ലോകത്തിതുവരെ ഉണ്ടായിട്ടുള്ള രണ്ടാം സർക്കാരുകൾ അമ്പേ പരാജയമായിരുന്നു. കേരളത്തിൽ മാത്രമാണ് ഒന്നാം സർക്കാരും പരാജയമായിരുന്നിട്ട് കൂടി രണ്ടാം തവണയും അധികാരത്തിൽ കയറിക്കൂടുവാൻ സാധിച്ചത്. അതിന്റെ കാരണമായി കണക്കുകൂട്ടുന്നത് കിറ്റും കോവിഡും പണവും പ്രളയവുമൊക്കെയാണ്.
യഥാർത്ഥത്തിൽ കേരളത്തിൽ സംഭവിച്ചത് 2011 തിരഞ്ഞെടുപ്പിന് മുമ്പായി രൂപീകരിക്കപ്പെട്ട മണ്ഡല പുനർനിർണ്ണയത്തിൽ എൽഡിഎഫ് വളരെ ബുദ്ധിപരമായി കാര്യങ്ങൾ നീക്കിയപ്പോൾ യുഡിഎഫുകാർ അക്കാര്യം ഗൗരവമായി എടുത്തില്ല എന്നതാണ്.
അറുപതോളം മണ്ഡലങ്ങളെ എൽഡിഎഫ് അവരുടെ കുത്തക മണ്ഡലങ്ങളാക്കി മാറ്റുന്നതിൽ വിജയിച്ചപ്പോൾ യുഡിഎഫ് നോക്കുകുത്തികളായി മാറി.
കേരളത്തിന്റെ പൊതുവായ കണക്കനുസരിച്ചു നോക്കിയാൽ യുഡിഎഫിനും എൽഡിഎഫിനും കുത്തകയായി അൻപതോളം മണ്ഡലങ്ങൾ ഉണ്ടായിരുന്നു. അവിടെയുള്ള സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിൽപരം വോട്ടുകൾക്കാണ് വിജയിച്ചിരുന്നത്.
പിന്നെയുള്ള നാൽപത് മണ്ഡലങ്ങളിൽ അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ വോട്ടുകൾക്ക് ജയിച്ചുകയറിയിരുന്ന മണ്ഡലങ്ങൾ. ബാക്കിയുള്ള നാൽപത് മണ്ഡലങ്ങൾ അയ്യായിരത്തിൽ താഴെ മാത്രം വോട്ടുകളിൽ മാറിമറിയുന്ന മണ്ഡലങ്ങൾ. ഈ മണ്ഡലങ്ങളിലാണ് ഘടകകക്ഷികളുടെയും ഈർക്കിൽ പാർട്ടികളുടെയും സാന്നിധ്യം അറിയുന്നത്.
ഭരിക്കുന്ന പാർട്ടിക്കൊപ്പമാണ് ഈ മണ്ഡലങ്ങൾ നിലകൊണ്ടിരുന്നത്. എന്നാൽ മണ്ഡല പുനർനിർണ്ണയത്തിൽ ഇടതുപക്ഷം എല്ലാം മാറ്റി മറിച്ചു. ആ ആത്മവിശ്വാസത്തിലാണ് വിഎസ് 2001 തിരഞ്ഞെടുപ്പിനെ നേരിട്ടതും കേവലം രണ്ടു സീറ്റിന്റെ വ്യത്യാസത്തിൽ ഭരണം നഷ്ടപ്പെട്ടതും.
ഉദാഹരണമായി ഒരു തവണ ഒഴിച്ച് എല്ലാ കാലത്തും യുഡിഎഫിന്റെ ഒപ്പം നിന്നിരുന്ന മാള എന്ന മണ്ഡലത്തെ കീറിമുറിച്ചുകൊണ്ട് അതിൽ ഇടതുപക്ഷ കോട്ടയായ കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയെ തിരുകിക്കയറ്റി.
