Advertisment

മലയാള സിനിമയെ വരിഞ്ഞു മുറുക്കുന്ന സ്വർണ്ണക്കടത്തു ലോബിയും അന്തർ നാടകങ്ങളും! ​ഗുജറാത്തിലെ വിരുതന്മാർ സ്വർണക്കടത്തിൽ വിലസുമ്പോൾ മലയാളി 'കടത്തുകാർ' പിടിക്കപ്പെടുന്നതെങ്ങനെ? - ദാസനും വിജയനും എഴുതുന്നു

author-image
ദാസനും വിജയനും
Updated On
New Update

എല്ലാറ്റിനും കാരണം ആ ചിദംബരം ചെട്ടിയാർ ആണ് . 2009 ലെ ലോകസാമ്പത്തിക മാന്ദ്യത്തിൽ നിന്നും ഇന്ത്യയെ രക്ഷിക്കുവാൻ പെട്രോളിന്റെ വില കൂട്ടിയും സ്വർണ്ണം എൽസിഡി ടിവി എന്നിവയുടെ ഇറക്കുമതിയിൽ തീരുവ ഏർപ്പെടുത്തുകയും ചെയ്തപ്പോൾ പുതിയ ഒരു കച്ചവടം ഗൾഫിൽ നിന്നും ആരംഭിക്കുകയായിരുന്നു .

Advertisment

പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ദിരാഗാന്ധിയുടെ ഭരണത്തിൽ സ്വർണ്ണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ ഹാജി മസ്താനും ദാവൂദും ചോട്ടാ രാജനും അരുൺ ഗാവ്‌ലിയുമൊക്കെ സ്വർണ്ണക്കടത്തിൽ കണ്ണുവെച്ചു.

publive-image

ഇന്നിപ്പോൾ കുറെയധികം കൊച്ചു മസ്താൻമാരും ദാവൂദുമാരും ദുബായിൽ നിന്നും സ്വർണ്ണം കയറ്റി അയച്ചുകൊണ്ട് വിലസുമ്പോൾ അതിൽ അറിഞ്ഞും അറിയാതെയും തല വെച്ചുകൊടുക്കുന്ന ആയിരങ്ങളുടെ നാടായി കേരളം മാറി .

കസ്റ്റംസ് ഉദ്യോഗസ്ഥർ, പോലീസുകാർ, വിമാനക്കമ്പനി മാനേജർമാർ , ക്ലീനിങ് കമ്പനി സൂപ്പർവൈസർമാർ, എമിഗ്രെഷൻ ഓഫീസർമാർ തുടങ്ങി വലിയൊരു നിരയാണ് സ്വർണ്ണക്കടത്തുകാരുടെ ചൊൽപ്പടിക്ക് വഴങ്ങുന്നത്.

എല്ലാവർക്കുമുള്ള വിഹിതം ആഴ്ചതോറും അവരുടെ വീടുകളിൽ എത്തിച്ചുകൊടുക്കുന്ന ഒരു വലിയശ്യംഖല കേരളത്തിൽ വളർന്നപ്പോൾ അവർ തന്നെയാണ് ഭരിക്കുന്നവരെയും പ്രതിപക്ഷക്കാരെയും ദുബായിൽ സ്വീകരിക്കുന്നതും സുഖിപ്പിക്കുന്നതും.

സിനിമക്കാരിൽ ബുദ്ധിമാനെന്ന് പരക്കെ അറിയപ്പെടുന്ന മമ്മുട്ടി മുതൽ മോഹൻലാലും സുരേഷ്‌ഗോപിയും ദിലീപും സകലമാന മിമിക്രിക്കാരും പാട്ടുകാരും ഡാൻസുകാരും നല്ല നടികളും നല്ലവരല്ലാത്ത നടികളും ഒക്കേം ഈ സ്വർണ്ണക്കടത്തുകാരുടെ റോൾസ് റോയിസിലും പഞ്ചനക്ഷത്ര വിരുന്നുകളിലും പാതിരാ പാർട്ടികളിലും ഷാംപൈൻ ബോട്ടിലുകളിലും കമിഴ്ന്നടിച്ചു വീഴുമ്പോൾ അവരുടെ ആവശ്യങ്ങൾ സമ്മാനങ്ങളും സൗകര്യങ്ങളും മാത്രമാണ് .

