Advertisment

മോദി ഇന്ത്യയെ ഇരുണ്ട കാലത്തേക്ക് കൂട്ടികൊണ്ട് പോകുന്നു - സി എ മുഹമ്മദ്‌ റഷീദ്

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

തൃശ്ശൂർ:  രാജ്യം തടവറയുംതെരുവുകൾ ഇടി മുറികളുമാക്കിഇരുണ്ട കാലത്തിലേക്കാണ് മോദി ഇന്ത്യയെ കൊണ്ടുപോകുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ്.മനുഷ്യരെ തെരുവിൽ അടിച്ചു കൊല്ലുന്നവർക്ക് നേരെയല്ല, കൊല്ലരുതെന്ന് പറയുന്നവർക്ക് നേരെയാണ് ഭരണകൂടം വാളോങ്ങുന്നത്.

Advertisment

publive-image

അടൂർ ഗോപാലകൃഷ്ണൻ, രാമചന്ദ്ര ഗുഹ തുടങ്ങിയ സാംസ്കാരിക നായർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത പോലീസ് നടപടി അപലപനീയവും ജനാധിപത്യ ഇന്ത്യക്ക് അപമാനവുമാണ്. അടൂർ, രേവതി തുടങ്ങിയ സാംസ്കാരിക പ്രവർത്ത കർക്കെതിരെയുള്ള കേസ് സംസ്ഥാന സർക്കാർ ഏറ്റെടുത്തു നടത്തണമെന്നും സുപ്രീംകോടതിയിലെ പ്രഗൽഭരായ അഭിഭാഷകരെ സർക്കാർ ചിലവിൽ ഏർപെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുക, സാംസ്കാരിക നായകർക്കെതിരായ രാജ്യദ്രോഹ കേസ് പിൻവലിക്കുകതുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിക്ക് ശേഷം കോർപ്പറേഷൻ ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ ചങ്ങല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഹമ്മദ് റഷീദ്.

publive-image

ജില്ലാ വൈസ് പ്രസിഡണ്ട് കെ എഹാറൂൺ റഷീദ് അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി എം അമീർ, ഭാരവാഹികളായ എം എ റഷീദ്, പി കെ ഷാഹുൽഹമീദ്, എംവി സുലൈമാൻ, അസീസ് താണിപ്പാടം, സി എ ജാഫർ സാദിഖ്, ഐ ഐ അബ്ദുൽ മജീദ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഫ്സൽ, ജനറൽ സെക്രട്ടറി എ എം സനൗഫൽ, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് സി കെ അഷ്റഫ് അലിഎന്നിവർ പ്രസംഗിച്ചു.

Advertisment