ഇരിങ്ങാലക്കുടയിലെ കോൺഗ്രസ്സ് അനുഭാവ പഞ്ചായത്തുകളെ മാറ്റി അവിടേക്ക് ഇടതുകോട്ടകളായ പഞ്ചായത്തുകളെ കയറ്റി. ഈ രണ്ടുസീറ്റുകളെയും ഇടതുപക്ഷ അനുകൂല സീറ്റുകളാക്കി മാറ്റി. അങ്ങനെയങ്ങനെ ഓരോരോ മണ്ഡലത്തിലെയും പഞ്ചായത്തുകൾ നോക്കിയാൽ ഇക്കാര്യം മനസിലാക്കുവാൻ സാധിക്കും.
ആയതിനാൽ ഇടതുപക്ഷത്തിന് ഇപ്പോൾ അറുപതോളം സീറ്റുകൾ തങ്ങൾക്കനുകൂലമാക്കി മാറ്റുവാൻ എളുപ്പമാക്കി. ബാക്കി വരുന്ന സീറ്റുകളിൽ പണം വീശിയാൽ ജയിക്കുമെന്ന വിശ്വാസവും ഉണ്ടാക്കിയെടുത്തു. താനൂരും തവനൂരും നിലമ്പൂരുമൊക്കെ അങ്ങനെ പിടിച്ചെടുക്കുവാനും സാധിക്കുന്നു.
ഈ ആത്മവിശ്വാസമാണ് സിപിഎമ്മിനെ മൂന്നാം സർക്കാർ ഉണ്ടാക്കും എന്നുള്ള രീതിയിലേക്കൊക്കെ സംസാരിക്കുവാൻ ധൈര്യം കൊടുക്കുന്നത്. കേരളം കണ്ടതിൽ വെച്ചേറ്റവും പരാജയമായ ഭരണമാണ് ഇപ്പോൾ 2016 മുതൽ നടന്നുകൊണ്ടിരിക്കുന്നത്.
അഴിമതി സ്വജനപക്ഷപാതം, അഹങ്കാരം, കയ്യിട്ടുവാരൽ, പോലീസ്‌രാജ്, ഗുണ്ടായിസം, മയക്കുമരുന്ന് എന്നിവയിൽ കേരളത്തിൽ ഇന്നേവരെ കാണാത്ത സംഭവങ്ങൾ അരങ്ങേറിയിട്ടും ഇടതിന്റെ അണികളിൽ ഇപ്പോഴും അഹങ്കാരം മുളപൊട്ടുന്നതിന്റെ കാരണങ്ങളും ഇതൊക്കെയാണ്.
മയക്കുമരുന്നിന്റെ കാര്യത്തിൽ കേരളം ഇതുവരെ കാണാത്ത അത്രയും ഭീകരതയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഓരോരോ ഗ്രാമങ്ങളിലെയും സ്വർണ്ണക്കടത്തുകാരും, മയക്കുമരുന്നുകാരും, ക്വട്ടേഷൻകാരും, മണൽക്കടത്തുകാരും ഇന്നിപ്പോൾ പാർട്ടിയുടെ ലേബലിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്.
ആദ്യമായി അവർ അവരുടെ സോഷ്യൽ മീഡിയ സ്റ്റാറ്റസിൽ സിപിഎം പതാകകളും മുഖ്യമന്ത്രിയുടെ ചിത്രങ്ങളും കൊണ്ട് നിറക്കുന്നു. എല്ലാ ജാഥകളിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അവർ മുൻപന്തിയിൽ നിൽക്കുന്നു. പോലീസ് സ്റ്റേഷനുകളിൽ ബന്ധം സ്ഥാപിക്കുന്നു. ലോക്കൽ ഗുണ്ടകളുമായി കൈകോർക്കുന്നു. നേതാക്കന്മാർക്ക് പ്രചാരണത്തിന് വാഹനങ്ങൾ വിട്ടുകൊടുക്കുന്നു. നേതാക്കന്മാരുടെ മക്കളോടൊപ്പം വിദേശയാത്രകൾ ചെയ്യുന്നു. ഇപ്പോൾ കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന പൊറാട്ട് നാടകങ്ങൾ ഇങ്ങനെയൊക്കെയാണ്.