ഒരു നല്ല ഇലക്ട്രോണിക് സാമഗ്രി സമ്മാനമായി കിട്ടിയാൽ ഒരു മഹാനടൻ ഏത് കാട്ടുകള്ളനെയും സ്വീകരിച്ചു സുഖിപ്പിക്കും. അതിന് ഒത്താശയുമായി രണ്ടു പേർ ദുബായിലും രണ്ടുപേർ നാട്ടിലും അദ്ദേഹത്തിന്റെ കിങ്കരന്മാരായി വിലസുന്നുണ്ട്. പക്ഷെ ഈ മഹാനടനെ പറ്റിക്കുവാനോ ഇക്കളികൾക്ക് കൂട്ടുനിൽക്കുവാനോ ഒരാൾക്കും സാധ്യമല്ല. എല്ലാവരെയും വിളിച്ചിരുത്തി കാര്യങ്ങൾ അറിഞ്ഞതിന് ശേഷം മധുരമായി പറഞ്ഞുവിടാൻ അദ്ദേഹത്തെ കഴിഞ്ഞേ മറ്റാരുമുള്ളൂ .

ഒരിക്കൽ നിർമ്മാതാവുകൂടിയായ ഒരു സ്വർണ്ണക്കടത്തുകാരൻ നമ്മുടെ സൂപ്പർ താരത്തെ കാണുവാനെത്തി. ഇരുപത് ലക്ഷം വിലയുള്ള ഒരു റോളക്‌സ് വാച്ചും രണ്ടു മെർമോസെറ്റ് കുരങ്ങന്മാരെയും അദ്ദേഹത്തിന് സമ്മാനമായി നൽകി. എന്തിനാണ് അങ്ങനെയൊരു സമ്മാനം തനിക്ക് ലഭിച്ചതെന്ന് അദ്ദേഹത്തിന് യാതൊരു പിടിയുമില്ല. വിലപിടിപ്പുള്ള സമ്മാനങ്ങളുമായി ഒരാൾ ചുമ്മാ വരുമ്പോൾ അതിന്റെ പിന്നിലെ ലക്‌ഷ്യം മനസിലാക്കുവാനുള്ള പ്രായോഗിക ബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഒരു ശിങ്കിടിയാണ് സ്വർണ്ണക്കടത്തുകാരനെ കൊണ്ടുവന്നത്.

publive-image

ഉടനെ അദ്ദേഹം കംപ്ലീറ്റ് ആക്ടർ ,മമ്മുട്ടിയെ വിളിച്ചു കാര്യമന്വേഷിച്ചപ്പോൾ മമ്മുട്ടി പറഞ്ഞു. ''അവന് വേണ്ടത് നമ്മുടെയൊക്കെ കൂടെയുള്ള ഫോട്ടോകളാണ്. അതും സാധാരണ പോലെ കൂടെ നിൽക്കുന്നതോ സെൽഫിയോ ഒന്നുമല്ല വേണ്ടത്. നമ്മുടെയൊക്കെ വീടുകളിലെ നടുത്തളങ്ങളിൽ നമ്മുടെ കൂടെ എന്തൊക്കെയോ ചർച്ചകൾ നടത്തുന്നതുപോലെയുള്ള ചിത്രങ്ങൾ.‌‌

അവൻ അത് കാണിച്ചുകൊണ്ട് ദുബായിലും ഖത്തറിലുമൊക്കെയുള്ള കുറെ വേദനിക്കുന്ന കോടീശ്വരന്മാരെ കയ്യിലെടുത്ത് കച്ചവടത്തിൽ പങ്കാളിയാക്കും. ആ കാശെടുത്ത് സ്വർണ്ണം കടത്തുവാൻ ഉപയോഗിക്കും. എല്ലാം തിരിച്ചുകൊടുത്തേക്ക്'. മമ്മുട്ടിയുടെ ഉപദേശം കേട്ട സൂപ്പർതാരം അതെ നിമിഷം എല്ലാം തിരിച്ചു കൊടുത്തയച്ചു.

‌സ്വർണ്ണത്തിൽ ഇറങ്ങുന്നതിന് മുമ്പ് ഇവരൊക്കെ ഡീസലിൽ ആയിരുന്നു കളിച്ചിരുന്നത്. യാതൊരു നേരോ നെറിവോ ഇല്ലാത്തവരായിരുന്നു ഈ ഡീസൽ കച്ചവടക്കാർ. എന്തിനും പണം എല്ലാറ്റിനും പണം.

