രകളും വളരെ കുറവായിരുന്നു .

അഞ്ചുമണിക്ക് ശേഷം യാത്രക്കാരെ കടത്തിവിടാറുമില്ലായിരുന്നു . പക്ഷെ ഈയിടെയായി അനാവശ്യമായി ആളുകൾ ഈ റോഡുകളിലൂടെ യാത്ര ചെയ്തുകൊണ്ട് പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതീയിൽ കാര്യങ്ങൾ ചെയ്യുന്നതായി കണ്ടെത്തിയിരിക്കുന്നു .

അവർ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഭക്ഷിച്ചതുകൊണ്ടു നിരവധി ആനകളും മറ്റുള്ള മൃഗങ്ങളും കൊല്ലപ്പെടുന്നു . അഞ്ചു മണിക്ക് മുൻപേ കാട്ടിനുള്ളിൽ കയറി നേരം ഇരുട്ടിയിട്ടും മറുവശത്ത് എത്താതെ കാട്ടിനുള്ളിൽ തീ കാഞ്ഞുകൊണ്ടും ബാർബിക്യു ചെയ്തുകൊണ്ടും നിരവധി തവണ കാട്ടുതീ പടർന്നതായും കണ്ടെത്തിയിരിക്കുന്നു .

കൂടാതെ ചെറിയ മൃഗങ്ങളെ വേട്ടയാടുന്നതും ഇപ്പോൾ ഒരു ഹരമായി കൊണ്ടിരിക്കുന്നു .

സാധാരണയായി ടൂറിസ്റ്റ് കേന്ദ്രങ്ങളായിരുന്ന ഊട്ടി , കൊടൈക്കനാൽ , മൂന്നാർ , അതിരപ്പിള്ളി എന്നിവടങ്ങളിലേക്ക് മാത്രം യാത്ര ചെയ്തിരുന്നവർ ഇന്നിപ്പോൾ സോഷ്യൽ മീഡിയയുടെ സഹായത്താൽ പുതിയ സ്ഥലങ്ങൾ കണ്ടത്തുവാൻ ശ്രമിക്കുമ്പോൾ അവിടെ നിങ്ങൾ ഉപദ്രവിക്കുന്നത് പ്രകൃതിയെയാണ് .

ഫോട്ടോഗ്രാഫർമാരുടെ പീഡനം വേറെ !

സാഹസികത ഇഷ്ടപ്പെടുന്നവർ പണ്ടുമുതലേ പലസ്ഥലങ്ങളും കണ്ടെത്തിയിരുന്നു , പക്ഷെ അവർക്ക് അവിടെ ഒക്കെ പാലിക്കേണ്ട നിയമങ്ങൾ അറിയാമായിരുന്നു .

publive-image

ഇന്നിപ്പോൾ സകല അണ്ടനും അടകോടനും തോളിൽ ഒരു നീളമുള്ള ക്യാമറയും തൂക്കി കൊണ്ട് ഡോക്ടർ സലിം അലിയാകുവാനും ബാലു മഹേന്ദ്രയാകുവാനും പുറപ്പെടുമ്പോൾ അവരുടെ പൊങ്ങച്ചം കൊണ്ട് നഷ്ടമാകുന്നത് വർഷങ്ങളായി നിലനിന്നിരുന്ന നമ്മുടെ ആവാസ വ്യവസ്ഥയെയാണ് .

അവർ ഫോട്ടോകൾ എടുത്തോട്ടെ , അവരത് ഇന്റർനെറ്റിൽ വിറ്റു പണം സമ്പാ ദിച്ചോട്ടേ , പക്ഷെ സോഷ്യൽ മീഡിയയിൽ പോസ്റ്റുമ്പോൾ മറ്റുള്ളവരിൽ അസൂയ തോന്നുകയും അവരും കുടുംബസമേതമോ കൂട്ടുകാരോട് കൂടിയോ കൂട്ടം കൂട്ടമായി അങ്ങോട്ട് പ്രവഹിക്കുന്നു .