കഴിഞ്ഞ ആറു വർഷങ്ങളായി അത്രയധികം പീഡനക്കേസുകളാണ് ഇക്കൂട്ടരുടെ പേരുകളിൽ വന്നുകൊണ്ടിരിക്കുന്നത്. അതുപോലെ സ്വർണ്ണം പൊട്ടിക്കലുകളും വാഹനാപകടങ്ങളും കഴുത്തറക്കലുകളും അങ്ങനെ പല തരത്തിലുള്ള അക്രമസംഭവങ്ങൾക്ക് കേരളം സാക്ഷിയായിക്കൊണ്ടിരിക്കുന്നു.
കേരളം കണ്ടതിൽ വെച്ചേറ്റവും വർഗീയ ചേരിതിരിവുകൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കൊച്ചുകുട്ടികൾ വരെ വർഗീയ വിഷം വമിക്കുന്ന രീതിയിൽ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും നാം കേൾക്കുന്നു.
അതുപോലെ അയൽ വക്കകാർ തമ്മിലുള്ള അതിർത്തി തർക്ക കൂട്ടയടികൾ, സ്ത്രീകൾ തമ്മിലുള്ള തെറിയഭിഷേകങ്ങൾ, കേവലം പപ്പടത്തിനായുള്ള അടിപിടികൾ, കൊലപാതകങ്ങൾ, കോളേജ് ക്യാംപസുകളിൽ കാണുന്ന തരംതിരിവുകൾ, കൂട്ടുകാരിൽ കാണുന്ന ചേരി തിരിവുകൾ, ഇങ്ങനെപോകുന്നു കാര്യങ്ങൾ.
ഭരിക്കുന്നവർ അവരുടെ കേസുകൾ ഒതുക്കി തീർക്കാനുള്ള തത്രപ്പാടിൽ നാടുഭരിക്കുവാൻ മറക്കുന്നു. വിദ്യാഭ്യാസവുമായി ബന്ധം ഉള്ളയാളെ വിദ്യാഭ്യസ മന്ത്രിയാക്കാതെ, ആരോഗ്യമറിയാത്ത ആളെ ആരോഗ്യമന്ത്രിയാക്കാതെ, കേസുകളിൽപെട്ടു നട്ടം തിരിയുന്നയാളെ ആഭ്യന്തരമന്ത്രിയാക്കി, റോഡിലെ കുഴിയടക്കാൻ നേരം ഇല്ലാത്തയാൾക്ക് ടുറിസം വകുപ്പുകൂടി നൽകി, എട്ടുംപൊട്ടും തിരിയാത്തവരെ മേയർ ആക്കി ഭരിക്കുമ്പോൾ എല്ലാം നാം ഓർക്കണമായിരുന്നു ഇങ്ങനെയൊക്കെ സംഭവിക്കും എന്നുള്ളത്.
എന്തിനെയൊക്കെ കണ്ണും പൂട്ടി എതിർത്തിട്ടുണ്ടോ അതൊക്കെ ചെയ്യേണ്ടി വരുമ്പോൾ, ഉദാഹരണമായി ബെൻസ് കാർ ഉപയോഗിച്ച മുഖ്യമന്ത്രിയെ വഴിതടഞ്ഞവർ , എസ്‌കോർട്ട് വാഹനങ്ങളുടെ സ്പീഡിനെതിരെ പോരാടിയവർ, കരിങ്കൊടി വീശി മാത്രം മന്ത്രിസഭകളെ മറിച്ചിട്ടവർ, നിയമസഭയിലെ കസേരയും മൈക്കും തല്ലിപൊളിച്ചവർ, സെക്രട്ടറിയേറ്റ് പടിയിൽ തൂറി നിറച്ചവർ ഇന്നിപ്പോൾ അനുഭവിക്കുന്നു.