കൊച്ചിക്കാരനായ ഒരു ഡീസൽ കച്ചവടക്കാരൻ ആദ്യം ജോലിയെടുത്തിരുന്ന കമ്പനിയുടെ ബന്ധങ്ങൾ അടിച്ചുമാറ്റി ഡീസൽ കച്ചവടം ആരംഭിക്കുകയും ഹമ്മർ പോലത്തെ വലിയ വണ്ടികൾ നാട്ടിൽ ഇറക്കി സിനിമാക്കാരുടെ ഇടയിൽ കുത്തിക്കയറി ആ ബന്ധങ്ങൾ കാണിച്ചുകൊണ്ട് ഖത്തറിലെയും ദുബായിലെയും വൻകിട കോടീശ്വരന്മാരുടെ കൂടെ ചെറിയ പാർട്ടണർഷിപ്പുകൾ തരപ്പെടുത്തുകയും അവരുടെ സ്ഥാപനങ്ങളുടെ ലോഗോകളും പേരുകളും ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയ സിനിമ മേഖലകളിൽ ഉള്ളവരെ ഞെട്ടിക്കുകയും ചെയ്തിരുന്ന വിരുതൻ. നേരിട്ട് സ്വർണ്ണക്കടത്ത് നടത്താതെ, സ്വർണ്ണക്കടത്തുകാർക്ക് തൽക്കാലം കൈവായ്പ നൽകി അമിതമായി ലാഭം കൊയ്തിരുന്നു.

എട്ടാം ക്ലാസ്സോ ഏറ്റവും കൂടിയാൽ പത്താംക്ലാസുവരെയോ പഠിച്ചിരുന്ന ഇവന്മാർ കൂട്ട് കൂടിയിരുന്നത് ഓരോ രാഷ്ട്രീയ പാർട്ടിയിലെയും ഏറ്റവും അലമ്പൻമാരുമായിരുന്നു. അതുപോലെ അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാരും .

ചാനലിന്റെ ലോഞ്ചിങിന് കേരളത്തിലെ പത്തോളം മന്ത്രിമാരും അത്രയും എംപിമാരും അതിലിരട്ടി എംഎൽഎമാരും അതുപോലെ കച്ചവടപ്രമാണിമാരും പങ്കെടുത്ത ഒരു പാർട്ടിയിൽ പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കേരളത്തിലെ പ്രമാദമായ സ്വർണക്കടത്തുകാരൻ വരുന്നു.

അവൻ എല്ലാവരെയും നേരിട്ട് കണ്ടുകൊണ്ട് എല്ലാവരെയും കയ്യിലെടുത്തുകൊണ്ട് യുസഫലിക്കയെ വരെ ഞെട്ടിച്ചുകൊണ്ട് ഇത്രയും മന്ത്രിമാരുടെ ഇടയിൽ പോയി ഇരിക്കുന്നു. കേരളത്തിന്റെ അന്നത്തെ മുഖ്യമന്ത്രിവരെ അവന്റെ വായ്ത്താരിയിൽ വീണുപോകുന്നു. അവനെ അറിയാവുന്നവരൊക്കെ അന്തം വിട്ടിരിക്കുന്ന അവസ്ഥ. അങ്ങനെ ആ പാർട്ടിയൊക്കെ കഴിഞ്ഞ് അവൻ കൊച്ചിയിൽ സ്വർണ്ണവുമായി പിടിക്കപ്പെടുന്നു. പിടിക്കപ്പെട്ടപ്പോൾ അവൻ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ മുന്നിൽ വെച്ചുകൊണ്ട് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ഫോൺ വിളിക്കുന്നു.

കസ്റ്റംസ് ഉദ്യോഗസ്‌ഥൻ അവന്റെ മതത്തിൽ ജനിച്ച ആളായതുകൊണ്ടും നല്ല തന്തക്ക് പിറന്നയാളായതുകൊണ്ടും അവന്റെ ചെവിട്ടത്ത് രണ്ടെണ്ണം പൊട്ടിക്കുന്നു. ജാമ്യമില്ലാതെ ജയിലിൽ അടക്കുന്നു .

അവനാണ് പിന്നീട് പ്രമാദമായ രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികളെ കാണുവാൻ അറബിവേഷത്തിൽ ജയിലിൽ പോയത് . അവനാണ് കേരളത്തിൽ ചെറുപ്പക്കാരെ സ്വർണ്ണക്കടത്തിലേക്ക് ആകർഷിപ്പിച്ചത്. ഇന്നത്തെ ചെറുപ്പക്കാർക്ക് നല്ല കാറുകൾ ആര് ഉപയോഗിക്കുന്നുവോ അവരൊക്കെ ദൈവ പുത്രന്മാർ ആയാണ് ഇന്നത്തെ ചെറുപ്പക്കാർ മനസ്സിൽ കാണുന്നത് . അങ്ങനെയാണ് കുറെ പാവപ്പെട്ടവന്മാർ ഈ സ്വർണക്കടത്തുമായി ഇറങ്ങി തിരിച്ചത് .