സാഹസികയാണ് അപകടം

സാഹസിക ഫോട്ടോഗ്രാഫിയുടെ പേരിൽ കാട്ടിനുള്ളിൽ കയറി താമസിച്ചുകൊണ്ട് പണ്ടൊക്കെ നല്ലതുപോലെ ചിത്രങ്ങൾ പിടിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു .

ഇപ്പോൾ നടക്കുന്നത് മസൈമറയിലും ടാൻസാനിയയിലും സൗത്ത് ആഫ്രിക്കയിലും , അതുപോലെയുള്ള പല രാജ്യങ്ങളിലും നമുക്ക് ഫോട്ടോ എടുക്കുവാനായി പ്രൈവറ്റ് ഫോറസ്റ്റുകളിൽ ട്രെയിനിങ് ചെയ്ത സിംഹങ്ങളും കടുവകളും വാടകക്ക് കിട്ടുമ്പോൾ അവിടെ എന്ത് സാഹസികത ? .

വേട്ടയാടുവാൻ പുലിയെയും സിംഹത്തിനെയും എത്തിച്ചുകൊടുക്കുന്ന ഈ പ്രൈവറ്റ് ഫോറസ്റ്റുകളിൽ നിങ്ങൾക്ക് സിംഹത്തിനെ വെടിവെച്ചു കൊന്നുകൊണ്ട് അതിന്റെ മേലെ ഇരുന്നുകൊണ്ട് സെൽഫിയെടുക്കാൻ സൗകര്യവും ഉണ്ട് .

എന്നിട്ട് സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ലൈക്കുകളും ഷെയറുകളും ഫോളോവേഴ്‌സിനെയും വാങ്ങികൂട്ടുന്നു . അവർക്ക്  യുട്യൂബ് സിൽവർ ഗോൾഡ് പ്ലാറ്റിനം ബട്ടണുകൾ നൽകുന്നു . ഒപ്പം ഇഷ്ടം പോലെ പണവും .

ആ ചെറുപ്പക്കാർ പ്രണവ് മോഹന്‍ലാലിന്‍റെ മര്യാദ കണ്ടുപഠിക്കട്ടെ 

ഇത് കണ്ടുകൊണ്ട് വട്ടാകുന്ന ചെറുപ്പക്കാർ എവിടെനിന്നെങ്കിലും  ഒരു ക്യാമറ ഒപ്പിച്ചുകൊണ്ട് ബുള്ളറ്റിലോ , നടന്നോ ഒക്കെ യാത്ര ആരംഭിക്കുന്നു . യൂട്യൂബിന്റെ സ്പെല്ലിങ് വരെ അറിയാത്തവന്മാർ ഇന്നിപ്പോൾ ഫോട്ടോഗ്രാഫർമാരായി വിലസുന്നു .

വീഡിയോ ഗ്രാഫർമാരായി സേവ് ദി ഡേറ്റ് നടത്തുന്നു . മാനുവൽ ക്യാമറ എന്താണെന്നോ അപ്പേർച്ചർ എന്താണെന്നോ അവർ ജീവിതത്തതിൽ കേട്ടിട്ടില്ല .

നമ്മുടെ മഹാനടൻ മോഹൻലാലിൻറെ മകൻ പോകുന്ന കാടുകളോ , മേടുകളോ , ചെയ്തുകൂട്ടുന്ന സാഹസികതകളോ ഇന്നിപ്പോൾ കേരളത്തിൽ ആരും ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല .

പ്രണവിന് വേണമെങ്കിൽ അതൊക്കെ യുട്യൂബിൽ ഇട്ടുകൊണ്ട് എല്ലാവരെയും ഞെട്ടിക്കാമായിരുന്നു . പലപ്പോഴും പണമില്ലാതെ യാത്രകളും ബസ്റ്റാണ്ടുകളിലും റെയിൽ വേ സ്റ്റേഷനിലുകളിലും അന്തിയുറങ്ങുന്ന പ്രണവ് എപ്പോഴും യാത്രകളിൽ ആണത്രേ .