താൻ ചെയ്ത പാപങ്ങൾ ഈ ഭൂമിയിൽ വെച്ചുതന്നെ അനുഭവിക്കേണ്ടി വരുന്നു. ഇനിയെങ്കിലും മന്ത്രിമാരെയും സ്‌പീക്കറെയും ഒക്കെ നല്ലതുപോലെ തിരഞ്ഞെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു, ശരിക്കും ഇപ്പോൾ ഭരിക്കുന്നവർ പ്രതിപക്ഷത്ത് ആയിരുന്നുവെങ്കിൽ ഈ ഭരണം എന്നേ വീണേനെ, വീഴ്‌ത്തിയേനെ !!!
വേദനയോടെ,
കിറ്റ് കൊടുക്കാൻ വീടുകൾ തോറും കയറിയിറങ്ങിയ സഖാവ് ദാസനും
സോഷ്യൽ മീഡിയ ചാവേറായ പോരാളി വിജയനും
പല സ്ത്രീകളുടെയും പ്രധാന പ്രശ്നമാണ് മുഖത്തിന്റെ കരിവാളിപ്പും മുഖക്കുരുവും. പലവിധ പരിഹാരങ്ങൾ തേടിയിട്ടും ഒന്നും നടന്നില്ലെന്നോർത്ത് ഇനി ടെൻഷനടിക്കേണ്ട. വീട്ടിൽ സിമ്പിളായി ലഭിക്കുന്ന ചില സാധനങ്ങൾ മാത്രം മതി മുഖത്തിന്റെ എല്ലാ പ്രശ്നവും പമ്പ കടത്താൻ. ∙ റവ ചര്‍മകോശങ്ങളെ തുറക്കുന്നതിനും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, ചര്‍മത്തിൽ നിന്നും അഴുക്കും അമിതമായിട്ടുള്ള എണ്ണമയവും നീക്കാനും ഏറ്റവും മികച്ചതാണ് റവ. ചര്‍മത്തില്‍ നിന്നു എണ്ണമയവും അഴുക്കും നീക്കം ചെയ്യുന്നതിനാല്‍ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും നീക്കം ചെയ്യാൻ റവ […]
മഴക്കാലം ആരംഭിച്ചുകഴിഞ്ഞു. കാറുകളിലെ വിന്‍ഡ്ഷീല്‍ഡില്‍ മൂടല്‍ നിറയുന്നത് ഇക്കാലയളവില്‍ സാധാരണമാണ്. എന്തായാലും വാഹനം ഓടിക്കുമ്പോള്‍ കാഴ്ച മറയുന്നത് അതീവ ഗുരുതരമായ അപകടങ്ങള്‍ക്ക് വഴി വയ്ക്കാനും സാധ്യത ഉയര്‍ത്തുന്നു. അപകടസാധ്യതകളെല്ലാം ഒഴിവാക്കി മഴക്കാലം ആസ്വദിച്ച് യാത്ര ചെയ്യുന്നതിന് വാഹനത്തെ ഡീഫോഗ് ചെയ്യാനുള്ള പൊടിക്കൈകള്‍ നോക്കാം.ഫോഗിങ് അഥവാ ഗ്ലാസുകളിലെ മൂടല്‍ അന്തരീക്ഷത്തിലെ ജലം ആവിയായി ഘനീഭവിച്ച് ചില്ലുപ്രതലത്തില്‍ പരക്കുന്നതാണ്. ഇത് വിന്‍ഡ്ഷീല്‍ഡിനു പുറത്തും ഉള്ളിലും ഉണ്ടാകാം. വാഹനത്തിനുള്ളിലു പുറത്തും വ്യത്യസ്ത താപനില രൂപപ്പെടുന്നതാണ് ഈ ഫോഗിങ്ങിനു പിന്നിലുള്ള അടിസ്ഥാന കാരണം. […]
ദൈനംദിന ജീവിതത്തെ തകരാറിലാക്കുന്നതും അസ്വസ്ഥത ജനിപ്പിക്കുന്നതുമാണ് കാലിനുണ്ടാകുന്ന വേദന. ദീര്‍ഘനേരം നില്‍ക്കുന്നതു കൊണ്ടോ, സുഖപ്രദമല്ലാത്ത ഷൂസോ ചെരുപ്പോ മൂലമോ ചിലതരം രോഗങ്ങള്‍ കാരണമോ ഒക്കെയാകാം ഈ കാല്‍ വേദന. ഇവയുടെ കാരണം കണ്ടെത്തി ചികിത്സിക്കാന്‍ ഡോക്ടറെ കാണേണ്ടതും അത്യാവശ്യമായി വന്നേക്കാം. എന്നിരുന്നാലും വീട്ടില്‍തന്നെ വളരെ എളുപ്പം ചെയ്യാവുന്ന ചില വ്യായാമങ്ങള്‍ കാലിലെ വേദന അകറ്റാന്‍ സഹായിക്കുന്നതും കാലുകള്‍ക്ക് കൂടുതല്‍ ഫ്ളെക്സിബിലിറ്റി നല്‍കുന്നതുമാണ്. 1. കാല്‍ വിരലുകള്‍ വലിച്ചുനീട്ടല്‍ കാല്‍ വിരലുകള്‍ക്കും കാലിനും കൂടുതല്‍ ചലനക്ഷമത നല്‍കുന്നതും രക്തയോട്ടം […]