എല്ലാം ഇപ്പോൾ ട്രൗസർ കീറിയിരുപ്പാണ്. നൗഫൽ ( പേര് ഓർക്കുന്നില്ല) എന്നൊരു ചെറുപ്പക്കാരൻ. രണ്ടു റോൾസ്‌റോയ്‌സ് കാറുകൾ സ്വന്തമായി ദുബായിൽ ഉണ്ടായിരുന്ന നൗഫലിനെ കാണുവാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ചില കളിക്കാർ അവന്റെ വില്ലയിൽ എത്തുന്നു. നൗഫലിന്റെ കയ്യിൽ അന്ന് പണമില്ല. കാരണം പണമെല്ലാം സ്വർണ്ണം കടത്തുവാൻ ഏൽപ്പിച്ചുകഴിഞ്ഞു. നൗഫൽ തൊട്ടടുത്തുള്ള കൂട്ടുകാരന്റെ വീട്ടിലേക്ക് ഡ്രൈവറെ വിട്ടു കൊണ്ട് അയ്യായിരം ദിർഹം ആവശ്യപ്പെട്ടു. ‌

കള്ളും ഭക്ഷണവും വാങ്ങുവാനായിരുന്നു ആ പണം ആവശ്യപ്പെട്ടത്. ആ നൗഫൽ ആയിരുന്നു ദുബായിലെ സിനിമാക്കാരുടെ ഹരമായിരുന്ന അഹമ്മദ് ഗോൾച്ചിനെ ഞെട്ടിച്ചുകൊണ്ട് സിനിമ റിലീസ് ദുബായിൽ ആരംഭിച്ചത് .

‌കാര്യം പറയാം , ഇപ്പറഞ്ഞ നൗഫലും ഫയാസും ഒക്കെ പൊട്ടന്മാരാണ്. അവരെയൊക്കെ കയ്യിലിട്ട് അമ്മാനമാടിയുരുന്ന ഒരാളുണ്ട് ദുബായിൽ ജീവിച്ചിരുന്ന തലശേരിക്കാരൻ ആയിരുന്നു. ഇന്നിപ്പോൾ അദ്ദേഹവും നാട്ടിൽ വളരെ പുണ്യാളനായി ജീവിക്കുന്നു.

പിന്നെയുള്ളത് കൊടുവള്ളിയിലെ ഒരു ചെറുപ്പക്കാരാണ്. അവരൊക്കെ രാഷ്ട്രീയവുമായി വളരെ ബന്ധപ്പെട്ട് കിടക്കുന്നതുകൊണ്ട് കോഫെപോസെയോ അതുപോലെയുള്ള ഒരു തേങ്ങാക്കുലയും ഇല്ല.

ഇതൊക്കെ പറയുമ്പോഴൊക്കെ കേരളത്തിലെ കുറെ അധികം ആളുകൾ ആശ്വസിക്കുന്നുണ്ടാകാം. കാരണം അവരുടെ ലക്ഷ്യത്തിലുള്ള പേരുകളാണ് നൗഫലും ഫയാസും ഒക്കെ. എല്ലാം ന്യുനപക്ഷ ചെറുപ്പക്കാർ . ഇടവേളയും അനാവശ്യമായി കുടുങ്ങിപ്പോയ റഫീഖും അതുപോലെ സിനിമ ഇവന്റുകളും ഒക്കെ സ്വർണ്ണവുമായി കെട്ടുപിണഞ്ഞു കിടക്കുമ്പോഴും ശരിക്കുള്ള സ്വർണ്ണക്കടത്തുകാർ ഇതൊക്കെ കണ്ടുകൊണ്ട് ആർത്തുചിരിക്കുന്നു .