അതുപോലെ നൂറു കണക്കിന് മലയാളികൾ ആരുമറിയാതെ പല യാത്രകളും അതുപോലെ സ്വകാര്യ സ്ഥലങ്ങൾ കണ്ടുപിടിക്കുന്നതിൽ മിടുക്കന്മാരുമാണ് .

ഫോട്ടോ എടുത്തതിനുശേഷം ആപ്പിളിന്റെ കംപ്യുട്ടറിൽ ഫോട്ടോഷോപ്പിന്റെ സഹായത്തോടെ ആ ഫോട്ടോകൾ മനുഷ്യനെ ത്രസിപ്പിക്കുന്ന തരത്തിൽ എഡിറ്റ് ചെയ്തുകൊണ്ട് ചിന്തിക്കുവാനാകാത്ത രീതിയിൽ കളറുകൾ കൂട്ടിച്ചേർത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റുമ്പോൾ ചില സിനിമാനടികളുടെ ഫോട്ടോ കാണുന്ന ആർത്തിയോടെ ജനം ഒന്നടങ്കം ലൈക്ക് ചെയ്യുന്നു . ഷെയർ ചെയ്യുന്നു .

ആ ഭംഗിയിൽ ആകൃഷ്ടരായി അതെ സ്ഥലം കണ്ടെത്തി അങ്ങോട്ട് യാത്ര ചെയ്യുന്ന ഇക്കൂട്ടർ അവിടെ ചെന്ന് എങ്ങനെ ഫോട്ടോ എടുത്താലും ആ ഭംഗി കിട്ടാറില്ല . പിന്നെ ആ സ്ഥലത്തിനെ കുറ്റം പറഞ്ഞുകൊണ്ട് അവർ യാത്രയാകും . അങ്ങനെ കുറെ കൂട്ടങ്ങൾ അവിടെ എത്തിചേരുമ്പോൾ ആ സ്ഥലവും ബലാൽ സംഘപ്പെടുന്നു .

എവിടെ ആ തുമ്പികളും ചിത്രശലഭങ്ങളും 

അതുപോലെ ഈ മൊബൈൽ ഫോൺ , 4 ജി 5 ജി യൊക്കെ കാരണം നമ്മുടെ നാട്ടിൻ പുറത്തൊക്കെ കാണുമായിരുന്നു പലതരം തുമ്പികളും

ചിത്രശലഭങ്ങളും അന്യമായിക്കൊണ്ടിരിക്കുന്ന . ഹെലികോപ്റ്റർ തുമ്പികൾ , ഏറോ പ്ലെയിൻ തുമ്പികൾ ഒക്കെ ഇവിടെ പോയി മറഞ്ഞു ആവോ ? തേനീച്ചകൾ കുറഞ്ഞിരിക്കുന്നു .

ഇന്നിപ്പോൾ ഈ കോവിഡ് വന്നതുകൊണ്ട് കുറെ നാളുകൾ പ്രകൃതിക്ക് നന്മയായിരുന്നു . യാത്രകൾ കുറവ് , വാഹനങ്ങൾ കുറവ് , ഫോട്ടോ ഗ്രാഫർമാരുടെ അതിപ്രസരം കുറവ് . പ്രകൃതിയാണ് ഈ കോവിഡിനെ ഇറക്കിവിട്ടതെന്ന് ആരെങ്കിലും സംശയിച്ചാൽ അതിനെ തെറ്റ് പറയുവാനാകില്ല .

ഇനി ഞാൻ പ്രകൃതിയുടെ സ്വകാര്യത സൂക്ഷിക്കും എന്ന ദൃഢ പ്രതിജ്ഞയാൽ യൂട്യൂബർ ദാസനും എന്റെ ഫോട്ടോകൾ പ്രകൃതിയെ നശിപ്പിക്കുവാൻ ഉപയോഗിക്കില്ല എന്ന പ്രതിജ്ഞയാൽ ഫോട്ടോഗ്രാഫർ വിജയനും

dasanum vijayanum
Advertisment