ഇനി മുതൽ ഗൂഗിൾ പേയിൽ ആധാർ ഉപയോഗിച്ച് ,യുപിഐ പേയ്മെന്റ് നടത്താം. ഉപയോക്താക്കൾക്ക് ആധാർ ഉപയോഗിച്ച് യുപിഐയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനമാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഒരുക്കിയിരിക്കുന്നത്. അതായത്, ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള യുപിഐ ഓൺബോർഡിംഗ് സംവിധാനം ഉപയോഗിച്ച്, ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ യുപിഐ പിൻ സെറ്റ് ചെയ്ത്, പേയ്മെന്റ് നടത്താമെന്ന് ചുരുക്കം. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) കണക്കുകൾ പ്രകാരം രാജ്യത്ത് 99.9% പേർക്കും […]
കാഴ്ചകൊണ്ട് മാത്രം ഒരു വജ്രത്തിന്റെ ഗുണനിലവാരം ഉറപ്പിക്കാനാകില്ല. അതുകൊണ്ടാണ് മികച്ച ഡയമണ്ട് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച്, അവ വാങ്ങാൻ പോകുന്നതിന് മുൻപ് ബോധവാനായിരിക്കേണ്ടത് പ്രധാനമാകുന്നത്. വജ്രങ്ങൾ വാങ്ങുന്നത് അൽപ്പം ബുദ്ധിമുട്ടുള്ളതായി തോന്നുമെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ അവ എളുപ്പമുള്ളതായി മാറും. ഡയമണ്ട് കട്ട് ഒരു വജ്രത്തിന്റെ തിളക്കം അത് എത്ര നന്നായി മുറിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൃത്യമായ രീതിയിൽ മുറിക്കപ്പെട്ട വജ്രത്തിന് മികച്ച ഗുണനിലവാരം ആയിരിക്കും. ഇന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഡയമണ്ട് കട്ട് അല്ലെങ്കിൽ ആകൃതി റൗണ്ട് കട്ട് ആണ്. 52% […]
ബ്രസല്‍സ്: കുടിയേറ്റക്കാരെ സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും സംബന്ധിച്ച നയം കൂടുതല്‍ കര്‍ക്കശമാകുന്ന രീതിയില്‍ പരിഷ്കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ധാരണയായി. അഭയാര്‍ഥിത്വം തേടുന്നവരോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിനും യൂറോപ്യന്‍ യൂണിയന്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമിടയില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനത്തുള്ള സ്വീഡന്‍ വ്യക്തമാക്കി. അഭയാര്‍ഥികളുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന വിഷയത്തില്‍ നേരത്തെ ജര്‍മനി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് നയം മാറ്റം പരിഗണിക്കാന്‍ തീരുമാനമായത്. നയം മാറ്റത്തില്‍ […]
പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് മലബന്ധം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവർ നിരവധിയാണ്. യഥാർത്ഥത്തിൽ മലം വരണ്ടുപോകുകയും മലവിസർജ്ജനത്തിന് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യുമ്പോൾ അതിനെ മലബന്ധം എന്ന് വിളിക്കുന്നു. വെള്ളം കുടിക്കാതിരിക്കുന്നത്, സമ്മർദ്ദം, ഭക്ഷണത്തിൽ ഫൈബർ കുറയുന്നത്, അനാരോഗ്യകരമായ ഡയറ്റ്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയൊക്കെ മലബന്ധം ഉണ്ടാകാൻ കാരണമാകാം. കൂടാതെ ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നതും മലബന്ധത്തിന് കാരണമാണ്. മലബന്ധം മാറാൻ സഹായിക്കുന്ന ഏറ്റവും മികച്ചൊരു പഴമാണ് കിവിപ്പഴം. […]
ബര്‍ലിന്‍: ജര്‍മനിയിലെ വിവാദമായ തെരഞ്ഞെടുപ്പ് പരിഷ്കരണ ബില്ലില്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്ററീന്‍മെയര്‍ ഒപ്പുവച്ചതോടെ ഇതു നിയമമായി. ജര്‍മന്‍ പാര്‍ലമെന്റായ ബുണ്‍ടസ്ടാഗിന്റെ അംഗസഖ്യ കുറയ്ക്കാന്‍ നിര്‍ദേശിക്കുന്നതാണ് നിയമം. നിയമത്തെക്കുറിച്ച് പ്രസിഡന്റ് ഔദ്യോഗിക പ്രതികരണമൊന്നും അറിയിച്ചിട്ടില്ല. ബില്ലിന്റെ രാഷ്ട്രീയ ഭാഗം കണക്കിലെടുക്കുന്നില്ലെന്നും, അടിസ്ഥാന നിയമത്തില്‍നിന്നു വ്യതിചലിക്കുന്നുണ്ടോ എന്നു മാത്രം പരിശോധിക്കുമെന്നും പ്രസിഡന്റിന്റെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. ഈ പരിശോധനയ്ക്കു ശേഷമാണ് ബില്ലില്‍ ഒപ്പുവയ്ക്കാന്‍ പ്രസിഡന്റ് തീരുമാനിച്ചത്. അടുത്ത ആഴ്ച മാത്രമേ നിയമത്തിന്റെ പൂര്‍ണ രൂപം ഫെഡറല്‍ ലോ ഗസറ്റില്‍ […]
ന്യൂയോർക് : കാനഡയിലെ കാട്ടുതീയിൽ നിന്ന് പുക നിറഞ്ഞ വായു തെക്കോട്ട് തള്ളുന്നത് തുടരുന്നതായി കാലാവസ്ഥ പ്രവചനങ്ങൾ കാണിക്കുന്നതിനാൽ, ന്യൂയോർക്ക് നഗരത്തിലെയും ട്രൈ-സ്റ്റേറ്റിലെയും ആരോഗ്യ ഉദ്യോഗസ്ഥർ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉള്ളിൽ തന്നെ തുടരാനും ഔട്ട്ഡോർ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യണമെന്ന് നിവാസികൾക്ക് മുന്നറിയിപ്പ് നൽകി. കാനഡയിലെ കാട്ടുതീയിൽ നിന്നുള്ള പുക ന്യൂയോർക്ക് സിറ്റിയിലും ട്രൈ-സ്റ്റേറ്റ് ഏരിയയിലും മൂന്നാം ദിവസവും തുടരുന്നു.ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയും സ്കൈലൈനുകൾ മായ്‌ക്കുകയും ആകാശത്തെ ഓറഞ്ച് നിറമാക്കുകയും ചെയ്യുന്ന കട്ടിയുള്ളതും […]