ദുബായിലെ സിന്ധി കച്ചവട ലോബിയാണ് ഒരു മാസം പതിനായിരം കോടിയുടെ സ്വർണ്ണം ഇന്ത്യയിലെ ഗുജറാത്തിലേക്കും ഇന്ത്യക്കടുത്തുള്ള നേപ്പാൾ കാഠ്മണ്ഡു വഴി സൂറത്തിലേക്കും അഹമ്മദാബാദിലേക്കും കടത്തുന്നവർ. സിന്ധി - ജെയിൻ കച്ചവടക്കാരെ തൊടുവാൻ ഇന്ത്യയിലെ ഒരു ഭരണകൂടത്തിനും ഒരു പ്രധാനമന്ത്രിക്കും ഒരു ആഭ്യന്തര മന്ത്രിക്കും സാധ്യമല്ല.

കാരണം അവരാണ് ഇവരുടെയൊക്കെ തിരഞ്ഞെടുപ്പുകളിൽ പണം വീശുന്നത്. അവരാണ് ഇന്ത്യയിലെ കള്ളപ്പണം സ്വിസ് ബാങ്കുകളിൽ കുമിഞ്ഞുകൂട്ടുന്നത്. അവരാണ് തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്നത് . അതിന്റെയൊക്കെ പണം സമാഹരിക്കുന്നത് ഗുജറാത്തിൽ നിന്നും മാത്രമാണ്. പണ്ടൊക്കെ മുംബൈ ചെയ്തു പോന്നിരുന്ന ആ കച്ചവടം ഇന്നിപ്പോൾ ഗുജറാത്തികളുടെ കൈകളിലാണ്. അതിന്നായി അവർ എന്തും ചെയുവാൻ മടിക്കില്ല.

പണമാണ് അവരുടെ മുഖ്യ ലക്ഷ്യം. അവരുടെ സ്വർണ്ണകടത്ത് നേപ്പാളിലെ കാഠ്മണ്ഡു എയർ പോർട്ട് മുതൽ ശ്രീലങ്കയിലെ കൊളോമ്പോയും മാൽദീവ്‌സും ബംഗ്ലദേശും മുഖേനയുമൊക്കെ ആയിരുന്നു .

അക്കാര്യത്തിൽ ന്യുന പക്ഷമോ ഭൂരിപക്ഷമോ എന്നൊന്നും ഉണ്ടായിരുന്നില്ല . പണമായിരുന്നു എല്ലാറ്റിനും മാനദണ്ഠമായിരുന്നത്. പണമില്ലാത്തവൻ പിണം.

publive-image

മലയാളത്തിലെ മാപ്പിളപ്പാട്ടുകാരും സിനിമാക്കാരും ഒക്കെ സ്വർണക്കടത്തുമായി ക്രൂശിക്കുമ്പോൾ ശരിക്കുള്ള സ്വർണക്കടത്തുകാരൻ രക്ഷപ്പെടുന്ന കാഴ്ച്ചകളാണ് ഏവരും കണ്ട്‌പോന്നിരുന്നത്. സിനിമ സ്റ്റേജ് ഷോകളും അവാർഡ് ഷോകളുമൊക്കെ ഒരുമാതിരി അഴകൊഴമ്പൻ സ്വർണ്ണക്കടത്തുകാരുടെ കളികളായി മാറിയപ്പോൾ ഇപ്പറഞ്ഞ നൗഫലും ഫയാസും കാരാട്ടുകാരും ഒക്കെ ഈ സ്വർണ്ണക്കടത്തുകളികളുടെ

ദുരന്തമായി മാറുന്ന കാഴ്ചകളാണ് നമ്മൾ കാണുന്നത് .

ഗുജറാത്തിലെ ഷാമാരുടെ വാലിൽ കെട്ടുവാൻ പറ്റാത്ത പയ്യന്മാരായി ഇവരൊക്കെ മാറുമ്പോൾ നേപ്പാളിൽ സ്വർണ്ണം കടത്തി ജയിലിൽ കിടക്കുന്ന പാവങ്ങളായ പെണ്ണുങ്ങളെ ജയിലിൽ നിന്നും ഇറക്കുവാനെങ്കിലും ഈ ഗുജറാത്തുകാർ മുന്നിട്ടിറങ്ങണം എന്നഭ്യർത്ഥിച്ചുകൊള്ളുന്നു. സ്വർണ്ണം കടത്തുന്നത് നിസ്സാരമായി കാണരുത്. അങ്ങേയറ്റം ബുദ്ധിയുണ്ടെങ്കിലേ സ്വർണ്ണത്തിൽ തൊടുവാനാകൂ .

ദുബായിൽ നിന്നും രണ്ടുപേർ എമിഗ്രെഷൻ കടക്കുന്നു. ഒരാൾ മസ്കറ്റ് ടിക്കറ്റിലും മറ്റയാൾ കൊച്ചിക്കോ കോഴിക്കോട്ടേക്കോ ആയിരിക്കും ടിക്കറ്റെടുക്കുക .

കഥയിലേക്ക് കടക്കാം. രണ്ടുപേർ എമിഗ്രെഷൻ കഴിഞ്ഞു മുന്നോട്ട് പോകുമ്പോൾ കൊച്ചിയിലെ കസ്റ്റംസിന് ഇൻഫോർമേഷൻ ലഭിക്കുന്നു .കൊടുങ്ങല്ലൂരിലെ നൗഷാദ് കൊച്ചിയിലേക്ക് സ്വർണ്ണവുമായി വരുന്നുവെന്ന്. പക്ഷെ സംഭവിക്കുന്നത് മറ്റൊന്നാണ്. കൊച്ചിയിലേക്ക് എമിഗ്രെഷൻ ക്ലിയർ ചെയ്ത നൗഷാദ് സ്വർണ്ണമില്ലാതെ മസ്കറ്റിലേക്ക് യാത്രപോകുമ്പോൾ കൊച്ചിയിലേക്ക് ഹരിയെ പറഞ്ഞയക്കുന്നു.

കൊച്ചിയിൽ കസ്റ്റംസുകാർ നൗഷാദിനെ കാത്തുനിൽക്കുമ്പോൾ ഹരി വളരെ കൂളായി സ്വർണ്ണവുമായി ഇറങ്ങിപ്പോകുന്നു. ഇതായിരുന്നു ഇന്ത്യയിൽ സംഭവിച്ചിരുന്നത്. എന്തൊക്കെ വഴികളായിരുന്നു ഇവരൊക്കെ ഇന്ത്യയിൽ മെനഞ്ഞു കൂട്ടിയത്.

ഇപ്പോഴും ഗുജറാത്തികളുടെ വാലിൽ കെട്ടുവാൻ മലയാളികൾക്ക് എത്തുവാൻ ആകുന്നില്ലല്ലോ എന്നതാണ് നമ്മുടെ വിഷമം. എന്നാലും സ്വർണ്ണക്കടത്തുകാർ സ്വർണ്ണം കടത്തിക്കൊണ്ടേയിരിക്കും, അതിൽ ഗുജറാത്തികളെ തോൽപ്പിക്കുവാനൊന്നും ഒരു ഫായിസും നൗഫലും കാരാട്ടുകാരും വളർന്നിട്ടില്ല.

പക്ഷെ പിടിക്കപ്പെടുമ്പോൾ നിങ്ങളുടെ പേരുകൾ ഒന്നാമതായി വരുന്നതിന്റെ കാരണങ്ങൾ ഇനി പറയാം. ഗുജറാത്തികൾ സ്വർണ്ണം കടത്തിയുണ്ടാക്കുന്ന പണം ഉപയോഗിക്കുന്നത് മറ്റുള്ള കച്ചവടങ്ങൾ പുഷ്ടിപ്പെടുത്തുവാനാണ്.

നിങ്ങൾ ആ പണം മൊത്തം ഉപയോഗിക്കുന്നത് റോൾസ് റോയ്‌സ് വാടകക്ക് എടുത്തു വിലസുവാനും വക്കു പൊട്ടിയ സിനിമാനടിമാരെ കൊണ്ടു നടക്കുവാനും ഉപയോഗിക്കുമ്പോൾ ഇതുപോലെ ഓൺലൈൻ വാർത്തകളും ഒക്കെ നിങ്ങൾക്ക് എതിരായി വന്നേക്കാം. ആയതിനാൽ നിങ്ങൾ ഒരിക്കലും ഈ വക സിനിമാനടികളെ സ്വര്ണക്കടത്തിനോ ബാക്കി എന്തെങ്കിലും കടത്തുവാനോ ഉപയോഗിക്കാതെ ചെയ്യുന്ന സംഗതി മോശമായാലും അത് വളരെ ഭംഗിയായി ചെയ്യുവാനുള്ള കാര്യങ്ങൾ ആസൂത്രണം ചെയുക. ഒരു നടിയേയും പ്രത്യേകിച്ച് അവരുടെ അമ്മമാരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. കാരണം അവരൊക്കെ അവസരവാദികളാണ് !!!

സ്വർണ്ണം കടത്തുവാൻ ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടുക , ഗഫൂർക്ക ദോസ്ത് ദാസൻ

അതുപോലെ ഗഫൂർക്ക ദോസ്ത് വിജയൻ

Advertisment